അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Tuesday, May 19, 2009

പിഡിപിയും ബിജെപിയും പിന്നെ മോല്യാരും

ദുൽഫൂ

ആകാശത്ത്‌ നിന്നും വിമാനം പിടിച്ച്‌ അത്താണിക്ക്‌ വോട്ട്‌ ചെയ്യാൻ വന്ന മലക്കുകൾ, കോഴിക്കോട്‌ വിമാനത്താവളത്തിലെ പച്ചകൊടികണ്ട്‌ ഞെട്ടിയെന്ന് വാർത്ത. വിമാനം ഗിയർ മാറ്റി, കൊച്ചിയിലെത്തി. അവിടെ ദാ, കെടക്കണ്‌ കോൺഗ്രസിന്റെ പതാക. കേരളം മുഴുവൻ അവർ ഇറങ്ങാൻ ശ്രമിച്ചിട്ടും നടന്നില്ലെന്ന് രണ്ടത്താണി തന്നെ പറഞ്ഞല്ലോ അല്ലെ.

പിന്നെ, ഒരു കാര്യം ഓർത്താൽ നന്ന്. ലീഗ്‌ അത്മസംയമനം പാലിച്ചിട്ടുണ്ട്‌. പാലിക്കുന്നുമുണ്ട്‌. പക്ഷെ അതിര്‌വിട്ടാൽ...
തെറിക്കുത്തരം മുറിപത്തല്‌.
അത്‌ വീഴുന്നത്‌ നടുവിനാവും.

സംസ്കാരത്തിന്റെ കാര്യം പറയല്ലെ മോനെ. മോല്യാരുടെ കളികൾ യൂറ്റ്യൂബിലിട്ട്‌ കാണിക്കണോ?. മലർന്ന്‌കിടന്ന് തുപ്പരുതെന്ന് കരുതി മാത്രം ക്ഷമിക്കുന്നു. എന്നിട്ട്‌ നിങ്ങൾ ലീഗിനെ സംസ്കാരം പഠിപ്പിക്കുന്നോ?.

മുസ്ലിമാർ പള്ളിയും പള്ളിക്കുടവും നോക്കിയാൽ മതി. അതല്ല, രാഷ്ട്രിയം വേണമെങ്കിൽ ആണായിട്ട്‌ തെരുവിലിറങ്ങണം, അല്ലതെ പാത്രിരാത്രിയിൽ ചെറ്റപൊക്കുന്ന, രഹസ്യ നിർദ്ദേശംകൊടുക്കുന്ന പണി നിർത്ത്‌. ചങ്കുറപ്പോടെ വിളിച്ച്‌പറയുവാൻ കഴിയണം. ആർക്കാണ്‌ പിന്തുണയെന്ന്.

നിന്റെ മോല്യാരും നീയും വിതച്ചത്‌ കൊയ്യുന്നു. ഫലം അനുഭവിക്കുക മകനെ.

ഇനിയും വേണമെങ്കിൽ ചോദിക്കുക. തരാം. മർക്കസിന്റെ സ്വത്ത്‌ മരുമകന്‌ വേണ്ടി പലിശക്ക്‌ പണയം വെച്ച കഥയും, കോഴിക്കോട്‌ വിമാനത്താവളത്തിനടുത്തുള്ള രഹസ്യ ഭൂമിയും, ഗൾഫിലെ ബിസിനസുകളും തെളിവ്‌ സഹിതം ആണ്ണാക്കിലോട്ട്‌ തള്ളിതരാം. ചുവന്നകുന്ന് ഇപ്പോഴും അവിടെതന്നെയുണ്ട്‌.

വെറുതെ കുനുകുനാന്ന് പറയിപ്പിക്കല്ലെ. ഞങ്ങൾ ഇതോന്ന് ആഘോഷിച്ചോട്ടെ. പിഡിപിയും ബിജെപിയും പിന്നെ മുസ്ലിയാരും നടത്തിയിട്ടും ലീഗിന്റെ പ്രതാപത്തിന്‌ മങ്ങലേറ്റിട്ടില്ലെന്ന്. മുസ്ലിങ്ങളെന്നാൽ, ചുവന്ന സുന്നികൾ മാത്രമല്ലെന്ന്. മലപ്പുറം ജില്ലയിൽ മാത്രമല്ല, കേരളകരയാകെ ചുവന്ന സുന്നികൾ ഒന്നുമല്ലെന്ന്.

Monday, May 18, 2009

ചുവന്ന മുസ്ലിയാർക്ക്‌ നന്ദി.

ചുവന്ന മുസ്ലിയാർക്ക്‌ നന്ദി.

സ്വന്തം ഭാര്യയെ ടിവിക്ക്‌ മുന്നിലിരുത്തി കരയിപ്പിച്ച്‌, അതും 24 മണിക്കുർ മുഴുവനും, വോട്ട്‌ തെണ്ടുന്ന ചെറ്റംതരം കാണിച്ച നിന്റെ നേതാവും, അവന്‌ പിന്തുണയുമായി, പാതിരാത്രിയിൽ ചുവന്ന മുണ്ട്‌ തലയിലിട്ട താടിക്കാരനും, മലപ്പുറത്‌ ഒലത്താം എന്ന് കരുതി അല്ലെ.

സ്വലത്ത്‌ നാഗറിലെത്തുന്ന ലക്ഷങ്ങൾ രാഷ്ടിയപാവകളാല്ലാന്ന് ഇപ്പോ മനസിലായല്ലോ. അവിടെ വരുന്നവർ, ഇടതനും വലതനുമല്ല. അവരെ സ്വന്തം അനുയായികളായികണ്ട്‌ അന്തംവിട്ടവർ ഇപ്പോൾ കുന്തം വിഴുങ്ങിയമാതിരിയായി. സ്വലത്ത്‌ നാഗറിനെതിരെതിരിഞ്ഞാൽ, അത്‌ ലീഗിന്റെ നേതാവായാലും തോൽപ്പിക്കുവാൻ ലീഗിന്റെ ചുണക്കുട്ടികൾ തന്നെയുണ്ടെന്ന് ചരിത്രം സാക്ഷി.

അധികാരത്തിന്‌ വേണ്ടി, മുസ്ലിം സമുദായത്തിനെ നിരിശ്വരവാദികളുടെ പാളയത്തിൽ തള്ളാൻ ശ്രമിച്ചാൽ അതാരായാലും മുസ്ലിം മക്കൾ മാപ്പ്‌ തരില്ലെന്ന് ഓർക്കുക. ഓർത്താൽ താടിക്കാരന്‌ നന്ന്.

തലക്കുത്തി മറിഞ്ഞിട്ടും പൊന്നാനിയിൽ ജയിക്കാനാവില്ലെന്ന് തെളിയിച്ചല്ലോ. ഇനി നിനക്കും നിന്റെ നേതാകൾക്കും നല്ലത്‌ കത്തിയെടുത്ത്‌ ക്ഷൗരംവടിക്കാനിറങ്ങുന്നതാ.

സപ്പോർട്ട്‌ രഹസ്യമായി നൽകുന്നവർ ഓർക്കുക. ലീഗ്‌ എന്നത്‌ ഒരു രാഷ്ട്രിയപാർട്ടിയാണ്‌. സുന്നി എന്നത്‌ ഒരു മതവിഭാഗമാണ്‌. മതനേതാകൾ, മുസ്ലിങ്ങളെ രാഷ്ട്രിയം പഠിപ്പിക്കരുത്‌. അതിനു ശ്രമിച്ചാൽ, നിങ്ങൾ പലതും പഠിക്കും. ജഗ്രതൈ.

കുഞ്ഞാലിക്കുട്ടിയുടെ മയ്യത്‌ നമസ്കരിച്ചപ്പോൾ സംസകാരികർ എവിടെയായിരുന്നു. ഇന്ന് അതിനു പകരം, സഖവ്‌ മദനിയുടെയും, അത്താണിയുടെയും പിന്നെ ചിലരുടെയും മയ്യത്ത്‌ നമസ്കരിക്കുവാൻ ലീഗിന്റെ ചുണക്കുട്ടികൾക്ക്‌, ചുവന്ന മുസ്ലിയാരുടെ അനുവാദം വേണ്ട. പക്ഷെ, ആദരണീയനും, പ്രിയങ്കരനുമായ ഞങ്ങളുടെ നേതാവിന്റെ വിലക്ക്‌ മാത്രമാണ്‌ ഞങ്ങൾക്ക്‌ തടസം. അതാണ്‌ നേതാവിന്റെ ഗുണം. കണ്ട്‌ പഠിക്കുക.

ലീഗിന്‌ വോട്ട്‌ ചെയ്താൽ തലഖ്‌ചോല്ലുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തിയവരെ, നിങ്ങൾക്ക്‌ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ്‌ താടിക്കാരന്റെ കൈയിൽനിന്നും മുൻകൂറായി വാങ്ങുക. ചിലപ്പോ ലീക്കാവും.

മുസ്ലിയന്മാർക്ക്‌ നന്ദി, പെരുത്ത്‌ നന്ദി.

ഈ അടുത്ത കാലത്തോന്നും, ഇത്രയും ഐക്യത്തോടും വാശിയോടും മുസ്ലിം ലീഗ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. എല്ലാ പ്രശ്നങ്ങളും മറന്ന്, ലീഗിന്റെ മക്കളെ ഒന്നിപ്പിക്കുവാനും, അവരെ സജീവരാക്കുവാനും സഹായിച്ച മുസ്ലിയാരെ, നന്ദി.

ഏതെങ്കിലും അതാണിയുള്ളവൻ നിന്നിരുന്നെങ്കിൽ, ലീഗുകർ പഴയപോലെ ഉറങ്ങുമായിരുന്നു. അത്താണിയില്ലാത്തവൻ, രണ്ടെണമുണ്ടെന്നും, ഞമ്മന്റെ സ്വന്തമാണെന്നും പറഞ്ഞ മുസ്ലിയാരെ, മുസ്ലിം ലീഗ്‌ നേതൃത്വവും, അണികളും, അനുഭാവികളും സടകുടഞ്ഞെഴുന്നേറ്റത്‌ നിങ്ങൾ കാരണമാണ്‌.

ചത്ത കുതിരയല്ല മുസ്ലിം ലീഗ്‌ എന്ന് പണ്ട്‌ മഹാനായ സി എച്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ ഉറങ്ങികിടക്കുന്ന സിംഹം തന്നെയാണെന്ന് അടിവരയിടുന്നതാണ്‌, മുസ്ലി ലീഗ്‌ പ്രവർത്തകരുടെ ആവേശവും, ഇടി സാഹിബിന്റെ വിജയവും, അഹമ്മദ്‌ സാഹിബിന്റെ കോട്ട പിടിച്ചടക്കലും.

ചുവന്ന തലപ്പാവ്‌ ധരിച്ചവർ സൂക്ഷിക്കുക. മുസ്ലിം ലീഗ്‌ സിംഹം തന്നെയാണ്‌. കളിക്കരുത്‌.
----
മുസ്ലിം ലീഗിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച, ലക്ഷോപലക്ഷം പ്രവർത്തകരെ, നാട്ടിലെ തെരഞ്ഞെടുപ്പിന്റെ നാഡിസ്പന്ദനം നിയത്ന്രിച്ച, എല്ലാ കെ.എം.സി.സി പ്രവർത്തകരെ, ഈ കെട്ടുറപ്പും, ഐക്യത്തോടെയുള്ള പ്രവർത്തനവും, ചിട്ടയായ സംഘടനബോധവും എന്നും നിലനിർത്തുക. അകന്ന് നിൽക്കുന്ന പ്രവർത്തകരെ സംഘടനയിലേക്ക്‌ തിരിച്ച്‌വിളിക്കുക. എവിടെയായലും, എന്തോക്കെ സംഭവിച്ചാലും, ലീഗിന്റെ മക്കൾ, ലീഗിന്റെ മാത്രം മക്കളാണെന്ന് തെളിയിക്കുന്നതാണീ വിജയം. നേതാകൾ പ്രവർത്തകരുടെ വികാരം മനസിലാക്കും എന്ന് കരുതുന്നു. മുസ്ലിം ലീഗിനെ വിജയത്തിലേക്ക്‌ നയിച്ചവരിൽ പ്രധാനി നമ്മുടെ പ്രിയങ്കരനായ നേതാവ്‌, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ തന്നെയാണ്‌.

കൊടപ്പനക്കൽ തറവാടിന്റെ കാരണവരെ,
ഞങ്ങൾക്ക്‌ നേതാവായി, അങ്ങ്‌ മുൻപെ നടക്കുക.
അക്ഷരംപ്രതി അങ്ങയെ അനുസരിക്കാൻ ഇതാ
ലക്ഷോപലക്ഷം പിന്നാലെയുണ്ട്‌.

മുസ്ലിം ലീഗ്‌ സിന്ദാബാദ്‌.

Saturday, May 16, 2009

പരാജയത്തിന്റെ കാരണം- മദനി

ഭരണവിരുദ്ധ വികാരമാണ്‌ പരാജയത്തിന്റെ കാരണം- മദനി

സഖാവ്‌ മദനി, നിയും പെണ്ണും കരഞ്ഞും കലക്കിയും നന്നാക്കുവാൻ നോക്കിയത്‌ ഭരണമായിരുന്നോ?.

നിന്നെ കൊല്ലാൻ ആളെ നിയോഗിച്ചത്‌ ഭരണം നന്നാക്കാനായിരുന്നോ?.

ഭരണത്തിന്റെ ഗുണംകൊണ്ടാണോ, മലക്കുകൾ വോട്ട്ചെയ്തെന്ന് പറഞ്ഞത്‌?.

തലതിരിഞ്ഞ യാത്ര, ഭരണം നന്നാക്കുവാനായിരുന്നോ?.

മുസ്ലിലീഗ്‌ പാക്കിസ്ഥാന്റെ പാർട്ടിയാണെന്ന് പറഞ്ഞവനെ, അതും ഭരണത്തിനായിരുന്നോ?.

-----

കാത്തിരിക്കുക. നിന്റെ മയ്യത്‌ നമസ്കരിക്കാൻ മുസ്ലിലീഗിന്റെ ചുണക്കുട്ടികൾ പള്ളിയിലേക്ക്‌ നിങ്ങുകയാണ്‌.

മുസ്ലിം ലീഗ്‌ സ്ഥാനാർതികൾ വൻ വിജയത്തിലേക്ക്‌.

മുസ്ലിം ലീഗ്‌ സ്ഥാനാർതികൾ വൻ വിജയത്തിലേക്ക്‌.

ചരിത്രഭൂരിപക്ഷവുമായി, മുസ്ലിലീഗിന്റെ സാരഥികൾ വിജയത്തേരിൽ.

ലീഗിന്റെ കോട്ടപിടിച്ചടക്കാൻ, ഓലപടക്കവുമായി വന്നവർ ഒന്നോർക്കുക. മലപ്പുറത്തെ കോട്ട പിടിച്ചടക്കാൻ ചുവന്ന മുസ്ല്യാർമ്മാരോ, കാലിലാത്തവരോ, പെണ്ൺ കരഞ്ഞാലോ കഴിയില്ല മക്കളെ.

വിജയാഹ്ലാളം, പരിധിവിടരുതെന്ന്, നമ്മുടെ പ്രിയങ്കരനായ നേതാവ്‌ പണക്കാട്‌ ശിഹാബ്‌ തങ്ങൾ ഒർമ്മപ്പെടുത്തുന്നു.

മുസ്ലിലീഗിനെതിരെ പടനയിച്ചവർക്ക്‌ ലീഗിന്റെ മക്കൾ ബാലറ്റിലൂടെ തന്നെ മറുപടി പറഞ്ഞു.

ഇ ടി മുഹമ്മദ്‌ ബഷീറിനും, ഈ അഹമ്മദ്‌ സാഹിബിനും വോട്ട്‌ ചെയ്ത്‌ വിജയിപ്പിച്ച എല്ലാ ജനാധിപത്യവിശ്വാസികൾക്കും, മുസ്ലിലീഗിന്റെ വിജയത്തിന്‌വേണ്ടി അഹോരാത്രം പരിശ്രമിച്ച എല്ലാ പ്രവർത്തകർക്കും ജിദ്ധയിൽനിന്നും എന്റെ പ്രതേക അഭിനന്ദനങ്ങൾ.

മുസ്ലിം ലീഗ്‌ സിന്ദാബാദ്‌.
ശിഹാബ്‌ തങ്ങൾ സിന്ദബാദ്‌.

പച്ച കൊടി വാനിലുയർത്താൻ, മലപ്പുറത്തിന്റെ മക്കൾ ജീവൻ കളഞ്ഞും തയ്യാറാണെന്ന്, മനസിലാക്കിയാൽ, ഇനിയുള്ളകാലം, ചുവന്ന മുസ്ലിയർക്ക്‌ നന്ന്.

മലക്കുകൾ വോട്ട്‌ ചെയ്തിട്ട്‌ പോലും വിജയിക്കാൻ കഴിയാത്ത രണ്ടത്താണിയും, മദനിയും വരിക ലീഗിലേക്ക്‌.

നന്ദികെട്ട മദനി, കാത്തിരിക്കുക, മുസ്ലിം ലീഗെന്നാൽ, മുന്നാളുകൾ മാത്രമല്ലെന്ന് മനസിലായല്ലോ സഖാവ്‌ മദനി.

