അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Friday, April 10, 2009

മദനിയെ കൊല്ലാൻ പിഡിപിയുടെ ശ്രമം

മദനിയെ കൊല്ലാൻ പിഡിപിയുടെ ശ്രമം

മലപ്പുറം: അബ്ദുൾ നാസർ മഅദനിയെ അപായപ്പെടുത്താൻ നീക്കമെന്ന വെളിപ്പെടുത്തൽ പി.ഡി. പിക്കും ഇടതുപക്ഷത്തിനും തിരിച്ചടിക്കുന്നു.

പി.ഡി.പിയുടെ തീവ്രവാദ ബ ന്ധം പൊന്നാനിയേയും ഇടതുപ ക്ഷത്തേയും ഒരുപോ ലെ വെട്ടിലാക്കാൻ തുടങ്ങിയപ്പോൾ അതിൽനിന്നു തടിയൂരി സഹതാപതരംഗമുയർത്തുകയായിരുന്നു മഅദനിക്കെതിരേയുള്ള ഭീഷണി വാർത്ത പ്രചരിപ്പിക്കുന്നതിലൂടെ ഇവർ ലക്ഷ്യമിട്ടതെന്നാണ്‌ ആ രോപണം. എന്നാൽ, സംസ്ഥാന ഇന്റലിജൻസിന്റേയും തമിഴ്‌നാട്‌ ഇന്റലിജൻസിന്റേയും വെളിപ്പെടുത്തൽ പുറത്തായതോടെ പി.ഡി.പിക്കും ഒപ്പം ഇടതുമുന്നണിക്കും ഇത്‌ കൂടുതൽ ആഘാതമുണ്ടാക്കുകയാണ്‌.

സംഭവം വിവാദമായതോടെ 'ഭീഷണിക്ക്‌' കൂടുതൽ പ്രചാരണം നൽകാതെ ഒതുക്കാനാണ്‌ സി.പി.എമ്മിന്റെ ഭാഗത്തുനിന്നു പി.ഡി.പിക്കും അതുപോലെ പോലീസിനും സന്ദേശം ലഭിച്ചിരിക്കുന്നതെന്നാണ്‌ പുതിയ വിവരം.

മഅദനിയെപ്പോലൊരു വിവാദ നേതാവിനെ അപായപ്പെടുത്താൻ ശ്രമമെന്ന്‌ അവരുടെ നേതാക്കൾതന്നെ പുറത്തുവിട്ടിട്ടും സംസ്ഥാന പോലീസ്‌ എന്തു ചെയ്തെന്ന ചോദ്യത്തിന്‌ ഇന്നലെ ഡി.ജി.പി പോലും പ്രതികരിക്കാതിരുന്നത്‌ കാര്യങ്ങൾ കൂടുതൽ വഷളാകാതെ ഒതുക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്നുതന്നെയാണ്‌ സൂചന.

ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളോ സന്ദേശത്തിന്റെ ഉറവിടം ചികയലോ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ വേണെ്ടന്നും ഭീഷണി സന്ദശം വന്നതെന്ന്‌ സംശയിക്കുന്ന കോഴിക്കോട്‌ എഡി ജിപി ഓഫീസിനോടുപോലും ഇതുസംബന്ധിച്ച്‌ ഒരു പ്രതികരണവും നടത്തരുതെന്നും ഉന്നതതല നിർദേശമുണെ്ടന്നാണ്‌ പോലീസ്‌ വൃത്തങ്ങളിൽ നിന്നുള്ള വിവരം.

ബുധനാഴ്ച രാവിലെ മലപ്പുറം പ്രസ്‌ ക്ലബിൽ പി.ഡി.പി വർക്കിംഗ്‌ ചെയർമാൻ പൂന്തുറ സിറാജാണ്‌ കരഞ്ഞുകൊണ്ട്‌ പത്രസമ്മേളനം നടത്തി മഅദനിയെ മലപ്പുറം ജില്ലയിൽ വച്ച്‌ അപായപ്പെടുത്താൻ നീക്കമുള്ളതായി അറിയിച്ചത്‌. വിശ്വസനീയ കേന്ദ്രത്തിൽനിന്നു ലഭിച്ച വിവരമെന്ന വെളിപ്പെടുത്തലോടെയായിരുന്നു പത്രസമ്മേളനം.