പുന്തുറ സിറാജെ, ബാക്കിയുള്ള നാടകം ആടിതീർക്കുക, നീ ബാക്കിയാവുമെങ്കിൽ.

രണ്ടാത്താണിക്ക്‌ അത്താണിയുണ്ട്‌, ലീഗിൽ.

Monday, April 27, 2009

രണ്ടത്താണിയും മദ്യപാന സംഘവും.

രണ്ടത്താണിയും മദ്യപാന സംഘവും.



സത്യം സത്യമായിട്ട്‌ പറയാൻ രണ്ടത്താണിക്കും കഴിയും എന്നതിന്റെ ഉത്തമോദഹരണം.

Wednesday, April 15, 2009

മദനി കണ്ണിരോടെ വിടപറഞ്ഞു

മലപ്പുറം: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ രൂക്ഷമായ പ്രസംഗത്തിലൂടെ വോട്ടു പിടിക്കാൻ ശ്രമിച്ച പിഡിപി ചെയർമാൻ അബ്ദുനാസർ മഅദനി അവസാന നിമിഷം പ്രതിരോധത്തിലേക്ക്‌. ഇന്നലെ മലപ്പുറത്തു നടന്ന പത്രസമ്മേളനത്തിലാണ്‌ മാധ്യമങ്ങളെ വിമർശിച്ചതിനെ മാപ്പുപറഞ്ഞു നഷ്ടപ്പെട്ട കാൽ പത്രക്കാർക്കു മുന്നിൽ പ്രദർശിപ്പിച്ചു മഅദനി കണ്ണീരൊഴുക്കിയത്‌. തന്റെ ഭാര്യക്കെതിരേ അടിസ്ഥാനരഹിത ആരോപണങ്ങളാണ്‌ പ്ര ചരിപ്പിക്കുന്നതെന്നും ഇതിനേക്കാ ൾ നല്ലത്‌ അവരെ വെടിവച്ചു കൊല്ലുകയാണെന്നും പറഞ്ഞാണ്‌ മഅദനി വിലപിച്ചത്‌.

ഇതുകണ്ടു കൂടെയുണ്ടായിരുന്ന പൂന്തുറ സിറാജും കണ്ണീരൊഴുക്കി പത്രസമ്മേളനം ശോകമൂകമാക്കി. മഅദനിയുടെ പ്രചാരണജാഥയായ 'സത്യമേവ ജയതേ' മലപ്പുറം ജില്ലയിൽ പ്രവേശിക്കുമ്പോൾ മഅദനിക്കു വധഭീഷണിയെന്നു പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചാണ്‌ പൂന്തുറ സിറാജ്‌ ആദ്യവെടിപൊട്ടിച്ചത്‌.

വധഭീഷണി കെട്ടിച്ചമച്ചതാണെന്നു തമിഴ്‌നാട്‌ ഇന്റലിജൻസ്‌ വ്യക്തമാക്കിയതോടെ വധഭീഷണി നനഞ്ഞ പടക്കമായി.
--------------
പൂരപറമ്പിലെ വെടിക്കെട്ട്പോലെ, മലപ്പുറം മുഴുവൻ ഇപ്പോൾ പിടിച്ചടക്കും എന്ന് വിമ്പിളക്കിയവന്റെ, ദാരുണമായ അന്ത്യം.

മലപ്പുറത്തിന്റെ മക്കളെക്കുറിച്ച്‌, പഠിച്ചതൊക്കെയും തെറ്റ്‌, അല്ലെ മദനി.

ആർക്കും പിടികൊടുക്കാതെ, എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ പഠിപ്പിച്ച, ആരാധ്യരായ ഞങ്ങളുടെ ധീരനേതാകളുടെ വാക്കുകൾക്ക്‌ വിലകൽപ്പിക്കുന്നത്‌കൊണ്ട്‌, മദനി, നിനക്ക്‌ കപഠനാടകത്തിലെ, ഒറ്റകാലന്റെ വേഷം, ആടിതിമർക്കാൻ കഴിയുന്നു.

സിറാജെ, ഇനിയും കരയരുത്‌, കണ്ണുനീർ ആവശ്യം വരും.

സൂഫിയ, നീയും സിറാജും സമ്പാദിച്ച കോടികളുടെ സ്വത്തിന്, മദനിക്ക് മുന്നിലല്ല, നാളെ, പരലോകത്ത് കണക്ക് ബോധിപ്പിക്കണമെന്ന ചിന്തയുണ്ടായിരിക്കട്ടെ. അതോ, ഇനിയും മദനിയെ ജയിലിലടച്ച്, പിരിവിനിറങ്ങണോ?

Sunday, April 12, 2009

യു.ഡി.എഫിന്‌ മികച്ച നേട്ടം

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്‌ മികച്ച നേട്ടമുണ്ടാക്കുമെന്ന്‌ ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ്‌ 13 മുതൽ 15 സീറ്റ്‌ വരെ നേടിയേക്കും. എൽ.ഡി.എഫിന്‌ അഞ്ചു മുതൽ ഏഴ്‌ സീറ്റുവരെയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. യു.ഡി.എഫിന്‌ 45 ശതമാനം വോട്ട്‌ ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന്‌ 36 ശതമാനവും മറ്റുള്ളവർക്ക്‌ 19 ശതമാനം വോട്ടും ലഭിക്കും.

സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന്‌ 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത്‌ കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന്‌ 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന്‌ 54 ശതമാനം പേരും ഗുണകരമാകുമെന്ന്‌ 19 ശതമാനവും അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ 16 ശതമാനം മാത്രമാണ്‌.

കേന്ദ്രത്തിൽ യു.പി.എയ്ക്ക്‌ ഭൂരിപക്ഷം കിട്ടുമെന്ന്‌ 63 ശതമാനം അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണിക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ 28 ശതമാനം പേരും എൻ.ഡി.എയ്ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ ഒൻപതു ശതമാനം പേരും അഭിപ്രായപ്പെട്ടു.

Saturday, April 11, 2009

വഞ്ചകനായ സിറാജെ

പ്രിയപ്പെട്ട സിറാജെ,

മുതലകണ്ണിരൊയുക്കി, മലപ്പുറത്തിന്റെ മക്കളെ ചതിക്കാമെന്ന് കരുതിയ വഞ്ചകനായ സിറാജെ, നെറികെട്ട രാഷ്ട്രിയ നാടകത്തിന്റെ കുട്ടികൊടുപ്പ്കാരനായി നീ മാറിയതിൽ അത്ഭുതമില്ല. കാരണം, ബന്ധത്തിന്റെ വിലയറിയാതെ, നിശചരിയണിയായ നാരദമന്മാരുടെ ഗണത്തിലാണല്ലോ നിന്റെ സ്ഥാനം. എന്നാൽ ഒർമ്മിക്കുക, കളിക്കുന്നത്‌, പുന്തുറ കടപ്പുറത്തെ കരകാരോടല്ല, കളി, മലപ്പുറത്തെ തന്റേടമുള്ള മക്കളോടാണ്‌.

മദനിയെകൊല്ലണമെന്ന് നിനക്ക്‌ ആഗ്രഹമുണ്ടാവാം. സ്ഥാനവും മാനവും, അതിലേറെ മറ്റ്‌ പലതും നീ ആ പാവത്തിന്റെ പേരിൽ അനുഭവിച്ചിട്ടുണ്ട്‌. പച്ചമാസത്തിന്‌ വിലപറയുന്ന നെറികെട്ടവനെ, ബന്ധത്തിന്റെ നിലയും വിലയും അറിയാത്ത നീക്ര്‌ഷ്ഠജീവിയായ നീ മലപ്പുറത്ത്‌ വന്ന് സദാചാരം പ്രസംഗിക്കുന്നോ?

മലപ്പുറത്ത്‌ മദനി വരുബോൾ, മനുഷ്യബോംബായി അഭിനയിക്കാൻ ആളുകളെ തയ്യറാക്കിയ സിറാജെ, അധികാരത്തിന്റെ ഇടനാഴികളിൽ കുട്ടികൊടുപ്പുകാരന്റെ വേഷംകെട്ടിയാടുന്ന ശിഗണ്ടി, ചങ്കൂറ്റമുണ്ടോ നിനക്ക്‌, 16-ന്‌ ശേഷം മലപ്പുറത്ത്‌ കാല്‌കുത്താൻ.

Friday, April 10, 2009

മദനിയെ കൊല്ലാൻ പിഡിപിയുടെ ശ്രമം

മദനിയെ കൊല്ലാൻ പിഡിപിയുടെ ശ്രമം

മലപ്പുറം: അബ്ദുൾ നാസർ മഅദനിയെ അപായപ്പെടുത്താൻ നീക്കമെന്ന വെളിപ്പെടുത്തൽ പി.ഡി. പിക്കും ഇടതുപക്ഷത്തിനും തിരിച്ചടിക്കുന്നു.

പി.ഡി.പിയുടെ തീവ്രവാദ ബ ന്ധം പൊന്നാനിയേയും ഇടതുപ ക്ഷത്തേയും ഒരുപോ ലെ വെട്ടിലാക്കാൻ തുടങ്ങിയപ്പോൾ അതിൽനിന്നു തടിയൂരി സഹതാപതരംഗമുയർത്തുകയായിരുന്നു മഅദനിക്കെതിരേയുള്ള ഭീഷണി വാർത്ത പ്രചരിപ്പിക്കുന്നതിലൂടെ ഇവർ ലക്ഷ്യമിട്ടതെന്നാണ്‌ ആ രോപണം. എന്നാൽ, സംസ്ഥാന ഇന്റലിജൻസിന്റേയും തമിഴ്‌നാട്‌ ഇന്റലിജൻസിന്റേയും വെളിപ്പെടുത്തൽ പുറത്തായതോടെ പി.ഡി.പിക്കും ഒപ്പം ഇടതുമുന്നണിക്കും ഇത്‌ കൂടുതൽ ആഘാതമുണ്ടാക്കുകയാണ്‌.

സംഭവം വിവാദമായതോടെ 'ഭീഷണിക്ക്‌' കൂടുതൽ പ്രചാരണം നൽകാതെ ഒതുക്കാനാണ്‌ സി.പി.എമ്മിന്റെ ഭാഗത്തുനിന്നു പി.ഡി.പിക്കും അതുപോലെ പോലീസിനും സന്ദേശം ലഭിച്ചിരിക്കുന്നതെന്നാണ്‌ പുതിയ വിവരം.

മഅദനിയെപ്പോലൊരു വിവാദ നേതാവിനെ അപായപ്പെടുത്താൻ ശ്രമമെന്ന്‌ അവരുടെ നേതാക്കൾതന്നെ പുറത്തുവിട്ടിട്ടും സംസ്ഥാന പോലീസ്‌ എന്തു ചെയ്തെന്ന ചോദ്യത്തിന്‌ ഇന്നലെ ഡി.ജി.പി പോലും പ്രതികരിക്കാതിരുന്നത്‌ കാര്യങ്ങൾ കൂടുതൽ വഷളാകാതെ ഒതുക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്നുതന്നെയാണ്‌ സൂചന.

ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളോ സന്ദേശത്തിന്റെ ഉറവിടം ചികയലോ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ വേണെ്ടന്നും ഭീഷണി സന്ദശം വന്നതെന്ന്‌ സംശയിക്കുന്ന കോഴിക്കോട്‌ എഡി ജിപി ഓഫീസിനോടുപോലും ഇതുസംബന്ധിച്ച്‌ ഒരു പ്രതികരണവും നടത്തരുതെന്നും ഉന്നതതല നിർദേശമുണെ്ടന്നാണ്‌ പോലീസ്‌ വൃത്തങ്ങളിൽ നിന്നുള്ള വിവരം.

ബുധനാഴ്ച രാവിലെ മലപ്പുറം പ്രസ്‌ ക്ലബിൽ പി.ഡി.പി വർക്കിംഗ്‌ ചെയർമാൻ പൂന്തുറ സിറാജാണ്‌ കരഞ്ഞുകൊണ്ട്‌ പത്രസമ്മേളനം നടത്തി മഅദനിയെ മലപ്പുറം ജില്ലയിൽ വച്ച്‌ അപായപ്പെടുത്താൻ നീക്കമുള്ളതായി അറിയിച്ചത്‌. വിശ്വസനീയ കേന്ദ്രത്തിൽനിന്നു ലഭിച്ച വിവരമെന്ന വെളിപ്പെടുത്തലോടെയായിരുന്നു പത്രസമ്മേളനം.

എന്നാൽ, ഇത്തരമൊരുവിവരം പത്രസമ്മേളനം നടത്തിയാണോ അറിയിക്കേണ്ടതെന്ന ചോദ്യത്തിന്‌ കണ്ണീർതൂകുകയല്ലാതെ മറുപടിയൊന്നും പറയാതിരുന്ന സിറാജ്‌ ഇതുസംബന്ധിച്ച്‌ ഔദ്യോഗികമായി പോലീസിന്‌ നൽകിയ പരാതിയുടെ പകർപ്പുകൾപ്പോലും കാണിക്കാൻ തയാറായില്ല.

എന്നാൽ, സംഭവം പുറത്തായ സാഹചര്യത്തിൽ സംസ്ഥാന ഇന്റലിജൻസ്‌ തമിഴ്‌നാട്‌ ഇന്റലിജൻസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ മഅദനിയെ അപായപ്പെടുത്തൽ പി.ഡി.പി സ്വയം കെട്ടിച്ചമച്ചതാണെന്ന ആരോ പണത്തിലേക്കു കാര്യങ്ങൾ കൊണ്ടുപോയത്‌. കൂടുതൽ അന്വേഷണങ്ങളിലേക്കു പോയപ്പോൾ സ്വന്തംനിലയിൽ പി.ഡി.പി കെട്ടിച്ചമച്ചെടുത്ത നാടകങ്ങളുടെ ചുരുളഴിഞ്ഞതായാണ്‌ പോലീസ്‌ പറയുന്നത്‌.

സംസ്ഥാനത്ത്‌ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ പിന്തുണ പ്രഖ്യാപിച്ചതുമുതൽ പാർട്ടിയും ഒപ്പം സി.പി.എമ്മും ഒരുപോലെ വേട്ടയാടപ്പെടുന്ന അവസ്ഥ തെരഞ്ഞെടുപ്പിൽ പ്രതികൂലമാവുമെന്ന്‌ കണ്ടാണ്‌ ഇവർ ഇത്തരം നീക്കത്തിന്‌ പുറപ്പെട്ടതെന്നാണ്‌ വിവരം.

കോയമ്പത്തൂരിലാണ്‌ ഇത്തരമൊരു നാടകത്തിന്‌ വേദിയായതെന്നാണ്‌ തമിഴ്‌നാട്‌ ഇന്റലിജൻസ്‌ സംസ്ഥാന ഇന്റലിജൻസിന്‌ കൈമാറിയത്‌. പി.ഡി.പിയുടെ ദൂതനായി അവിടെ എത്തിയ മലയാളിയായ നാസറിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ കരുമ്പുക്കടക്കു സമീപം ആസാദ്‌ നഗറിലെ പ്രാർഥനാലയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രഹസ്യയോഗം നടക്കുന്നു. നാസറിനു പുറമെ സനീർ, ഖയൂം, ഫറൂഖ്‌ എന്നിവരുൾപ്പെടെ അഞ്ചു പേർ യോഗത്തിൽ പങ്കെടുത്തു.

സത്യമേവ ജയതേ എന്നു പേരിട്ട മദനിയുടെ പ്രചരണ യാത്ര മലപ്പുറത്തെത്തുമ്പോൾ പങ്കെടുക്കുന്നവർക്കിടയിലേക്കു മനുഷ്യബോംബുകളെ പോലെ പ്രവർത്തിക്കുക. ഇതിലൂടെ സഹതാപ തരംഗവും തെരഞ്ഞെടുപ്പ്‌ വിജയവുമായിരുന്നു ഇവർ ലക്ഷ്യമിട്ടത ത്രേ. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ്‌ രണ്ടരയ്ക്കു യോഗത്തിൽ പങ്കെടുത്ത ആളെന്ന പേരിലാണ്‌ കോഴിക്കോട്‌ എഡിജിപി ഓഫീസിലേക്കു ഫോൺ സന്ദേശം വരുന്നത്‌.

യഥാർഥ ഓപ്പറേഷനാണെങ്കിൽ ഇത്തരത്തിൽ പോലീസിനെ ഫോണിൽ അറിയിക്കില്ലെന്നാണ്‌ ഇന്റലിജൻസിന്റെ നിഗമനം. കോഴിക്കോട്‌ എഡിജിപി ഓഫീസിൽ നിന്നും ഒരു കോൺസ്റ്റബിളാണ്‌ ഫോണെടുത്തെതെന്നാണ്‌ വിവരം. ഇത്തരം വിവരങ്ങളെല്ലാം സംസ്ഥാന ഇൻലിജൻസിന്റെ അന്വേഷണത്തിൽ നിന്നാണ്‌ പുറത്തുവരുന്നത്‌.

അതേസമയം, ഇതുവരെ ഇത്തരത്തിൽ ഒരു ഫോൺവന്നതായോ ഇങ്ങനെയൊരു ഭീഷണിയെ ക്കുറിച്ചോ അറിയില്ലെന്നാണ്‌ ഇപ്പോഴും എഡിജിപി ഓഫീസിൽനിന്നുള്ള പ്രതികരണം. ഇന്നലെ ഡിജിപിയും ഇതുസംബന്ധിച്ച്‌ ഒന്നും പ്രതികരിക്കാതിരുന്നതും കൂടുതൽ ദുരൂഹതയ്ക്ക്‌ ഇടനൽകുകയാണ്‌.

Sunday, April 5, 2009

പിഡിപി ബന്ധം തിരിച്ചടി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പിഡിപിയുമായി ഉണ്ടാക്കിയ ധാരണ പാർട്ടിക്കു തിരിച്ചടിയാകുമെന്ന്‌ സി.പി.എം ഘടകങ്ങൾ നടത്തിയ തെരഞ്ഞെടുപ്പ്‌ പ്രചാരണ അവലോകന റിപ്പോർട്ടിൽ വിലയിരുത്തൽ. മലബാർ മേഖലയിൽ നിഷ്പക്ഷരായ മുസ്ലിംകളെ ഇടതു മുന്നണിയിൽ നിന്നകറ്റാൻ പി.ഡി.പി ബന്ധം കാരണമായെന്നു പാർട്ടി ഘടകങ്ങളിൽ അഭിപ്രായമുയർന്നു. സി.പി.എം പ്രവർത്തകർ തന്നെ ഈ ബന്ധത്തെ മനസിൽ സ്വീകരിച്ചിട്ടില്ല. പല പ്രദേശങ്ങളിലും പി.ഡി.പി പ്രവർത്തകരുമായി ബന്ധപ്പെട്ട്‌ ഇടതു മുന്നണിക്കു വേണ്ടി പ്രചാരണം നടത്താൻ പാർട്ടി പ്രവർത്തകർ മടിക്കുന്നു. ലീഗിനെതിരേ നടത്തിയ കടുത്ത വിമർശനങ്ങൾ ലീഗ്‌ നേതൃത്വവുമായി ഭിന്നിച്ചു നിന്നിരുന്ന പ്രവർത്തകരെപ്പോലും തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ സജീവമാകാൻ പ്രേരിപ്പിച്ചു. പാർട്ടിക്കുളിലെ വിവാദങ്ങളും ലാവ്ലിൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും തെരഞ്ഞെടുപ്പ്‌ പ്രചാരണ വിഷയമാക്കാതിരിക്കാൻ വേണ്ടിയുള തന്ത്രമാണ്‌ പി.ഡി.പി ബന്ധം എന്ന ആക്ഷേപത്തിന്‌ പാർട്ടി അംഗങ്ങൾക്ക്‌ മറുപടി പറയാനാകുന്നില്ല.

പ്രതീക്ഷിക്കുന്നതുപോലെ പി.ഡി.പിക്ക്‌ നിർണായക സ്വാധീനം അവകാശപ്പെടാൻ ആവില്ലെന്നും പാർട്ടി ഘടകങ്ങളുടെ വിലയിരുത്തലിലുണ്ട്‌. ചില പോക്കറ്റുകളിൽ കുറെ പ്രവർത്തകർ ഉണെ്ടന്നല്ലാതെ പി.ഡി.പിയുടെ ശക്തികേന്ദ്രങ്ങൾ എന്നു പറയാൻ പറ്റുന്ന പ്രദേശങ്ങൾ വിരളമാണ്‌. മഅദനി ജയിലിലായിരുന്ന കാലത്തെല്ലാം സംഘടന നിർജീവമായിരുന്നു. മഅദനി പുറത്തു വന്നതിനു ശേഷമാണ്‌ കുറച്ച്‌ സജീവമായത്‌. പി.ഡി.പിയെ മറ്റു ഘടകകക്ഷികളെക്കാൾ കൂടുതൽ വിശ്വസിക്കുന്നത്‌ മുന്നണി സംവിധാനത്തിനുതന്നെ കോട്ടമായി തീരുമെന്നും വിലയിരുത്തലുണ്ട്‌. അടുത്ത കാലത്ത്‌ പി.ഡി.പി നേതൃത്വത്തിലെ ചിലർക്കെതിരെ ഉയർന്ന തീവ്രവാദി ബന്ധ ആരോപണങ്ങൾ പിഡിപിയുമായി ബന്ധപ്പെടുന്ന പാർട്ടിയേയും ദോഷകരമായി ബാധിക്കും. മറ്റു സമുദായങ്ങളുടെയും സമാധാന കാംക്ഷികളായ മുസ്ലിം ജനവിഭാഗത്തിന്റെയും വോട്ടുകൾ ഇടതു മുന്നണിയ്ക്കെതിരായി ധ്രുവീകരിക്കപ്പെടാനുള സാധ്യതയുണെ്ടന്നും വിലയിരുത്തൽ പറയുന്നു. തിരഞ്ഞെടുപ്പു പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്‌ കടന്ന അവസരത്തിലാണ്‌ സി.പി.എമ്മിന്റെ വിവിധ ഘടകങ്ങൾ വിലയിരുത്തൽ നടത്തി ജില്ലാ കമ്മിറ്റികൾക്ക്‌ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌.

അതേസമയം, പാർട്ടിയെ വേണ്ട വോട്ടു മതിയെന്ന സി.പി.എം നേതാക്കളുടെ നിലപാടിനെതിരെ പി.ഡിപിയിലും ഭിന്നത ഉടലെടുത്തു. പാർട്ടി നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമാണ്‌ സി.പി.എം നേതാക്കളുടെ പ്രസ്താവനയെന്നു പി.ഡി.പി നേതാക്കളിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. പലയിടത്തും ഇടതു മുന്നണിക്കു വേണ്ടി സജീവമായി രംഗത്തിറങ്ങാൻ പി.ഡി.പി പ്രവർത്തകർ തയാറായിട്ടില്ല. അണികളുടെ ഈ നിസംഗത അകറ്റുന്നതിനു വേണ്ടിയാണ്‌ മഅദനി ഇന്നലെ മുതൽ "സത്യമേവ ജയതേ യാത്ര" കേരളമൊട്ടാകെ നടത്തുന്നത്‌. പാർട്ടി അണികളെ ഊർജ്ജസ്വലരാക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. വോട്ട്‌ മാത്രം ലക്ഷ്യമിടുന്ന സി.പി.എമ്മിന്റെ നടപടിയ്ക്കെതിരേ താഴെ തട്ടിലുള പി.ഡി.പി പ്രവർത്തകരിൽ അമർഷം ശക്തമാണ്‌
----------------
സഖാവ് മദനിയുടെ പഴഞ്ചോല്ല്: എല്ലാരുടെ കൂടും മേലോട്ട്, എന്റെ കൂട് താഴോട്ട്.
എല്ലാവരും കസര്‍കോട്ട് നിന്നും തിരുവനന്തപുരത്തേക്ക്,
മദനി തിരിച്ചും.

എന്താവുമോ എന്തോ?

Sunday, March 29, 2009

മഅദനിയുടെ യാത്ര പിണറായിയെ രക്ഷിക്കാൻ

മഅദനിയുടെ യാത്ര പിണറായിയെ രക്ഷിക്കാൻ

തിരുവനന്തപുരം: തെരഞ്ഞടുൽപ്പ്‌ പ്രചാരണരംഗൽത്തുനിന്നു ലാവ്ലിൻ കേസ്‌ മുക്കി പിണറായി വിജയനെ രക്ഷിക്കാനാണ്‌ മഅദനിയുടെ 'സത്യമേവജയതേ യാത്ര' ലക്ഷ്യം വയ്‌ക്കുന്നതെന്ന്‌ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ലാവ്ലിൻ കേസിൽ കുറ്റാരോപിതനായ പിണറായി വിജയനെ തിരേ യു.ഡി.എഫ്‌ പ്രചാരണതന്ത്രം ശക്തിപ്പെടുത്തിയുള്ള നീക്കം നടത്തുന്നതിനിടയിലാണ്‌ പി.ഡി.പി യാത്ര.

ഇടതുജനാധിപത്യ മുന്നണിയുടെ വിജയത്തിനുവേണ്ടിയും പി.ഡി.പിയെ കുറിച്ചുള്ള വിശദീകരണവുമായി നടത്തുന്ന യാത്ര തുടങ്ങുന്നതോടെ ലാവ്ലിൻ അതിൽ മുങ്ങുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ. ഒരു ലോക്സഭ മണ്ഡലത്തിൽ രണ്ട്‌ പൊതുസേ‍മ്മളനങ്ങൾ, റോഡ്ഷോകൾ എന്നിവ ഈ ലക്ഷ്യേ‍ത്താടെയുല്ലതാണ്‌. ഈ യാത്ര സൃഷ്ടിക്കുന്ന വിഷയങ്ങൾ ചർച്ചകളിൽനിറഞ്ഞു നിൽക്കുമെന്നാണ്‌ പ്രതീക്ഷ. തെരെ‍ഞ്ഞടുപ്പ്‌ കാലത്ത്‌ സാധാരണനിലയിൽ സംഘടനകളും പാർട്ടികളും കേരളായാത്രകൾ സംഘടിപ്പിക്കാറില്ല. ഇേ‍പ്പാൽ മഅദനി നടത്തുന്ന യാത്രയിലൂടെ പിണറായിയെ മാത്രം വെള്ളപൂശാനുള്ള നീക്കമാണ്‌ ഉണ്ടാവുകയെന്നും ചൂണ്ടിക്കാണിക്കെ‍പ്പടുന്നു.

സീറ്റു വിഭജനം വിവാദമാക്കിയതിനു പിന്നിൽ ചെറുകക്ഷികളെ ഒതുക്കുകയെന്നതിനോടൊപ്പം ലാവ്ലിൻ മുക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നതായി പറയുന്നു. ആർ.എസ്‌.പി, സി.പി.ഐ, ജനതാദൾ എന്നിവരെയെല്ലാം പിണക്കി പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഈ തർക്കങ്ങൾക്ക്‌ ഉടൻ പരിഹാരം കാണാതെ ആഴ്ചകളോളം വലിച്ചു നീട്ടി. ഇതോടെ ലാവ്ലിൻ ചർച്ചകളിൽനിന്നു പുറത്തായി. വിവാദങ്ങൾക്കാപ്പം ലാവ്ലിൻ കേസിൽ തങ്ങൽക്കെതിരേ നിലപാട്‌ എടുെ‍ത്തന്നു കരുതുന്ന വീരേ്ര‍ന്ദകുമാറിന്റെ ജനതാദളിനെ മുന്നണിയിൽനിന്നു തെ‍ന്ന പുറത്താക്കാനും ഇതുവഴി പിണറായിപക്ഷത്തിനു കഴിഞ്ഞു. ഈ വിഷയങ്ങൽ അൽപമൊന്നു ശമിച്ചതോടെയാണ്‌ മഅദനി ബന്ധം മറ്റൊരു പ്രശ്നമായി വളർന്നത്‌. ഇത്‌ ഗുണേ‍ത്തക്കാളേറെ ദോഷം വരുത്തുമെന്ന അവസ്ഥയിലേക്കു കാര്യങ്ങൽ നീങ്ങിയതോടെ ഇതിനു ന്യായീകരണങ്ങൽ നിരത്തുന്ന തിരക്കിലാണ്‌ പാർട്ടി നേതൃത്വം.

ഇതിനിടയിലാണ്‌ ലാവ്ലിൻ വീണ്ടും പൊക്കാനുള്ള യു.ഡി.എഫ്‌ ശ്രമം. മഅദനി ഇേ‍പ്പാൾ ഒരു യാത്ര നടത്തിയാൽ അത്‌ മഅദനി-സി.പി.എം ബന്ധത്തക്കുറിച്ചുള്ള വിവാദങ്ങൾക്കു മറുപടി പറയാനാണെന്നു ന്യായീകരിക്കുകയും ചെയ്യാം ഒപ്പം ലാവ്ലിൻ മുക്കുകയും ചെയ്യാമെന്ന തന്ത്രമാണ്‌ ഇപ്പോൾ നടപ്പാക്കാനൊരുങ്ങുന്നത്‌.
------------------------
മദനിക്കെതിരെ കേസില്ലാന്ന്, പിണറായി. അപ്പോ പ്രത്യൂപകാരം, ഒരു യാത്ര നടത്തി ആവാമെന്ന് മദനി.
-------------------------
മദനിയെ രക്ഷിക്കാൻ, ഇനി ആര്‌ യാത്ര നടത്തും പിഡിപിക്കാരെ?.അതോ, തലസ്ഥാന നഗരി മുതൽ അടിച്ച്‌ തളിച്ച്‌ പിഡിപിയെന്ന വളർച്ചയെത്താത്ത മാംസപിണ്ഡത്തെ, കർണ്ണാടകത്തിന്റെ വനാതിർത്തികളിൽ നിക്ഷേപിക്കാനാണോ മദനിയുടെ യാത്ര.
-------------------------
ആയിരം പള്ളി പൊളിച്ചാലും, കൈയും കെട്ടി നോക്കി നിൽക്കണമെന്നാണ്‌ ഞാൻ പ്രസംഗിച്ചതെന്ന് മദനി. ഇനി പിഡിപികാരോക്കെ, നാളെ ആർ.എസ്‌ എസ്സിൽ ചേരണമെന്ന് പറയുമോ മദനി?.
-------------------------
ലീഗിനെയും, അതിന്റെ അണികളെയും തള്ളിപറയുന്ന മദനി, അനിയനോട്‌ ചോദിക്കുക.
നിങ്ങളുടെ കേസ്‌ നടത്തുവാനും, സഹായം എത്തിക്കുവാനും, മുന്നിൽനിന്നത്‌, സൌദിയിലേയും, ദുബൈയിലേയും, കുവൈത്തിലേയും, KMCC പ്രവർത്തകരായിരുന്നു. നിശബ്ദം, അങ്ങയെ സഹായിച്ചവർക്കുള്ള നന്ദി പ്രകടനമാണോ ഈ വാക്കുകൾ?

നിങ്ങളുടെ അനിയൻ, പലപ്രവശ്യം, വിവിധ ഗൾഫ്‌ നാടുകൾ സന്ദർശ്ശിച്ചിട്ടുണ്ട്‌ മദനി. അന്നോന്നും, ഒരിടതനെയും സഹായവുമായി ഞങ്ങൾ കണ്ടില്ല. KMCC യുടെ സജീവ പ്രവർത്തകർ തന്നെയാണ്‌, പലയിടത്തും നിങ്ങളുടെ രക്ഷക്കെത്തിയത്‌. എതെങ്കിലും ഒരു ഇടതന്‍, പത്ത് പൈസ തന്ന് നിങ്ങളെ സഹായിച്ചൂന്ന് പറയാമോ മദനി? ചോദിക്കുക അനിയനോട്?

ഇതോന്നും, മറക്കല്ലെ മദനി, ലീഗ്‌ വിരോധം നല്ലതാ, പക്ഷെ, യജ്‌മാനന്‌ വേണ്ടി, കുഴലൂതുബോൾ, ഇങ്ങനെ ചിലത്‌ മറക്കാതിരിക്കുക.
-------------------------
ഓർക്കുക.മദനിയെ കുരുക്കുവാൻ ഇടതൻ തീർക്കുന്ന കെണിയിൽ, അറിഞ്ഞോ അറിയതെയോ മദനി വീണ്‌പോയി. ഇനി മദനിയെ രക്ഷിക്കുവാൻ, ഉദിക്കാത്ത സുര്യന്‌ സധ്യമല്ല.

Courtesy: ജോൺസൺ വേങ്ങത്തടം, deepika.com

Thursday, March 26, 2009

പി.ഡി.പി ബന്ധം പാടില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പി.ഡി.പിയുമായുള്ള സി.പി.എം ബന്ധം പാടില്ലെന്നു മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദൻ പാർട്ടി കേന്ദ്രനേതൃത്വത്തോടാവശ്യപ്പെട്ടതായി സൂചന. പി.ഡി.പിയുമായുള്ള ബന്ധം സി.പി.എമ്മിനു ദോഷം ചെയ്യുമെന്നും വി.എസ്‌ സി.പി.എം കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

എൽ.ഡി.എഫിൽ ചർച്ച ചെയ്‌ തു തീരുമാനിക്കാതെയാണ്‌ സി. പി.എം സംസ്ഥാന ഘടകം ഈ നീക്കം നടത്തിയത്‌. പി.ഡി.പിയുമായി വേദിപങ്കിടുന്നത്‌ കനത്ത തിരിച്ചടിക്ക്‌ ഇടയാക്കുമെന്നും വി.എസ്‌ മൂന്നാര്റിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

മഅദനിക്കെതിരേയുള്ള സാക്ഷി മൊഴികളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ചർച്ച ചെയ്യാതെയാണ്‌ പാർട്ടി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതോടെ ഘടക കക്ഷികളെ മറികടന്ന്‌ പി.ഡി.പിയുമായി ബന്ധം സ്ഥാപിക്കാൻ ഇറങ്ങിത്തിരിച്ച സി.പി.എം നേതൃത്വം വെട്ടിലായി. മഅദനിയുമായി കൈകോർത്ത്‌ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങിയ സി.പി.എമ്മിന്‌ കടുത്ത തിരിച്ചടിയാണ്‌ വി.എസിന്റെ പുതിയ നിലപാട്‌ സമ്മാനിക്കുന്നത്‌. പ്രതി പക്ഷത്തുനിന്നും ഘടകകക്ഷികളിൽനിന്നും മാത്രമല്ല സ്വന്തം പാർട്ടിയിൽ പോലും ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ലെന്ന വസ്തുതയാണ്‌ ഇതോടെ പുറത്തുവന്നിരിക്കുന്നത്‌.

മുഖ്യമന്ത്രി മഅദനി പ്രശ്നത്തിൽ കടുത്ത നിലപാട്‌ സ്വീകരിക്കുന്നതോടെ ഇനി പ്രചാരണ രംഗത്ത്‌ മഅദനി ബന്ധത്തെ ന്യായീകരിക്കാൻ സി.പി.എം നേതൃത്വത്തിന്‌ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ഇന്നലെ രാവിലെ മന്ത്രിസഭായോഗ തീരുമാനം അറിയിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലും മുഖ്യമന്ത്രി പി.ഡി.പി ബന്ധത്തിലുള്ള വിയോജിപ്പ്‌ പ്രകടമാക്കിയിരുന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ മഅദനിയെക്കുറിച്ചു അന്വേഷണമില്ലെന്നു പറഞ്ഞതു താൻ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകര പ്രവർത്തനവുമായി ബ ന്ധപ്പെട്ടു പി.ഡി.പി നേതാവ്‌ അ ബ്ദുൾ നാസർ മഅദനിക്കെ തിരേ ഉയർന്ന ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി.എസ്‌ വ്യക്തമാക്കി. മദനിയെക്കുറിച്ച്‌ മാധ്യമങ്ങളിൽ ആക്ഷേ പങ്ങൾ ഉയ ർന്ന സാഹചര്യത്തിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവനെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയിരുന്നു.

എന്നാൽ, കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ടു മഅദനിക്കെതിരേ ഉയർന്ന ആ ക്ഷേപങ്ങൾ നിലനിൽക്കുന്നതല്ലെന്ന്‌ അദ്ദേഹം അറിയിച്ചു. എന്നാൽ, പത്ര വാർത്തകളിലൂടെ പുറത്തു വന്ന വിവരങ്ങൾ നിഷേധിക്കാനോ അംഗീകരിക്കാനോ ഇപ്പോൾ സാധ്യമല്ലെന്ന്‌ അദ്ദേഹം അറിയിച്ചു.

ഭീകര പ്രവർത്തനവുമായി ബ ന്ധപ്പെട്ട്‌ അന്യസംസ്ഥാനങ്ങ ളിൽ അറസ്റ്റിലായ മലയാളി ഭീകരരട ക്കമുള്ളവരെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങ ൾ ലഭ്യമാകുകയുള്ളു. ഇക്കാര്യ ത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ്‌ ഭീകരവിരു ദ്ധ സ്ക്വാഡിന്റെ തലവൻ അറിയിച്ചത്‌. ജയിലിൽ മഅദനിയെ ശുശ്രൂഷിച്ചിരുന്ന മണി എന്ന ക്രിമിനൽ പുള്ളി ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം യൂസഫായി മാറി. ഇയാൾ മഅദനിയുടെ വീട്ടുകാരിയുടെ പർദാ കടയിൽ ജോലിക്കാരനായി നിന്നിരുന്നു.

അതേക്കുറിച്ചെല്ലാം അന്വേഷിച്ചിട്ടുണ്ട്‌. കൂടുതൽ കാര്യങ്ങൾ പരി ശോധിക്കേണ്ടതുണ്ട്‌. തുടർച്ചയായി അന്വേഷണവും പരിശോധനയും നടത്തിക്കൊണ്ടിരിക്കുകയാണ്‌- മുഖ്യമന്ത്രി അറിയിച്ചു. തന്റെ ഇപ്പോഴത്തെ നിലപാട്‌ ന്യായീകരിക്കാൻ മഅദനിക്ക്‌ സ്വാതന്ത്യമുണ്ട്‌.

പരസ്പരം വെല്ലുവിളിയുടെ അടിസ്ഥാനത്തിലല്ല അതു നടത്തേണ്ടത്‌. മഅദനിയുടെ പൊന്നാനിയിലെ പ്രസംഗത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കി പ്രഖ്യാപനങ്ങൾ നടത്തി. അതു ന്യായീകരിക്കാൻ വേണ്ടിയാണ്‌.

എന്നാൽ, അതുകൊണ്ട്‌ മാത്രമാകുന്നില്ല. മഅദനിയാണ്‌ ന്യായീകരിക്കപ്പെടേണ്ടത്‌. അതിന്‌ അവസരം കൊടുക്കണം. ബി.ജെ. പി പറയുന്നതിന്റെ പേരിൽ മാത്രം അന്വേഷണം നടത്താനും തയാറല്ല. എന്നാ ൽ, അന്വേഷണം വേണെ്ടന്നും വയ്ക്കില്ല. മഅദനി യുടെ മുൻകാല പ്രവർത്തനങ്ങൾ സംശയാസ്പദമായിരുന്നു. എന്നാൽ, അവർ അത്‌ തിരുത്തുകയാണെന്നു പറഞ്ഞാൽ അതിനെ അംഗീകരിക്കണം. മുമ്പ്‌ ആർ.എസ്‌.എസിനെ പ്പോലെ പ്രവർത്തിച്ചിരുന്ന സംഘടനയായിരുന്നു മഅദനിയുടേത്‌.

മഅദനി ജയിലിൽനിന്നുവന്നതിനു ശേഷമുള്ള സ്ഥിതിഗതികളും ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളും മനസിലാക്കിയായിരിക്കും അവർ പഴയ നിലപാട്‌ തിരുത്താൻ തയ്യാറായിരിക്കുന്നത്‌. ഭീകരവാദം തെറ്റും അപകടകരവുമാണെന്ന്‌ ബോധ്യപ്പെട്ടപ്പോൾ പിന്തിരിയാനുള്ള ശ്രമങ്ങൾ നടത്തുന്നത്‌ നല്ല കാര്യമാണ്‌. അതിന്‌ അവർക്ക്‌ സമയം നൽകണം- മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Courtesy: Deepika.com

Wednesday, March 25, 2009

ഇടതന്റെ ഭരണ നേട്ടങ്ങൾ

ഇടതന്റെ ഭരണ നേട്ടങ്ങൾ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ്‌ സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിന്റെ വിലയിരുത്തൽ കൂടിയായിരിക്കുമെന്ന്‌ ആദ്യം പറഞ്ഞത്‌ നവകേരള മാർച്ചിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. തൊട്ടുപിന്നാലെ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും അത്‌ ശരിവയ്ക്കേണ്ടി വന്നു. അത്‌ സ്വാഭാവികമല്ലേ എന്നായിരുന്നു വി.എസ്‌ പ്രതികരിച്ചത്‌. കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും കേരള രക്ഷായാത്രയ്ക്കിടെ ഇക്കാര്യം ആവർത്തിച്ചു. പ്രതിപക്ഷ നേതാവ്‌ ഉമ്മൻ ചാണ്ടിയും സി.പി.ഐ സെക്രട്ടറി വെളിയം ഭാർഗവനും പറഞ്ഞതും ഇതുതന്നെ. സി. പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ദേശീയ പ്രശ്നങ്ങളോടൊപ്പം തങ്ങളുടെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാരുകളുടെ ഭരണവും പ്രചാരണ വിഷയമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഇടതുമുന്നണിയുടെ തെരഞ്ഞടുപ്പ്‌ കൺവൻഷനുകൾ പൂർത്തിയായി. എന്നാൽ, ഒരിടത്തും വി.എസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിൽ കേരളം ഭരിക്കുന്ന ഇടതുസർക്കാരിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ച്‌ ആരും കാര്യമായി പരാമർശിച്ചില്ല. ജനപ്രിയമെന്ന്‌ വാഴ്ത്തപ്പെട്ട ബജറ്റിലെ പ്രഖ്യാപനങ്ങളെക്കുറിച്ചും ആരും മിണ്ടുന്നില്ല.തെരഞ്ഞെടുപ്പ്‌ കൺവൻഷനിൽ നേതാക്കളുടെ പ്രസംഗങ്ങളിൽ നിറഞ്ഞുനിന്നത്‌ മറ്റു ചില വിഷയങ്ങളായിരുന്നു. മഅ്ദനി ബന്ധം, ദേശീയരാഷ്ട്രീയത്തിലെ മൂന്നാം ബദൽ, ആണവ കരാർ, സാമ്രാജ്യ ത്വ അധിനിവേശം, ന്യൂനപക്ഷ സംരക്ഷണം, ഇസ്ര യേൽ ബന്ധം, പാലോളിക്കമ്മിറ്റി. കൂട്ടത്തിൽ ലാവ്ലിനിലെ രാഷ്ട്രീയ പകപോക്കൽ, ഹൈന്ദവ ഭീകരത, തീവ്രവാദം... ഇങ്ങനെ പോയി നേതാക്കളുടെ പ്രസംഗം.

2006 മേയ്‌ 18-ന്‌ സത്യപ്രതിജ്ഞ ചെയ്ത ഇടതുസർക്കാർ സംസ്ഥാനഭരണത്തെക്കുറിച്ചു പറയാൻ മടിക്കുന്നതിന്റെ രഹസ്യമെന്തെന്നു അന്വേഷിക്കുകയാണിവിടെ.

ഇടതുസർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത്‌ ഇതുവരെ 3,454 രാഷ്ട്രീയസംഘട്ടനങ്ങൾ നടന്നു. എല്ലാ കേസുകളിലും ഒരു ഭാഗത്ത്‌ സിപിഎം ആയിരുന്നു കക്ഷി.

സി.പി.എം- ബി.ജെ.പി സംഘട്ടനം: 1449, സി.പി. എം- സിപിഐ:137, സി.പി.എം-യുഡിഎഫ്‌:1222, ഏറ്റവും കൂടുതൽ സംഘട്ടനങ്ങൾ നടന്നത്‌ കണ്ണൂരിൽ:1194, ഇവിടെ സി.പി.എമ്മും ബി.ജെ.പിയുമായി 543-ഉം സി.പി.എമ്മും യു.ഡി.എഫുമായി 402-ഉം രാഷ്ട്രീയസംഘട്ടനങ്ങൾ നടന്നു.

രാഷ്ട്രീയവൈരാഗ്യവുമായി ബന്ധപ്പെട്ട്‌ 103 ബോംബേറ്‌ കേസുകൾ. സി.പി.എം, ബി.ജെ.പി പ്രവർത്തകർ ഉൾപ്പെട്ട കേസുകൾ 45 വീതം. 13 പോലീസ്‌ സ്റ്റേഷനുകൾ ആക്രമിച്ച്‌ ബലമായി പ്രതികളെ മോചിപ്പിച്ചു. ഏഴെണ്ണത്തിൽ പ്രതികൾ സി.പി.എം. രണ്ടിടത്ത്‌ സി.പി.ഐക്കാർ. രാഷ്ട്രീയകൊലപാതകങ്ങൾ 38, കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകർ 20, കണ്ണൂരിൽ 12 പേർ. സി.പി.എം പ്രവർത്തകർ പ്രതികളായ രാഷ്ട്രീയ കൊലക്കേസുകൾ 16, ബി.ജെ.പിക്കാർ പ്രതികളായ 17 കേസുകൾ, രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളുടെ എണ്ണം 309.ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്ത്‌ അറസ്റ്റിലായത്‌ 12 പേർ.ഗുണ്ടാ ആക്ട്‌ പ്രകാരം പിടിയിലായത്‌ 252 പേർ.പിടിച്ചുപറി കേസുകൾ 3,277. സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചു പറിച്ച സംഭവങ്ങൾ 1,880, ഇതുമൂലമുണ്ടായ നഷ്ടം 5,660.5 പവൻ സ്വർണം.പെൺ വാണിഭകേസുകൾ- 39പകൽ സമയത്തുൾപ്പെടെ നടന്ന ബാങ്ക്‌ കവർച്ചകൾ- എട്ട്‌, നഷ്ടം അഞ്ചുകോടികവർച്ച കേസുകളുടെ എണ്ണം: 2,462. പൊതുസ്ഥലങ്ങളിൽ 1504 കവർച്ച. വാഹനങ്ങൾ തടഞ്ഞ്‌ 172 കവർച്ചകൾമോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടത്‌ 17 പേർ, 738 പേർക്ക്‌ പരിക്കേറ്റുസ്ത്രീ പീഡനകേസുകൾ ജനുവരി 31 വരെ 21,257 എണ്ണംദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ സംഭവങ്ങൾ 72, ഇതിൽ 37 എണ്ണം കൊലപാതകമെന്നു തെളിഞ്ഞു.2008-ൽ കേരളത്തിൽ 685 പെൺകുട്ടികളെ കാണാതായി. ഇതിൽ 92 പേരെ ഇനിയും കണെ്ട ത്തിയിട്ടില്ലസർക്കാർ വന്നശേഷം 74 ബാറുകൾ, 25 വിദേശ മദ്യ ചില്ലറ വിൽപനശാലകൾ,11 ബിയർ പാർലറുകൾ എന്നിവ തുടങ്ങി.2002-ൽ യു.ഡി.എഫ്‌ സർക്കാർ നിർത്തലാക്കിയ 1,610 കള്ളു ഷാപ്പുകൾ എൽ.ഡി.എഫ്‌ വീണ്ടും തുറന്നു. ഇതിൽ 933 എണ്ണം ഇപ്പോൾ പ്രവർ ത്തിക്കുന്നു.

കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു പലതിനും സ്ഥലമെടുത്ത്‌ നൽകാത്തതിനാൽ പ്രവർത്തനം തുടങ്ങാനായില്ലവർഷം തോറും പതിനായിരം കോടിയുടെ വ്യവസായ നിക്ഷേപം ആകർഷിക്കും എന്ന പ്രഖ്യാപനം നടന്നില്ല. ആകെയുണ്ടായ നിക്ഷേപം 43 കോടി. തമിഴ്‌നാട്ടിൽ ഇത്‌ ഒരു ലക്ഷം കോടിയും കർണാടകയിൽ 85,000 കോടിയും ഗുജറാത്തിൽ 1.35 ലക്ഷം കോടിയുമാണ്‌.

ഒമ്പത്‌ വർഷത്തിനുശേഷം കുടിവെള്ളത്തിന്‌ ചാർജ്ജ്‌ വർധിപ്പിച്ചു, വൈദ്യുതിക്ക്‌ തെർമൽ സർചാർജ്ജ്‌.

നിക്ഷേപകർ പാർട്ടിയിലെയും മുന്നണിയിലെയും ഭിന്നത മൂലം നിരാശയോടെ മടങ്ങിസ്മാർട്ട്‌ സിറ്റി, ടെക്നോ സിറ്റി, ഹൈടെക്‌ സിറ്റി ഇവയുടെ നിർമാണം അനിശ്ചിതത്വത്തിൽസംസ്ഥാനത്തെ 16 പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോഴും പൂട്ടിക്കിടക്കുന്നു.

പദ്ധതിവിഹിതം പകുതിപോലും ചെലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കായില്ല. പഞ്ചായത്തുകൾ 39.29 ശതമാനം, നഗരസഭകൾ 31.97 ശതമാനം, കോർപ്പറേഷനുകൾ 24.73 ശതമാനം, ജില്ലാ പഞ്ചായത്തുകൾ 38.6 ശതമാനം ഇങ്ങനെയാണ്‌ ചെലവഴിച്ചത്‌.ലോട്ടറിയുമായി ബന്ധപ്പെട്ട 32 കേസുകളിൽ കോടതിയിൽ തോറ്റുസ്വാശ്രയ പ്രശ്നത്തിൽ ഖജനാവിൽനിന്ന്‌ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും കേസുകളെല്ലാം തോറ്റുകോടതിയിൽനിന്ന്‌ 18 തവണ സർക്കാരിന്‌ വിവിധ കേസുകളിൽ നിശിതവിമർശനം ഏൽക്കേണ്ടി വന്നുസ്ഥലം ലഭ്യമാകാത്തതിനാൽ കിൻഫ്ര തുടങ്ങാനിരുന്ന 16 ലധികം വ്യവസായ പാർക്കുകൾ അനിശ്ചിതത്വത്തിൽ.

പ്ലസ്‌ വൺ, ബി.എഡ്‌ എന്നിവയ്ക്ക്‌ ഏകജാലകം ഏർപ്പെടുത്തിയതിൽ വിദ്യാഭ്യാസ രംഗത്ത്‌ പ്രതിസന്ധി. 9,000 സീറ്റുകൾ പ്ലസ്‌ വണിന്‌ ഒഴിഞ്ഞു കിടക്കുന്നു. ബി.എഡ്കാർക്ക്‌ ഒരു വർഷം നഷ്ടമായി. സ്വാശ്രയ പ്രവേശനം ജനുവരിയിലും പൂർത്തിയായില്ല. ഫീസ്‌ നിർണയത്തിൽ മാനദണ്ഡങ്ങൾ പാലിക്കാനായില്ല. പല സ്ഥാപനങ്ങളിലും പല ഫീസ്‌.ഈ സർക്കാരിന്റെ കാലത്ത്‌ 22 ഐഎഎസ്‌ ഉദ്യോഗസ്ഥരും 18 ഐപിഎസ്‌ ഉദ്യോഗസ്ഥരും കേരളം വിട്ടു. ചീഫ്‌ സെക്രട്ടറിയായിരുന്ന ലിസി ജേക്കബ്‌ സ്വയം വിരമിച്ചു.

ഭരണം തുടങ്ങിയപ്പോൾ മുതൽ വിവാദങ്ങൾക്കും കുറവുണ്ടായില്ല. എ.ഡി.ബി വായ്പ, മൂന്നാർ ഒഴിപ്പിക്കൽ അവകാശവാദം, അരവണ, എച്ച്‌.എം.ടി ഭൂമി, മെർക്കിസ്റ്റൻ, സെസ്‌, ഭക്ഷ്യ സുരക്ഷ, ലാവ്ലിൻ, പൂമൂടൽ, കിളിരൂർ, ടോട്ടൽ തട്ടിപ്പ്‌, മന്ത്രിപുത്രൻമാരുടെ വിളയാട്ടങ്ങൾ അങ്ങനെ വിവാദങ്ങൾ എണ്ണിയാലൊടുങ്ങില്ല.

കടപ്പാട്‌: റോയി കൊട്ടാരച്ചിറ, ദീപിക.കോം.

Tuesday, March 24, 2009

മദറായി കൂട്ട്കെട്ട്

ന്യൂഡൽഹി:പി.ഡി.പിയുമായി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക്‌ സഖ്യമില്ലെന്ന്‌ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥികൾക്ക്‌ പിന്തുണ നൽകാൻ പി.ഡി.പി തീരുമാനിക്കുകയായിരുന്നു. ഈ പിന്തുണ തങ്ങൾ സ്വീകരിക്കുന്നതായും കാരാട്ട്‌ വ്യക്തമാക്കി. രാഷ്ര്ട്ടീയ പാർട്ടികൾക്ക്‌ മതേതരമെന്നോ വർഗീയമെന്നോ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
-------------------
ന്യൂഡൽഹി: പി.ഡി.പി വർഗീയ കക്ഷിയാണെന്ന ആർ.എസ്‌.പിയുടെ മുൻ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന്‌ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇനി കൂടുതൽ വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.
------------------
ന്യൂഡൽഹി: ഇടതുപക്ഷെ‍. പി.ഡി.പി പിന്തുണയ്ക്കുന്നത്‌ സ്വന്തം നിലക്കാണെന്ന്‌ സി.പി.ഐ.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ഡൽഹിയിൽ ഇടതു പാർട്ടികളുടെ സംയുക്‌താഭ്യർഥന പുറത്തി‍റക്കിക്കൊണ്ട്‌ നടത്തി‍യ വാർത്താ‍ സമ്മേളന.ി‍ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയ്ക്ക്‌ പി.ഡി.പിയുമായി സഖ്യമോ, മറ്റു ബന്ധങ്ങളോ ഇല്ല. സ്വന്തം നിലക്കാണ്‌ അവർ മുന്നണിയെ പിന്തുണയ്ക്കുന്നത്‌- കാരാട്ട്‌ വ്യക്തമാക്കി.
----------------------
സിറാജെ,സ്റ്റേജിൽ കയറിനിന്ന്, ഞമ്മളെ മുന്നണി, ഞമ്മളെ സ്വന്തം മുന്നണീന്ന് വിളിച്ച്‌ പറഞ്ഞ വിഡ്ഡിയായ നേതാവെ, ഏതാ ഞമ്മളെ മുന്നണി?

ഹുസൈൻ രണ്ടത്താണി എന്ന അത്താണിയില്ലാത്തവൻ ആരുടെ സ്ഥാനാർത്ഥിയാണ്‌?

ഇടതന്റെ മൂട്‌ താങ്ങിയാണോ ഞങ്ങൾ ലീഗിനെ തോൽപ്പിക്കും എന്ന് വീമ്പിളക്കുന്നത്‌.

ഞാൻ പൊതുപ്രവർത്തനം നിർത്തും എന്ന് ഇന്നലെ സിറാജ്‌ വെല്ലുവിളിക്കുന്നത്‌ കണ്ടു. ഒരു കൗൺസിലർ മാത്രമായ ഇയാള്‌ പ്രവർത്തനം നിർത്തിയാൽ, ആ നാട്ടുകാര്‌ രക്ഷപ്പെട്ടു.

പിഡിപിക്കാരാ, എട്ടുകാലി മമ്മുഞ്ഞിന്റെ കോലംകെട്ടുവാൻ വിധിക്കപ്പെട്ട നിങ്ങൾ, തെരഞ്ഞെടുപ്പിന്‌ ശേഷം ഏത്‌ മാളത്തിൽപോയോളിക്കും?.

മദറായി കൂട്ട്കെട്ട്‌ പിഡിപിക്കാരന്റെ ശവത്തിലെ അവസാനത്തെ ആണിയാവും തീർച്ച.

Monday, March 23, 2009

മദനി ഉത്തരം പറയുമോ?

കാഞ്ഞങ്ങാട്‌: പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ സ്വാധീനം തീവ്രവാദത്തിൽ മാത്രമാണെന്നും തീവ്രവാദം ഇല്ലാതാകുന്നതോടെ മഅ്ദനി ഒന്നുമല്ലാതെയായി തീരുമെന്നും കേരള കോൺഗ്രസ്‌ (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള പറഞ്ഞു.
-------------------------
മുഹമ്മ: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ എൽഡിഎഫിലേയ്ക്കു കൊണ്ടുവരുന്ന പ്രശ്നമില്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള അടവെന്ന നിലയിലാണ്‌ മഅദനിയെ കൊണ്ടുവരുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. മുഹമ്മയിൽ നടന്ന ഇഎംഎസ്‌, എകെജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐസക്‌.
-------------------------
ഇപ്പോൾ മദനി തിവ്രവാദിയല്ല, ഇപ്പോൾ പിഡിപി വർഗ്ഗിയകക്ഷിയല്ല - പിണറായി വിജയൻ.
-------------------------

ബഹുമാന്യനായ മദനിയോട്‌ വളരെ വിനയത്തോടെ ഒരു കാര്യം ചോദിക്കട്ടെ. തോരാത്ത കണ്ണുനിരുമായി, മകനെ കാത്തിരിക്കുന്ന ഉമ്മമാരോടും, ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയോടും, പിതാവിനെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളോടും, അംഗഭംഗം സംഭവിച്ച്‌, നിരാശ്രയരായി കഴിയുന്ന എണ്ണമറ്റ എന്റെ അനിയന്മാരോടും, മനസ്സ്‌ തുറന്ന്‌ പറയുവാൻ അങ്ങേക്ക്‌ കഴിയുമോ?. ഞാൻ ഇന്നലെ പ്രവർത്തിച്ചത്‌ തെറ്റായിരുന്നു എന്ന്‌?. പ്രസംഗിച്ചത്‌ തെറ്റായിരുന്നു എന്ന്‌?. വിശുദ്ധ ഖുർആനും തിരുസുന്നത്തും കൂട്ട്പിടിച്ചത്‌ നേതാവാകാനായിരുന്നു എന്ന്‌?. നിങ്ങളെ കുരുതികൊടുത്തത്‌ എന്റെ നിലനിൽപിനായിരുന്നു എന്ന്‌?.

ഉത്തരം പറയാത്ത കാലത്തോളം, ബഹുമാന്യനായ മദനി, അങ്ങ്‌, വർഷങ്ങൾക്ക്‌ മുൻപ്‌ മുളപ്പിച്ച വിഷച്ചെടിയുടെ വിത്തുകൾ മുളച്ച്പൊങ്ങും. ഇന്നലെയും, ഇന്നും. നാളെയും.

മതസൗഹാർദ്ദത്തോടെ ഞങ്ങൾ കഴിഞ്ഞിരുന്ന പല ഗ്രാമങ്ങളുടെ ഇടവഴികളും, ഇന്ന്‌ ചോരമണമുള്ളതാണ്‌. ആരോക്കെ വെള്ളപൂശിയാലും, തണൽ നഷ്ടപ്പെട്ട മുസ്ലിം സ്ത്രീകൾ നിങ്ങൾക്ക്‌ മാപ്പ്‌ തരില്ല. ഒരിക്കലും. (അതെ മദനി, നഷ്ടം സംഭവിച്ചത്‌, മുസ്ലിം സ്ത്രീകൾക്ക്‌ മാത്രമാണ്‌. അങ്ങയുടെ എല്ലാ കച്ചവടത്തിലും)

ഇന്ന്‌ പിണറായി വിജയന്റെ ഇടത്‌ പിഡിപിയും, വലത്‌ ബിജെപിയും അത്താണിയുമായി നിൽക്കുന്നത്‌ കാണുബോൾ, മലപ്പുറം ജില്ലയിലെ പല ഖബർസ്സ്ഥാനുകളിലും അന്ത്യവിശ്രമംകൊള്ളുന്നവരുടെ രോദനം അങ്ങ്‌ കോൾക്കുന്നുണ്ടോ?.

എവിടെപോയോളിച്ചാലാണ്‌, മദനി, മനസാക്ഷിയിൽ നിന്ന്‌ അങ്ങ്‌ രക്ഷപ്പെടുക.
------------------
പ്രിയപ്പെട്ട പിഡിപിക്കാരെ, ഒരത്താണിയുമില്ലാതെ ഉയലുന്ന നേതാവിനെ രക്ഷിക്കാൻ, ആഞ്ഞ്‌ ശ്രമിക്കുക. പൊന്നാനിയിൽ സൂര്യന്‌ ഉദിച്ചുയരാൻ പ്രയാസമാവും, കാരണം, മുസ്ലിംലീഗിന്റെ സമുന്നതരായ നേതാകൾ പടുത്തുയർത്തിയ കോട്ടയുടെ മറവിൽ തന്നെയാണ്‌, ഉദിച്ചുയരാത്ത സുര്യൻ. പൊന്നാനിയിലെങ്കിലും ഉദിക്കാത്ത സുര്യനെ കയറിട്ട്‌ വലിച്ച്‌ ഉദിപ്പിച്ചില്ലെങ്കിൽ, ഓർത്തോളൂ പിഡിപിക്കാരാ, പാല്‌ തരുന്ന ഇടതന്റെ കൈകൾകൊണ്ട്‌ തന്നെ, കേരളത്തിൽ ഒന്നുമാവാതെ കാലം ചെയ്ത ഒരു പാർട്ടിയുടെ ശേഷക്രിയകൾ നടക്കും, ഒപ്പം, നേതൃപാഠവം ആവോളമുള്ള ഒരു നേതാവിന്റെയും.

Sunday, March 22, 2009

മദനിയും മുസ്ലിങ്ങളും

ഇത് കുതറ എന്ന വെറും തറയായ ഒരു പിഡിപിക്കാരനുള്ള മറുപടി മാത്രമാണ്.
യുഡി‌എഫുകാര്‍, പ്രതേകിച്ച് ലീഗുകാര്‍, എന്നോട് ക്ഷമിക്കുക.

കുതറ,ബെസ്റ്റ്‌, തിരുമേനിയുടെ ആയത്തു ം ഹദീസും കലക്കി. അനക്ക്‌ കോഴിബിരിയാണി പറയട്ടെ.

കുതറെ, ലീഗുകാരനെ രാഷ്ട്രിയം പഠിപ്പിക്കാൻ നീയല്ല, നിന്റെ... വിചാരിച്ചാലും നടക്കില്ല. ആളാവല്ലെ മോനെ. നാഴികക്ക്‌ നാൽപത്‌വട്ടം, പ്രോഡ്യൂസറെ മാറ്റിപറയുന്ന, നിന്റെ തലതിരിഞ്ഞകളിയിൽ ലീഗിനെ കൂട്ട്‌പിടിക്കല്ലെ.

മദനിക്കും പിഡിപിക്കും കേരള രാഷ്ട്രിയത്തിൽ വെറും നാല്‌ വോട്ടിന്റെ വിലയെ ഉള്ളൂ എന്ന്, പൊന്നാനി തെളിയിച്ച്‌ തരും. കാത്തിരിക്കുക.

കുതറെ,മലപ്പുറത്തിന്റെ മണ്ണിൽ നിന്നും മദനി പലപ്രവശ്യം ഗർജ്ജിച്ച ചില വാക്കുകൾ:-

"യുവാക്കളെ, നിങ്ങളുടെ ചോര തിളക്കുന്നില്ലെ, പ്രതിക്‌ജ്ഞ ചെയ്യുക. ബാബരി മസ്‌ജിദ്‌ പുനർ നിർമ്മിക്കുമെന്ന്, ആര്‌ തടുത്താലും, എന്ത്‌ പ്രതിസന്ധിയുണ്ടായാലും, ജീവൻ കളഞ്ഞും, മക്കളെ നാം ബബറി മസ്ജിദ്‌ പടുതുയർത്തും"

ഇത്‌ പ്രസംഗിച്ച മദനി, രാഷ്ട്രിയ നേതാവല്ല, അത്മിയ നേതാവായിരുന്നു. കിട്ടേണ്ടത്‌ കിട്ടിയപ്പോ, തലയ്കകത്ത്‌ ബൾബ്‌ കത്തിയ മദനിക്ക്‌ പിന്നീട്‌, പള്ളിയും വേണ്ട, പടച്ചോനും വേണ്ട. പക്ഷെ, മദനിയുടെ പ്രസ്ഥാനം സൃഷ്ടിച്ച, അതിന്‌ വേണ്ടി ജീവിതം ഹോമിച്ച വിഡ്ഡികളായ ആയിരകണക്കിന്‌ യുവാകളുടെ രോദനം ഇന്നും കേരളകരയിൽനിന്നുയർന്ന് കേൾക്കാം. മകനെ നഷ്ടപ്പെട്ട ഉമ്മക്ക്‌, സഹോദരനെ നഷ്ടപ്പെട്ട സഹോദരിക്ക്‌, അനിയനെ നഷ്ടപ്പെട്ട ജേഷ്ഠന്മാർക്ക്‌, നിലനിൽപ്പിന്‌ വേണ്ടി, ആരുടെയും ആസനം താങ്ങുന്ന മദനിയുടെ പുതിയ വേഷം ദഹിക്കില്ല.

മകനെ നഷ്ടപ്പെട്ട ഉമ്മമാരും, കൂടപിറപ്പുകളെ നഷ്ടപ്പെട്ട പെങ്ങന്മരും കാർക്കിച്ച്‌ തുപ്പും മദനിയുടെ മുഖത്ത്‌.

എന്റെ രോഷത്തിന്റെ കാരണവും മറിച്ചല്ലെന്ന് മാത്രം കു തറെ മനസിലാക്ക്‌.

മൂടിവെച്ചിരിക്കുന്ന പല സത്യങ്ങൾക്കും കേരളത്തിലെ ഭരണകർത്തകൾ കാവലിരിക്കുകയാണ്‌. അതോരിക്കലും പുറത്ത്‌ വരാതിരുന്നാൽ, മദനിക്ക്‌ മാത്രമല്ല, പലകുടുംബങ്ങൾക്കും ആശ്വാസമാവും. ഇതറിയാവുന്നവർ തന്നെയാണ്‌ കുതറെ കോൺഗ്രസ്സും ലീഗും. അവർ മൗനം പാലിക്കുന്നത്‌, അത്‌കോണ്ടാണ്‌.

പക്ഷെ, കു തറെ, നീ കാത്തിരിക്കുക, ഇലക്‌ക്ഷന്‌ ശേഷമുള്ള ആദ്യത്തെ വാർത്ത. അത്‌ മദനിക്ക്‌ സന്തോഷപ്രദമായിരിക്കില്ല. നാല്‌ വോട്ടിന്‌ വേണ്ടി, താൽക്കാലികമായി മാത്രമാണ്‌ മാർക്കിസ്റ്റുകാർ ഒരു ഭൂതത്തിന്‌ കാവലിരിക്കുന്നത്‌. അത്‌ തുറക്കുവാനുള്ള സമയവും സന്ദർഭവും, ഇടതന്റെ തെരഞ്ഞെടുപ്പിന്റെ തിരകഥയിലുണ്ട്‌.

സ്വന്തം നിലനിൽപ്പിന്‌ വേണ്ടി, പലരുടെയും ആസനം താങ്ങുന്ന നേതാവിനോടും, അയാളെ മൂഡമായി വിശ്വസിക്കുന്ന അനുയായികളോടും സഹതാപം തോന്നുന്നു.

കുതറെ, ഇനിയും മനസിലായില്ലെങ്കിൽ, ഒരു കാര്യം ശ്രദ്ധിക്കുക. മതവും രാഷ്ട്രിയവും രണ്ടും രണ്ടാണ്‌. മതത്തെ കൂട്ട്‌പിടിച്ച്‌ രാഷ്ട്രിയകുപ്പഴമിടാനുള്ള, മദനിയുടെ പ്രവർത്തിയിൽ മാത്രമാണ്‌ എനിക്കെതിർപ്പ്‌. അല്ലാതെ, മലപ്പുറത്ത്‌ പിഡിപിക്കാർ ഒലത്തും എന്ന പേടികൊണ്ടല്ല.

ഇനിയും വേണമെങ്കിൽ പറയുക. കാര്യകാരണങ്ങളും തെളിവുകളും സഹിതം, കുതറയുടെ ആണ്ണാക്കിലേക്ക്‌ ഞാൻ തിരുകി തരാം.

Saturday, March 21, 2009

മദനിയുടെ കപടമുഖം

മദനിയുടെ കപടമുഖം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പിഡിപിയുടെ പിന്തുണ ചോദിച്ച്‌ സിപിഎം ചെന്നിട്ടില്ലെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി. മനോരമ ന്യൂസിന്റെ നിലപാട്‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹുസൈൻ രണ്ടത്താണിയെ പിഡിപി സ്വയം പിന്തുണയ്ക്കുകയായിരുന്നു.
-----------------
പു തറ സിറാജെ,

ഇതാണോ ഞാമ്മന്റെ മുന്നണി?. പിഡിപി ഏത്‌ മുന്നണിയുടെ ഭാഗമാണ്‌? ഒരു പഞ്ചായത്ത്‌ മെമ്പർ പോലുമില്ലാതെ, നേരെ ഡെൽഹിക്ക്‌ വണ്ടി കയറാമെന്ന് വ്യാമോഹിക്കുന്ന പടുവിഡ്ഡികളാണോ, പിഡിപിക്കാർ?

പലതും കേൾക്കുബോൾ, അറിയാതെ പിന്തുണകൊടുത്ത്‌പോകും അല്ലെ സഖാവ്‌ മദനി?

പ്രിയങ്കരരും, ബഹുമാന്യരും, ആരാധ്യരും, പിന്നെ എന്തോക്കെയോ ആയ നമ്മുടെ നേതാകളെന്ന് സിറാജ്‌ പറയുബോൾ, മുസ്ലിം സമൂഹത്തിന്റെ കണ്ണില്ലൂടെ ഒളിച്ചിറങ്ങുന്ന മിഴിനീർ തുടച്ച്‌കൊണ്ടവർ, ഗദ്ഗദത്തോടെ സഖാവ്‌ മദനിയുടെ പ്രസംഗം ഓർത്ത്‌ പോവുന്നു.

മലപ്പുറത്തിന്റെ മണൽതരികളെ പ്രകമ്പനംകൊള്ളിച്ച്‌കൊണ്ട്‌, ഒരിക്കൽ മദനി പ്രസംഗിച്ചു.

"അവശരും, പീഡിതരും, ദുഖിതരുമായ മക്കളെ, ആരാണ്‌ നമ്മുടെ നേതാവ്‌?. കരുണാകരനാണോ? നായനാരാണോ രാജിവ്‌ ഗാന്ധിയാണോ? ശിഹാബ്‌ തങ്ങളാണോ? അല്ല മക്കളെ അല്ല. ഇവരാരും നമ്മുടെ നേതാകളല്ല. നമ്മുടെ നേതാവ്‌ മുഹമ്മദ്‌ മുസ്തഫ തങ്ങളാണ്‌......"

വർഷങ്ങൾ പലതും ഒടിഞ്ഞ്‌ മടങ്ങി കൊഴിഞ്ഞ്‌വീഴുബോൾ, നബി തിരുമേനി അങ്ങയുടെ നേതാവല്ലാതായോ? മദീന പട്ടണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന, ഞങ്ങളുടെ കരളിന്റെ കരളായ ഹബീബിനെ തള്ളിപറഞ്ഞ മദനി, നീ മുസൽമാനാണോ? നീ പഠിപ്പിച്ചതും പഠിപ്പിക്കുന്നതും വിശുദ്ധ ഗ്രന്ഥവും തിരുസുന്നത്തുമായിരുന്നോ? നിന്റെ ആവശ്യങ്ങൾക്കനുസരിച്ച്‌ മാറ്റി മറിക്കാനുള്ളതാണോ ഞങ്ങളുടെ വിശ്വാസം? ആസനം താങ്ങുവാൻ ആളുണ്ടായാൽ നിന്റെ നേതാവ്‌ റസുലുള്ളാഹി അല്ലാതവുമെന്ന് പറയുന്ന മദനീ, മറക്കാതിരിക്കുക. ഞങ്ങൾ നെഞ്ചോട്‌ ചേർത്ത്‌ താലോലിച്ച്‌ നടക്കുന്ന ഞങ്ങളുടെ നേതാവിനെയാണ്‌ നിന്റെ നികൃഷ്ടമായ പ്രവർത്തികൾക്ക്‌ പുകമറ സൃഷ്ടിക്കുവാൻ നീ ഉപയോഗിക്കുന്നത്‌. അത്‌, തീകൊണ്ട്‌ തലചോറിയുന്നതിന്‌ തുല്യമാണെന്ന് മാത്രം ഓർമ്മപ്പെടുത്തുന്നു.

അത്മധൈര്യത്തിന്റെ ഒരംശംപോലും നിന്റെ വാക്കുകളിലോ, പ്രവർത്തികളിലോ ഇല്ലാതെപോയല്ലോ എന്നോർത്ത്‌ പരിതപിക്കാനെ, നിന്നെ വിശ്വസിക്കുന്നു, മുഡന്മാരായ അനുയായികൾക്ക്‌ കഴിയൂ.

നിന്റെ തലതിരിഞ്ഞ, വാക്കുകൾക്കും പ്രവർത്തികൾക്കും, മലപ്പുറത്തിന്റെ മക്കൾ മറുപടി തരിക തന്നെ ചെയ്യും.

നീ ഒരു യതാർത്ഥ മുസൽമാനാണെങ്കിൽ, ചെയ്ത്‌ കാര്യങ്ങൾ വിളിച്ച്‌പറഞ്ഞ്‌ ധീരനായി മരണം എറ്റ്‌വാങ്ങുക. അല്ലാതെ, നിരീശ്വരവാദികളുടെ താവളത്തിൽ ഇസ്ലാമിനെ തളച്ചിട്ട്‌, നിന്റെ തടിയൂരാം എന്നാണ്‌ ചിന്തിക്കുന്നതെങ്കിൽ, അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും ശാപം നിന്റെമേലുണ്ടായിരിക്കട്ടെ.

മദനീ, നീ പഠിച്ച്‌ മറന്നതോ, പഠിക്കാൻ മറന്നതോ ആയ, ഒരദീസ്‌ നിന്റെ ശ്രദ്ധയിൽപെടുത്തുന്നു.
"ജീവിക്കുന്ന രാജ്യത്തിന്റെ നിയമം അനുസരിക്കാൻ കടപ്പെട്ടവരാണ്‌ മുസ്ലിങ്ങൾ"

Thursday, March 19, 2009

അപ്പളും പറഞ്ഞില്ലെ പോകണ്ടാന്ന്, പോകണ്ടാ, കരാട്ടെന്ന്.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷം മതേതര സർക്കാർ രൂപീകരണത്തില്‍ പങ്കാളിയാകുന്നതിന്‌ കോൺഗ്രസുമായി ചർച്ച നടത്തു‍ന്നതിന്‌ തയ്യാറാണെന്ന്‌ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ഒരു ടി.വി.ചാനലിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാരാട്ട്‌.

ബി.ജെ.പി അധികാരത്തി‍ലേറുന്നത്‌ തടയാൻ ഒരു മതേതര സർക്കാർ ആവശ്യമാണ്‌. അതിന്‌ കോൺഗ്രസുമായി ധാരണയാവുന്നതിൽ തെറ്റില്ല. സർക്കാരിന്‌ പിന്തുണ അഭ്യർത്ഥിക്കുന്നതിന്‌ കോൺഗ്രസിനോട്‌ തൊട്ടുകൂടായ്‌മയില്ലെന്നും, എന്നാൽ അത്‌ ജനവിധിയുടെ അടിസ്ഥാനത്തി‍ലായിരിക്കും- കാരാട്ട്‌ പറഞ്ഞു.
കടപ്പാട്‌: കൗമുദി . കോം
-----------

എന്റെ അത്താണിയില്ലാതായ രണ്ടത്താണീ,ഇങ്ങളെ നേതാവ്‌ ശൈഖുന കാരാട്ടിന്റെ പുതിയ ഫത്‌വ കണ്ടോ?.

ലീഗ്‌ എന്തെ മന്ത്രികുപ്പായം വലിച്ചെറിഞ്ഞ്‌ പോന്നില്ല എന്ന് ചോദിക്കരുടെ അണ്ണാക്കിൽ, ദാ, കാരാറ്റിന്റെ മറുപടി തിരുകി വെക്കുക.

ചരിത്ര പണ്ഡിതനായിട്ട്‌ പോലും, ഈ ചരിത്ര സത്യം അറിയതെപോയല്ലോ ഹുസൈൻകാ.

ഇതിന്റെ അർത്ഥം, മൻമോഹൻ സിങ്ങിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഇടതൻ പിന്തുണക്കുന്നു എന്നല്ലെ അത്താണിയില്ലാത്ത സഖാകളെ.

അപ്പോ, ഞമ്മക്ക്‌ വോട്ട്‌ ചോദിക്കാം.
ബി ജെ പി യെ തഴെ തള്ളിയിടാൻ,
ഓരോ വോട്ടും യു.പി.എ. സർക്കാറിന്‌.

ഇ. അഹമ്മദിനെ വിലയിരുത്താം

പ്രവാസികൾ ഏറെയുള്ള മലപ്പുറം ജില്ലയിൽ ഒരു പാസ്പോർട്ട്‌ ഓഫിസ്‌ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞു.കരിപ്പൂർ വിമാനത്താവളം രാജ്യാന്തര വിമാനത്താവളമാക്കുന്നതിന്‌ യത്നിച്ചു.ഇന്ത്യയിൽനിന്ന്‌ ഹജിനു പോകുന്ന തീർഥാടകരുടെ എണ്ണം 72,000ൽ നിന്ന്‌ 1,23,500 ആയി വർധിച്ചു.ഇവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞതാണ്‌ കൂടുതൽ പേരെ ഇവിടെ നിന്ന്‌ ഹജിന്‌ അയക്കാൻ ഇടയാക്കിയത്‌.

തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക

Wednesday, March 18, 2009

ഇ ടി ഒന്നാംഘട്ട പര്യടനം വിജയകരമായി പൂർത്തിയാക്കി.

ഇ ടി ഒന്നാംഘട്ട പര്യടനം വിജയകരമായി പൂർത്തിയാക്കി.

സ്ഥാനാർത്ഥി ആരാണെന്നറിയാതെ, ചിഹ്നം ഏതാണെന്നറിയതെ ഇരുട്ടിൽ തപ്പുന്ന എതിരാളികളുടെ കുപ്രചരണങ്ങൾക്കും കുതന്ത്രങ്ങൾക്കും നടുവിൽ പൊന്നാനി മണ്ഡലത്തിലെ ജനങ്ങളുടെ മുഴുവൻ സ്നേഹാദരവുകളും ആശിർവ്വാദങ്ങളുമേറ്റ്‌വാങ്ങി, നമ്മുടെ പ്രിയങ്കരനായ സ്ഥാനർത്ഥി, ഇ ടി മുഹമ്മദ്‌ ബഷീർ, ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്‌ പ്രചരണം വിജയകരമായി പൂർത്തിയാക്കി.

പൊന്നാനിക്കാർക്ക്‌ എന്നും പ്രിയങ്കരനായ, ഇ ടി യുടെ പ്രചരണം, മണ്ഡലത്തിലെ മുഴുവൻ യു.ഡി.എഫ്‌ പ്രവർത്തകരിലും ആവേശവും അത്മവിശ്വാസവും വർദ്ധിപ്പിക്കുന്ന തരത്തിലായിരുന്നു.

മണ്ഡലത്തിലുടനീളം, പല സ്വതന്ത്രരുടെയും, പരസ്യങ്ങളും ചിത്രങ്ങളും തൂങ്ങികിടന്ന്, ഏതെങ്കിലുമൊരു അത്താണിക്ക്‌ വേണ്ടി, യാചിക്കുന്ന ദയനീയമായ കഴ്ച, ഇടത്‌ അനുഭവികളുടെപോലും അത്മവിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌.

കേരളത്തിലെ സകലമാന ചപ്പ്‌ചവറുകളുടെയും പിന്തുണയോടെ, പൊന്നാനി കോട്ട പിടിച്ചടക്കാമെന്ന് വ്യമോഹിക്കുന്നവർക്ക്‌, ഉചിതമായ മറുപടി നൽക്കുമെന്ന്, നാട്ടുകാർ പ്രതിക്ജ്ഞ ചെയ്യുന്നു.

റിക്കാർഡ്‌ ഭൂരിപക്ഷത്തോടെ ഇ ടി യെ തെരഞ്ഞെടുക്കുവാനുള്ള ഭഗീരപ്രയത്നത്തിലാണ്‌, മണ്ഡലത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും.

Tuesday, March 17, 2009

മദനീ, ഓർക്കുക വല്ലപ്പോഴും.

മദനീ, ഓർക്കുക വല്ലപ്പോഴും.

മാർക്കിസ്റ്റ്‌ പാർട്ടിയുടെ അഖിലലോക നേതാവ്‌ ശൈഖുന കാരാട്ട്‌ വന്ന് നിന്നാൽപോലും മലപ്പുറവും പൊന്നാനിയും പിടിച്ചടക്കാൻ കഴിയില്ലെന്ന്, സ്വന്തം പാർട്ടിക്കാര്‌ നടത്തിയ നിരീക്ഷണത്തിലും, സഖാവ്‌ മദനി മഷിയിട്ട്‌ നോക്കിയപ്പോഴും കണ്ടെത്തിയിരിക്കുന്നു.

പക്ഷെ, ഞമ്മളെ പാവം അത്താണിയില്ലാത്ത ഹുസൈൻ മാത്രം ഈ വിവരം അറിഞ്ഞിട്ടില്ല. ഇന്നലെ, ഇത്‌ അരിവാളിന്റെ തോൽക്കാനായിട്ടുള്ള സീറ്റാണെന്ന് പറഞ്ഞ പഹയൻ, ഇന്ന് വീണ്ടും പറയുന്നു, ഞാൻ പിന്മാറില്ലാന്ന്. അതെങ്ങനെ പിന്മാറും, ഡൽഹിക്ക്‌ പോവ്വാണ്‌ന്ന് പറഞ്ഞാണല്ലോ ലീവെടുത്തത്‌.

സഖാവ്‌ മദനി, മഷിയിട്ട്‌ ആദ്യം നോക്കിയപ്പോ പൊന്നാനിയാകെ ചുവന്ന് കിടക്കുന്നു. മാത്രമല്ല, ഇടക്ക്‌ കണ്ടിരുന്ന പച്ചതുരുത്തുകൾ എല്ലാം വേറിട്ട്‌ നിൽക്കുന്നു. അപ്പോ പിന്നെ, ഈ നിൽക്കുന്നത്‌ ഞമ്മളെ സ്വന്തം ആളാണെന്ന് മദനി വിളിച്ച്‌ പറഞ്ഞതിൽ യാതോരു തെറ്റുമില്ല. എന്നാൽ, വേറിട്ട്‌ നിൽക്കുന്ന പച്ച തുരുത്തുകൾ കോണി കണ്ടാൽ ഒന്നിച്ച്‌ നിൽക്കുമെന്നും, തെരഞ്ഞെടുപ്പ്‌ വന്നാൽ യുഡിഎഫ്‌ ഒന്നാകുമെന്നും ഇത്രം കാലം, മലപ്പുറത്ത്‌ മുഴുവൻ കരിംപൂച്ചകളെ നിരത്തിയ മദനി സഖാവ്‌ മനസിലാക്കിയില്ല.

ബബരി പള്ളി ഇപ്പോ പണിയും എന്നും പറഞ്ഞ്‌, മലപ്പുറത്ത്‌ നിന്നും കല്ലും മണ്ണും കൊണ്ട്‌പോകുവാൻ വന്ന മദനി, തീപ്പോരി പ്രസംഗം കേൾക്കാൻ ആളുകൾ ഓടികൂടുന്നത്‌ കണ്ട്‌ തെറ്റിധരിച്ചു. (ആദ്യം തന്നെ ഒന്നും ധരിക്കാത്ത ആളാ). വിപ്ലവ വീര്യം ആവോളം കൈമുതലായുള്ള മലപ്പുറത്തെ മാപ്പിള മക്കളെ, ആവേശഭരിതരാക്കുവാൻ മദനി കഴിഞ്ഞു. പക്ഷെ, പള്ളിയും പള്ളികുളവും രണ്ടാണെന്ന്, പടു വിഡ്ഡികളെന്ന് നിങ്ങൽ വിശേഷിപ്പിക്കുന്ന, അസാമാന്യ ധീരരും, കരുത്തരും, സഹനശീലരുമായ ഈ മാപ്പിളമാർക്ക്‌ അറിയാമെന്ന് പാവം മദനി മറന്നു.

ആർത്തലച്ച്‌ വരുന്ന, ജനസഹസ്രങ്ങളെ കൈവിരൽകൊണ്ട്‌ തടഞ്ഞ്‌ നിർത്താൻ കെൽപ്പുള്ള ഞങ്ങളുടെ അഭിവദ്ധ്യനായ നേതാവ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ, അരുതെന്ന് പറഞ്ഞാൽ, അതിനെ ധികരിക്കുവാൻ മാത്രം കൊൽപ്പുള്ളവർ മുസ്ലിംലീഗിലില്ലെന്ന് മദനി സഖാവെ അറിയുക.

ഞങ്ങളെ തടഞ്ഞ്‌ നിർത്തിയിരിക്കുന്ന, ശിഹാബ്‌ തങ്ങളുടെ കൈ, എന്ന് അയിച്ച്‌ വിടുന്നുവോ, അന്ന് കണ്ടോളൂ, ഓലപടകം പൊട്ടിച്ചിട്ടോടുന്ന നിങ്ങളുടെ കരിംപൂച്ചകളെ രസായനം വെച്ച്‌ കുടിക്കാനുള്ള ശക്തിയും ആർജ്ജവവും ഈ മാപ്പിളമക്കൾക്കുണ്ടെന്ന്.

നിറതോക്കുമായി വരുന്ന പട്ടാളത്തിന്‌ മുന്നിൽ വിരിമാറ്‌ കാട്ടി, മരണം വരിച്ച, മജിദ്‌, റഹ്‌മാൻ, കുഞ്ഞിപ്പ മാരുടെ രക്തപങ്കിലമായ ഈ മണ്ണിൽ ജനിച്ച്‌ വളർന്ന ഞങ്ങളോട്‌, ക്ഷമിക്കാനും സഹിക്കാനും പഠിപ്പിച്ച കൊടപനക്കൽ തറവാടിന്റെ കാരണവർ ആ ഉമ്മറത്തിരിക്കുന്ന കാലത്തോളം, അവസരവാദ രാഷ്ട്രിയവും, അവിശുദ്ധ കൂട്ട്‌കെട്ടും, കപട സമുദായ സ്നേഹവും പറഞ്ഞ്‌ ആളാവാൻ സഖാവ്‌ മദനി, നിങ്ങൾക്ക്‌ കഴിയും. ശേഷം....

തീപ്പൊരി പ്രസംഗം കേൾക്കാൻ ഈ മക്കൾ വരുന്നത്‌, അതവരുടെ രക്തത്തിൽ അലിഞ്ഞ്‌ ചേർന്നത്‌കൊണ്ടാണ്‌. അത്‌ മുഴുവൻ എന്റെ വോട്ട്‌ ബാങ്കാണെന്ന് തെറ്റിധരിച്ചാൽ, തോൽക്കാനായിട്ടുഴിഞ്ഞ്‌ വെച്ച സീറ്റിലിരിക്കാൻ ആസനം പോലുമുണ്ടാവില്ല. മദനീ, ഓർക്കുക വല്ലപ്പോഴും.

മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടും. സി.പി.എം. റിപ്പോർട്ട്‌.

മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടും. സി.പി.എം. റിപ്പോർട്ട്‌.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പത്തു സീറ്റുകളിൽ പാർട്ടിക്ക്‌ വിജയസാധ്യതയുണ്ടെന്ന്‌ സി.പി.എം റിപ്പോർട്ട്‌. പാർട്ടി സംസ്ഥാനകമ്മിറ്റി നടത്തിയ വിലയിരുത്തലും കേന്ദ്രകമ്മിറ്റി സ്വന്തംനിലയ്ക്ക്‌ നടത്തിയ അവലോകനത്തേയും തുടർന്നാണ്‌ പത്തുസീറ്റുകളിൽ വിജസാധ്യതയുണ്ടെന്ന റിപ്പോർട്ട്‌ വന്നിരിക്കുന്നത്‌. ആറു മണ്ഡലങ്ങളിൽ കടുത്തമൽസരം നടക്കുമെന്നും നാലു സീറ്റുകളിൽ വിജയസാധ്യത തീരെയില്ലെന്നുമാണ്‌ പാർട്ടി റിപ്പോർട്ടിൽ പറയുന്നത്‌.

കണ്ണൂർ, കാസർഗോഡ്‌, വടകര, കൊല്ലം, ആറ്റിങ്ങൽ, ഇടുക്കി തുടങ്ങിയ പത്തുമണ്ഡലങ്ങളിൽ ഇടതുപക്ഷം ജയിക്കുമെന്നാണ്‌ പാർട്ടിയുടെ വിലയിരുത്തൽ. ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്‌, തൃശൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ കടുത്ത മൽസരം നടക്കുമെന്നാണ്‌ പാർട്ടിയുടെ റിപ്പോർട്ട്‌.

അതേസമയം, മലപ്പുറം, പൊന്നാനി, പത്തനംതിട്ട, വയനാട്‌ എന്നീ മണ്ഡലങ്ങളിൽ വിജയസാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു.

വിജയസാധ്യയുള്ള സീറ്റാണ്‌ വയനാടെന്നും ഇവിടെ ജനതാദൾ മൽസരിക്കണമെന്നും സി.പി.എം സംസ്ഥാന നേതൃത്വം പറയുന്നതിനിടെതന്നെയാണ്‌ വയനാട്‌ വിജയസാധ്യതയില്ലാത്ത സീറ്റാണെന്ന്‌ പാർട്ടി വിലയിരുത്തുന്നതും. വിജയസാധ്യതയില്ലെങ്കിലും ഈ നാലു മണ്ഡലങ്ങളിലും കടുത്തമൽസരം കാഴ്ചവെയ്ക്കണമെന്നാണ്‌ സി.പി.എം കേന്ദ്രനേതൃത്വം പറയുന്നത്‌.

Courtesy: Deepika.com

Monday, March 16, 2009

മത്യൂ ടി തോമസ്‌ രാജിവെച്ചു

മത്യൂ ടി തോമസ്‌ രാജിവെച്ചു.

ഇടതന്റെ പ്രധാന ഘടക കക്ഷിയായ ജനതാദൽ അവരുടെ മന്ത്രിയെ പിൻവലിച്ചു.

20 സീറ്റുകൾ വീതിച്ച നൽക്കുവാൻ കഴിയാത്ത ഇവരോ, 540 സീറ്റുകൾ വീതിച്ച്‌ നൽകി ഇന്ത്യ ഭരിക്കാമെന്ന് മനപായസമുണ്ണുന്നവർ?.

വർഗ്ഗ വഞ്ചകരായ മാർക്കിസ്റ്റിന്റെ അനിവര്യമായ പതനത്തിന്റെ ആദ്യലക്ഷണം.

പിഡിപി വർഗ്ഗിയ കക്ഷിയല്ല. പാലോളി.

മു.കു.പാ. കാക്ക ഇങ്ങള്‌ പറഞ്ഞോളി, മലപ്പോർത്തെ കുട്ട്യള്‌ കേട്ടോളും. ഹംസാക്കാന്റെ മാപ്പള പാട്ട്‌ കേട്ട്‌ട്ട്‌, ഹാർട്ടിന്‌ ഒരു കേടും വരാത്ത, മലപ്പോർത്തെ കുട്ട്യൊൾക്ക്‌, ഇങ്ങള്‌ പറയണത്‌ കേക്കാൻ പാങ്ങ്‌ണ്ട്‌.

തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക

Sunday, March 15, 2009

വൈദ്യനെ ആവശ്യമുണ്ട്‌.

ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കണ്ട്‌ വരുന്ന, അപൂർവ്വ ഔഷദ ചെടികളായ, മുരടിച്ച പീപ്പിപി, ഒരിക്കലും തളിർക്കാത്ത, കണ്ണ്‌ എൻ എല്ല്‌, ചൈനയിൽ മാത്രമുള്ളതും, വംശനാശം സംഭവിച്ച്‌കൊണ്ടിരിക്കുന്നതുമായ കമ്യൂണിസ്റ്റ്‌പച്ച, എന്നിവ സമം ചേർത്ത്‌, തൊപ്പിക്കുള്ളിലാക്കി, മണിക്കുർ ഇടവിട്ട്‌ വാക്ക്‌ മാറ്റി പറഞ്ഞ്‌, ഡൽഹി കോട്ടിന്റെ പോക്കറ്റിലിട്ട്‌, ലീഗ്‌ വിരുദ്ധ കഷായം എന്ന അപൂർവ്വ ഔഷധം നിർമ്മിച്ച്‌ പരിചയമുള്ള വൈദ്യനെ ഉടനെ പൊന്നാനി എൽഡിഎഫ്‌ ക്യമ്പിലേക്ക്‌ അവശ്യമുണ്ട്‌.

തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക

Saturday, March 14, 2009

മാഷിന്റെ സംഗതികള്‍

സംഗതികള്‍ തന്നാല്‍ കൊട്ടാര വാസം വിത്തൌട്ട് വാടക വിത്ത് ഫുഡ് നല്‍കാമെന്ന് റാണി ഒരിക്കല്‍ മാഷിനെ പ്രത്യേക ദൂതന്‍ വഴി വിവരമറിയിച്ചു. കൊട്ടാര വാസം നല്‍കിയാല്‍ എന്തു സംഗതിയും നല്‍കാന്‍ തയ്യാറായിരുന്ന മാഷ് റാണിക്ക് തന്റെ സംഗതികള്‍, വെറും മുപ്പത് വെള്ളി പൂശിയ വാഗ്ദാനക്കൊള്ളികള്‍ ആഡ്വാന്‍സ് വാങ്ങിക്കൊണ്ട് കൈമാറി.

തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക

പുതുമുഖങ്ങളെ ആവശ്യമുണ്ട്‌

കമൽ സംവിധാനം ചെയ്യുന്ന, എപ്രിൽ 16-ന്‌ റിലീസ്‌ ചെയ്യുന്ന, പുതിയ ചിത്രം, പൊന്നാനി റ്റു ഡെൽഹി ഒരു സ്വപ്ന യാത്ര എന്ന സിനിമയിൽ അഭിനയിക്കാൻ, മുസ്ലിം നാമധാരിയും, എന്നാൽ ഒരു മുസ്ലിമിന്റെ ഒരു ഗുണവും ഇല്ലാത്ത പുതുമുഖങ്ങളെ ആവശ്യമുണ്ട്‌.

മുസ്ലിം തീവ്രവാദിയായിരിക്കണം.
ഇന്ന് പറഞ്ഞത്‌ നാളെ പറയരുത്‌.
മുസ്ലിം ലീഗ്‌ ഹറാമണെന്ന് തെളിയിക്കുവാനുള്ള കഴിവ്‌.
സീറ്റിന്‌ വേണ്ടി, ആരുടെയും ആസനം താങ്ങാനുള്ള ശേഷി എന്നിവ നിർബദ്ധം.
ലീഗിൽനിന്നും പുറത്താക്കിയവർക്ക്‌ മുൻഗണന.

വിശദവിവരങ്ങൾക്ക്‌ ഇവിടെ ക്ലിക്കുക

Friday, March 13, 2009

ഇടതുമുന്നണി പിളർന്നു - വെളിയം ഭാർഗവൻ

തിരുവനന്തപുരം: കേരളത്തിൽ മുപ്പതുവർഷമായി തുടർന്ന ഇടതുമുന്നണി സംവിധാനം പിളർപ്പിന്റെ വക്കിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല്‌ സീറ്റ്‌ ലഭിച്ചില്ലെങ്കിൽ ജനതാദൾ, കേരള കോൺഗ്രസ്‌- ജെ എന്നിവർ മത്സരിക്കുന്നതൊഴിച്ചുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ പറഞ്ഞു. എം.എൻ സ്മാരകത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ്‌ വെളിയം ഈ നിലപാട്‌ പ്രഖ്യാപിച്ചത്‌. 18 സീറ്റിലും മത്സരിക്കും എന്ന തീരുമാനത്തിന്‌ അർത്ഥം കേരളത്തിലെ ഇടതുമുന്നണി പിളർന്നു എന്നല്ലേ എന്ന ചോദ്യത്തിന്‌ അതുതന്നെയാണ്‌ എന്നായിരുന്നു വെളിയത്തിന്റെ ഉത്തരം.

മുന്നണി പൊളിച്ചതിന്റെ പൂർണ ഉത്തരവാദിത്വം പിണറായി വിജനും സി.പി.എമ്മിനുമാണ്‌. അവരുടെ അഹങ്കാരത്തിനു മുന്നിൽകീഴടങ്ങുന്ന പ്രശ്നമില്ല. നേരത്തെ ഒമ്പതു സീറ്റുകൾ മാത്രമായിരുന്നു സി.പി.എമ്മിന്‌ ഉണ്ടായിരുന്നത്‌. ഇപ്പോൾ അത്‌ പതിനാലായി. കാലാകാലങ്ങളിൽ ഘടകകക്ഷികളെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാഴ്ത്തിയുമാണ്‌ അവർ ഇത്രയും സീറ്റ്‌ നേടിയത്‌. ആർ.എസ്‌.പിയുടെ സീറ്റു പൂർണമായും പിടിച്ചെടുത്തു. ജനതാദളിന്റെ അവസാനത്തെ അത്താണിയും കൈക്കലാലാക്കാനുള്ള ശ്രണമാണ്‌ ഇപ്പോൾ. കോൺഗ്രസ്‌ -എസിനെ നേരത്തെ ഒതുക്കിക്കെട്ടി. ഇവരോട്‌ കാട്ടിയ തോന്ന്യാസങ്ങൾ സി.പി.ഐ വകവച്ചു കൊടുക്കുമെന്ന്‌ പിണറായി വിജയൻ കരുതേണ്ട.

1965 -ലേയും 70 -ലേയും അനുഭവങ്ങൾ പിണറായി മറക്കേണെ്ടന്നും വെളിയം പറഞ്ഞു. മുന്നണി പൊളിച്ചത്‌ പിണറായി വിജയനാണ്‌. ഇനി സി.പി.എമ്മുമായി സമവായ ചർച്ചയ്ക്കില്ലെന്നും വെളിയം വ്യക്തമാക്കി. മന്ത്രി സ്ഥാനം ഞങ്ങൾക്കൊരു പ്രശ്നമല്ല. ദേശീയ തലത്തിൽ ഇടത്‌ ഐക്യം ശക്തിപ്പെടുത്താനും മൂന്നാം മുന്നണിക്കും ശ്രമിക്കുമ്പോൾ ഇവടെ ഘടകകക്ഷികളെ കാലുവാരുകയാണ്‌ സി.പി.എം.

സി.പി.എം സ്ഥാനാർഥികളെ തീരുമാനിച്ച ഒരു മണ്ഡലത്തിലും അവർ പ്രവർത്തനം തുടങ്ങിയില്ല. എന്നാൽ തർക്കത്തിലിരിക്കുന്ന പൊന്നാനിയിൽ സ്ഥാനാർഥിയെ തീരുമാനിച്ച്‌ അവർ പ്രവർത്തനവും തുടങ്ങി. ഇത്‌ എവിടെത്തെ മുന്നണി മര്യാദയാണെന്ന്‌ അദ്ദേഹം ചോദിച്ചു.

മന്ത്രിമാരെ പിൻവലിക്കണമോയെന്ന്‌ 16 ന്‌ തീരുമാനിക്കും. മുന്നണി സംവിധാനം തകർന്നതിന്‌ പൂർണ ഉത്തരവാദിത്വം പിണറായി വിജയനായിരിക്കുമെന്നും വെളിയം വ്യക്തമാക്കി. ജനതാദൾ കോഴിക്കോട്ട്‌ മത്സരിച്ചാൽ എതിർക്കില്ല. സി.പി.എമ്മിന്റേത്‌ ധിക്കാരമാണെന്നും ഞങ്ങളുടെ സീറ്റ്‌ പിടിക്കാനൊരുങ്ങിയാൽ രണ്ടുവഴിക്ക്‌ പിരിയാം. സി.പി.ഐയെക്കൂടാതെ മത്സരിച്ചാൽ സി.പി.എം എല്ലാ സീറ്റിലും തോൽക്കും. സി.പി.ഐയും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിലൂടനീളം പിണറായി വിജയനെ പേരെടുത്തു വിമർശിക്കാനും വെളിയം ഭാർഗവൻ മടിച്ചില്ല.

കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്‌ ഏറ്റ ഈ കനത്ത തിരിച്ചടി കേന്ദ്രത്തിലെ മൂന്നാംമുന്നണി സ്വപ്നങ്ങളെയും തകിടം മറിക്കുകയാണ്‌.

കടപാട്‌: ദീപിക.കോം

Wednesday, March 11, 2009

സ്വതന്ത്രരുടെ പട പൊന്നാനിയിൽ

പൊന്നാനിയിൽ പൊതുസ്വതന്ത്രസ്ഥാനാർത്ഥിയായി, എ. പി. കുഞ്ഞാമുവിനെ സി.പി.ഐ പ്രഖ്യാപിച്ചു.

മണ്ഡലത്തിലെ യു.ഡി.എഫ്‌ ക്യംപിൽ ആവേശം.

തകർന്നടിയുന്ന സ്വപനങ്ങളുടെ ശവമഞ്ചവുമായി പി.ഡി.പി.

എല്ലില്ലാത്ത ഐ.എൻ.എൽ, മാനം‌നോക്കി നെടുവീർപ്പിടുന്നു.

യുഡിഎഫ്‌ പ്രവർത്തകർ, ഇ.ട്ടി ബഷിറിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കാനുള്ള ആവേശത്തിൽ.

രണ്ടത്താണിക്ക്‌ പിന്തുണയില്ല - കാന്തപുരം

പൊന്നാനിയിൽ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യപിച്ച, ഹുസൈൻ രണ്ടത്താണിക്ക്‌ വോട്ട്‌ ചെയ്യരുതെന്ന് സുന്നികളോട്‌, ബഹുമാനപ്പെട്ട കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ അഭ്യർത്ഥിച്ചു.
----
നാഴികക്ക്‌ നാൽപ്പത്‌വട്ടം നിറം മാറുന്നവരെ ഉൾക്കൊള്ളുവാൻ, അഹ്‌ലു സുന്നത്ത്‌ വൽ ജമാഅത്തിന്‌ കഴിയില്ല.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പ്രഖ്യപിച്ചവരെ പിന്തുണക്കാൻ മുസൽമാനാവില്ല.

സഹനവും ശാന്തിയും വിളംമ്പരം ചെയ്യുന്ന മതതിന്‌ തിവ്രവാദത്തെ അംഗീകരിക്കാനാവില്ല.

മയ്യത്ത്‌ നമസ്കരിക്കുന്നത്‌ വിലക്കുന്ന പാർട്ടിയെ അംഗീകരിക്കാനോ, സഹകരിക്കാനോ മലപ്പുറത്തെ മാപ്പിളമക്കളെ കിട്ടില്ല.

അലിഗഡ്‌ സർവ്വകലശാല, മലപ്പുറത്തിന്റെ മണ്ണിൽനിന്നും പറിച്ചെടുക്കുവാൻ, ഒരുത്തനെയും അനുവദിക്കില്ലെന്ന് നമ്മുക്ക്‌ പ്രതിക്ജ്ഞ്‌ ചെയ്യാം.

ലീഗിന്റെ അണികളെ, അനുയായികളെ, അനുഭാവികളെ,

മറ്റെല്ലാം മറന്ന്, നമ്മുക്ക്‌ കൈകോർത്ത്‌ നിൽക്കാം. വിജ്ജയിപ്പിക്കാം, നമ്മുടെ പ്രിയങ്കരരായ സ്ഥാനാർത്ഥികളെ. വോട്ട്‌ ചെയ്യാം, കോണിക്ക്‌.

പ്രവാസി സമൂഹമെ,

പ്രവാസി കാർഡിന്‌ പണം വാങ്ങി പുട്ടടിച്ച ഇടതനെ തറപറ്റിക്കാൻ, പ്രഖ്യപനങ്ങളിൽ മാത്രം പദ്ധതികൾ കുഴിച്ച്‌മൂടുന്നവരെ തിരിച്ചറിഞ്ഞ്‌, വിജയിപ്പിക്കുക, യു.ഡി.എഫ്‌ സാരഥികളെ.

Tuesday, March 10, 2009

ഇവരെ വിജയിപ്പിക്കുക


അത്താണിയില്ലാതെ രണ്ടത്താണി

പൊന്നാനി സീറ്റ്‌ വിട്ടുകൊടുക്കില്ലെന്ന നിലപാട്‌ സി.പി.ഐ വീണ്ടും ആവർത്തിച്ചതോടെ ലോകസഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിത്വം കൂടുതൽ അനിശ്ചിതത്വത്തിൽ. അതേ സമയം പൊന്നാനിയിലേക്ക്‌ സി.പി.എം കണ്ടെത്തിയ സ്വതന്ത്ര സ്ഥാനാർഥി ഡോ. ഹുസൈൻ രണ്ടത്താണി സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച്‌ തർക്കത്തിന്റെ നാടകീയത വർധിപ്പിച്ചു.

പൊന്നാനി സീറ്റ്‌ ഒരിക്കലും വിട്ടുകൊടുക്കിലെന്ന്‌ ഇന്നലെ എടപ്പാളിൽ വച്ച്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിച്ച സി.പി.ഐ നേതാവ്‌ കെ.ഇ. ഇസ്മയിൽ വ്യക്തമാക്കി. ഹുസൈൻ രണ്ടത്താണിയെ തങ്ങൾക്ക്‌ അറിയിലെന്നും അദ്ദേഹം പറഞ്ഞു. ഇസ്മയിലിന്റെ പ്രസ്താവന പുറത്തുവന്നതിന്‌ തൊട്ടുപിന്നാലെയാണ്‌ വളാഞ്ചേരിയിൽ ഹുസൈൻ രണ്ടത്താണി സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും. പൊന്നാനിയിൽ ഇടതുസ്ഥാനാർഥി താൻ തന്നെയാണെന്നും ഇന്ന്‌ പ്രചരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനി മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ രൂപീകരിച്ച സി.പി.ഐ സബ്‌ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ്‌ സി.പി.ഐയുടെ സംസ്ഥാന നേതാക്കൾ ഇന്നലെ വളാഞ്ചേരിയിൽ എത്തിയത്‌. ഹുസൈൻ രണ്ടത്താണിയുടെ തട്ടകമായ വളാഞ്ചേരിയിൽ തന്നെ യോഗം സംഘടിപ്പിക്കുകയും അദ്ദേഹം തങ്ങളുടെ സ്ഥാനാർഥിയന്നെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ സി. പി.ഐ സി.പി.എമ്മിനോടുള്ള വെല്ലുവിളി ശക്തമാക്കുകയായിരുന്നു.

പൊന്നാനി സീറ്റ്‌ വിട്ടുകൊടുക്കുകയില്ലെന്നും അവിടെ പാർട്ടിയുടെ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും നേതാക്കൾ യോഗത്തിൽ അറിയിച്ചു.പിന്നീട്‌ എടപ്പാളിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിച്ച ഇസ്മയിൽ പൊന്നാനിയുടെ കാര്യത്തിൽ പാർട്ടി നിലപാട്‌ കൂടുതൽ വ്യക്തമാക്കി. പൊന്നാനിയിൽ ഇടതു സ്വതന്ത്രന്റെ പരിവേഷം ചാർത്തുന്ന ഹുസൈൻ രണ്ടത്താണിയെ സി.പി.ഐ അംഗീകരിക്കില്ലെന്ന്‌ ഇസ്മയിൽ തുറന്നടിച്ചു. സി.പി.ഐ കേരളത്തിൽ നാലു സീറ്റികളിലാണ്‌ മത്സരിക്കുന്നത്‌. അവിടുത്തെ സ്ഥാനാർഥികളെ ഞങ്ങൾ തീരുമാനിക്കും. ആ തീരുമാനം ഉടൻ ഉണ്ടാകും. സ്ഥാനാർഥിയെ നിശ്ചയിച്ച ശേഷം സീറ്റ്‌ തരപ്പെടുത്തുന്ന ഏർപ്പാട്‌ സി.പി. ഐയ്ക്ക്‌ ഇല്ല. സി.പി.എം നിർത്തിയ സ്ഥാനാർഥിയായ ഹുസൈൻ രണ്ടത്താണിയെ അറിയില്ല അദ്ദേഹം പറഞ്ഞു. ഇസ്മയിലിനെ കൂടാതെ പാർട്ടി നേതാക്കളായ അഡ്വ. എം. റഹ്‌മത്തുള്ള, വി. ഉണ്ണികൃഷ്ണൻ, പി.പി. സുനീർ എന്നിവർ വളാഞ്ചേരിയിലെ യോഗത്തിനുണ്ടായിരിന്നു.

സി.പി.ഐ നിലപാടിനോടുള്ള പ്രതികരണം അറിയാൻ എത്തിയ മാധ്യമ പ്രവർത്തകരോട്‌ പൊന്നാനിയിൽ താൻ തന്നെയാണ്‌ സ്ഥാനാർഥിയെന്ന്‌ പ്രഖ്യാപിക്കുകയായിരുന്നു രണ്ടത്താണി. 'പൊന്നാനിയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി ഞാൻ തന്നെയായിരിക്കും. തെരഞ്ഞെടുപ്പിനെ നേരിടാൻ ഞാൻ തയാറെടുത്ത്‌കഴിഞ്ഞു .സ്ഥാനാർഥിത്വത്തെ എതിർക്കുന്നവരോടും തനിക്ക്‌ വോട്ടു ചെയ്യണമെന്ന്‌ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ്‌ പ്രചരണം ഇന്ന്‌ തുടങ്ങും.- രണ്ടത്താണി പറഞ്ഞു.

Courtesy: Deepika.com

Monday, March 9, 2009

ഒറീസയുടെ സന്ദേശം

ഒറീസയിൽ ക്രൈസ്തവരെ കൊന്നൊടുക്കാൻ കൂട്ടുനിന്ന ബിജു ജനതാദളു (ബി ജെഡി) മായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുന്നതിന്‌ തയാറായിരിക്കുന്ന സിപിഎം വോട്ടുനേടാൻ ഏതറ്റംവരെയും പോകുമെന്നു തെളിയിക്കുന്നു. ഇത്രനാൾ ഒറീസാ, ഒറീസാ എന്നു വിളിച്ചുകൂവി അവിടുത്തെ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനേയും ബിജെപിയെയും കുറ്റംപറഞ്ഞുകൊണ്ടിരുന്ന വിപ്ലവ പാർട്ടി മലക്കം മറിഞ്ഞു. ബിജെപിയുടെ തണലിൽ മുഖ്യമന്ത്രി നവീൻ ഒറീസ ഭരിച്ചുകൊണ്ടിരുന്നപ്പോൾ അവരെ കുറ്റം പറഞ്ഞ്‌ ന്യൂനപക്ഷ സംരക്ഷകരായി ചമഞ്ഞ സിപിഎം ഇപ്പോൾ അതേ നവീനെ കൂട്ടത്തിലാക്കിയപ്പോഴും ന്യൂനപക്ഷ സംരക്ഷകരാകുന്ന വിചിത്ര കാഴ്ചയാണ്‌ ഇപ്പോൾ കാണുന്നത്‌. ഇതിന്‌ ന്യായം പറയാൻ പാർട്ടി പത്രം മുഖപ്രസംഗവുമായി രംഗത്തിറങ്ങി. ഇന്ന്‌ 'ഒറീസയുടെ സന്ദേശം" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗം പാർട്ടിയുടെ ഇരട്ടത്താപ്പിനെ സംശയദൃഷ്ടിയോടെ നോക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ മുന്നിൽ പാർട്ടിയുടെ നഗ്നത മറയ്ക്കാനാണെന്നു വ്യക്തം.

ഒറീസയിൽ ഇല്ലാത്ത കാരണം പറഞ്ഞ്‌ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തത്‌ അന്താരാഷ്ട്ര തലത്തിൽപോലും രാജ്യത്തിന്റെ മാനം കെടുത്തി. രാജ്യത്തെ മതേതര പാർട്ടികളും കോടതിയും സാമൂഹിക സംഘടനകളും ക്രൈസ്തവ ഹൈന്ദവ മുസ്ലീം ആത്മീയ നേതാക്കളും ഒരുപോലെ വിമർശിച്ചിരുന്നു. കൂട്ടക്കൊല നിർത്തി വയ്ക്കാനോ, ക്രൈസ്തവർക്ക്‌ സംരക്ഷണം നൽകാനോ കഴിയാതെ പോയതിന്‌ കോടതിയുടെ വരെ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നയാളാണ്‌ ബിജെഡി നേതാവ്‌ നവീൻ പട്നായിക്ക്‌. ഈ മഹാനെ വെള പൂശാനാണ്‌ പാർട്ടി പത്രത്തിന്റെ ശ്രമം.

'ഒറീസയിൽ അരങ്ങേറിയ ന്യൂനപക്ഷ വേട്ടയിലും സംഘപരിവാറിന്റെ ആസിസ്റ്റ്‌ അജൻഡയിലും മനംമടുത്തുകഴിഞ്ഞ ബിജെഡി ആർഎസ്‌എസിന്റെ തടവറയിൽനിന്നു പുറത്തുകടക്കുകയാണ്‌... .ന്യൂനപക്ഷവേട്ടയിലൂടെ ഒറീസയെ മറ്റൊരു ഗുജറാത്താക്കി മാറ്റാനുള സംഘപരിവാറിന്റെ നീക്കത്തിനെതിരേ ബിജെഡിക്കുണ്ടായ അമർഷമാണ്‌ ബിജെപിയുമായി ഇനി ബന്ധം വേണ്ടതില്ലെന്ന നവീൻ പട്‌നായിക്കിന്റെ ആഗ്രഹ പ്രകടനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്‌" എന്ന്‌ വിളിച്ചു പറഞ്ഞുകൊണ്ടാണ്‌ മുഖപ്രസംഗം തുടങ്ങുന്നത്‌. ബിജെഡിക്കോ നവീൻ പട്‌നായികിനോ അങ്ങനെയൊരു മനംമടുപ്പ്‌ ഉണ്ടായത്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ സിപിഎമ്മിനു മാത്രം ബോധ്യപ്പെട്ട കാര്യമാണ്‌.

സീറ്റ്‌ ധാരണയും ഒത്തുതീർപ്പുകളും ഉദ്ദേശിച്ചപോലെ വിജയിക്കാതെ വന്നപ്പോൾ ഉണ്ടായതാണ്‌ ഈ പുത്തൻ കൂട്ടുകെട്ടെന്ന്‌ ആർക്കാണറിയാത്തത്‌? ബിജെഡിക്ക്‌ ബിജെപിയോട്‌ മണിക്കൂറുകൾക്കുമുമ്പുണ്ടായ അമർഷവും ന്യൂനപക്ഷത്തോടു തോന്നിയ പ്രേമവും വ്യക്തമാക്കാൻ പാർട്ടിക്കും പത്രത്തിനും ഇത്തിരി പണിപ്പെടേണ്ടിവരും. 10 കൊല്ലം മുമ്പ്‌ ഗ്രഹാം സ്റ്റെയിൻസിനേയും മക്കളെയും വർഗീയവാദികൾ ചുട്ടുകൊന്നപ്പോൾ ഭരിച്ചിരുന്നത്‌ കോൺഗ്രസായിരുന്നുവെന്നു പറഞ്ഞ്‌ ധാർമികരോഷം കൊളുന്ന പത്രത്തിന്‌ അടുത്തയിടെ ഒറീസയിൽ നടന്ന കൂട്ടക്കൊലയിൽ ലജ്ജാകരമായ നിഷ്ക്രിയത്വം പുലർത്തിയ ബിജു പട്‌നായിക്കിനും ബിജെഡിക്കുമെതിരേ ഒരു വാക്കുപോലും പറയാനില്ല. പാർട്ടിക്കും പത്രത്തിനും അതൊക്കെ നിസാരമായി കഴിഞ്ഞു. എന്നാൽ കൊല്ലപ്പെട്ട എണ്ണമറ്റ ആത്മാവുകൾക്കും നിഷ്ഠൂര മാനഭംഗങ്ങൾക്കിരയായ പെൺകുട്ടികൾക്കും കന്യാസ്ത്രീകൾക്കും അഗ്നിക്കിരയാക്കിയ വീടുകൾ പിന്നിലുപേക്ഷിച്ച്‌ നാടു വീടും സംസ്ഥാനവും വിട്ട്‌ ഓടിപ്പോയ ആയിരക്കണക്കിനാളുകൾക്കും ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പുഴുക്കളേപ്പോലെ കഴിയുന്ന 3100 മനുഷ്യർക്കും ഇതൊന്നും മനസിലായെന്നു വരില്ല.

മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ നടന്നപ്പോൾ മുഖ്യമന്ത്രിയായിരുന്നിട്ടും കണ്ണടച്ച നവീൻ ഇപ്പോൾ രക്തപങ്കിലമായ വലതുകൈ ഉയർത്തി ഇടതന്മാർക്കു ഹസ്തദാനം ചെയ്യുമ്പോൾ ക്രിസ്ത്യാനികളുടെ ചോരക്കറ പുരളുന്നത്‌ എവിടെയാണെന്ന്‌ അറിയേണ്ടവർ അറിയുന്നുണ്ട്‌. നവീൻ പട്‌നായിക്കിനെ ആലിംഗനം ചെയ്തുകൊണ്ട്‌ പാർട്ടി പത്രം പറയുന്ന മുടന്തൻ ന്യായങ്ങൾക്കപ്പുറത്ത്‌ ഒറീസ നൽകുന്ന സന്ദേശം ഇതുകൂടിയാണ്‌.

കടപ്പാട്‌: ദീപിക

ഓരോ വോട്ടും കോണിക്ക്‌









മലപ്പുറത്തിന്റെ പടനായകരായി, പാണക്കാടിന്റെ പൊന്നോമന പുത്രൻ നിയോഗിച്ച, ഇ. അഹമ്മദിനും, ഇ. ട്ടി. മുഹമ്മദ്‌ ബഷീറിനും, സ്വാഗതം.



മലപ്പുറം ജില്ലയെ ചെഞ്ചായമണിയിക്കുവാനുള്ള ദിവാസ്വപ്നവുമായി വരുന്ന, പടനായകരില്ലാത്ത, പടയാളികളില്ലാത്ത, എതിരാളികൾക്ക്‌, പേടിസ്വപ്നമായി മാറിയ മുസ്ലിം ലീഗിന്റെ നായകർക്ക്‌ സുസ്വാഗതം.