എന്നാൽ, ഇത്തരമൊരുവിവരം പത്രസമ്മേളനം നടത്തിയാണോ അറിയിക്കേണ്ടതെന്ന ചോദ്യത്തിന്‌ കണ്ണീർതൂകുകയല്ലാതെ മറുപടിയൊന്നും പറയാതിരുന്ന സിറാജ്‌ ഇതുസംബന്ധിച്ച്‌ ഔദ്യോഗികമായി പോലീസിന്‌ നൽകിയ പരാതിയുടെ പകർപ്പുകൾപ്പോലും കാണിക്കാൻ തയാറായില്ല.

എന്നാൽ, സംഭവം പുറത്തായ സാഹചര്യത്തിൽ സംസ്ഥാന ഇന്റലിജൻസ്‌ തമിഴ്‌നാട്‌ ഇന്റലിജൻസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ മഅദനിയെ അപായപ്പെടുത്തൽ പി.ഡി.പി സ്വയം കെട്ടിച്ചമച്ചതാണെന്ന ആരോ പണത്തിലേക്കു കാര്യങ്ങൾ കൊണ്ടുപോയത്‌. കൂടുതൽ അന്വേഷണങ്ങളിലേക്കു പോയപ്പോൾ സ്വന്തംനിലയിൽ പി.ഡി.പി കെട്ടിച്ചമച്ചെടുത്ത നാടകങ്ങളുടെ ചുരുളഴിഞ്ഞതായാണ്‌ പോലീസ്‌ പറയുന്നത്‌.

സംസ്ഥാനത്ത്‌ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ പിന്തുണ പ്രഖ്യാപിച്ചതുമുതൽ പാർട്ടിയും ഒപ്പം സി.പി.എമ്മും ഒരുപോലെ വേട്ടയാടപ്പെടുന്ന അവസ്ഥ തെരഞ്ഞെടുപ്പിൽ പ്രതികൂലമാവുമെന്ന്‌ കണ്ടാണ്‌ ഇവർ ഇത്തരം നീക്കത്തിന്‌ പുറപ്പെട്ടതെന്നാണ്‌ വിവരം.

കോയമ്പത്തൂരിലാണ്‌ ഇത്തരമൊരു നാടകത്തിന്‌ വേദിയായതെന്നാണ്‌ തമിഴ്‌നാട്‌ ഇന്റലിജൻസ്‌ സംസ്ഥാന ഇന്റലിജൻസിന്‌ കൈമാറിയത്‌. പി.ഡി.പിയുടെ ദൂതനായി അവിടെ എത്തിയ മലയാളിയായ നാസറിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ കരുമ്പുക്കടക്കു സമീപം ആസാദ്‌ നഗറിലെ പ്രാർഥനാലയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രഹസ്യയോഗം നടക്കുന്നു. നാസറിനു പുറമെ സനീർ, ഖയൂം, ഫറൂഖ്‌ എന്നിവരുൾപ്പെടെ അഞ്ചു പേർ യോഗത്തിൽ പങ്കെടുത്തു.

സത്യമേവ ജയതേ എന്നു പേരിട്ട മദനിയുടെ പ്രചരണ യാത്ര മലപ്പുറത്തെത്തുമ്പോൾ പങ്കെടുക്കുന്നവർക്കിടയിലേക്കു മനുഷ്യബോംബുകളെ പോലെ പ്രവർത്തിക്കുക. ഇതിലൂടെ സഹതാപ തരംഗവും തെരഞ്ഞെടുപ്പ്‌ വിജയവുമായിരുന്നു ഇവർ ലക്ഷ്യമിട്ടത ത്രേ. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ്‌ രണ്ടരയ്ക്കു യോഗത്തിൽ പങ്കെടുത്ത ആളെന്ന പേരിലാണ്‌ കോഴിക്കോട്‌ എഡിജിപി ഓഫീസിലേക്കു ഫോൺ സന്ദേശം വരുന്നത്‌.

യഥാർഥ ഓപ്പറേഷനാണെങ്കിൽ ഇത്തരത്തിൽ പോലീസിനെ ഫോണിൽ അറിയിക്കില്ലെന്നാണ്‌ ഇന്റലിജൻസിന്റെ നിഗമനം. കോഴിക്കോട്‌ എഡിജിപി ഓഫീസിൽ നിന്നും ഒരു കോൺസ്റ്റബിളാണ്‌ ഫോണെടുത്തെതെന്നാണ്‌ വിവരം. ഇത്തരം വിവരങ്ങളെല്ലാം സംസ്ഥാന ഇൻലിജൻസിന്റെ അന്വേഷണത്തിൽ നിന്നാണ്‌ പുറത്തുവരുന്നത്‌.

അതേസമയം, ഇതുവരെ ഇത്തരത്തിൽ ഒരു ഫോൺവന്നതായോ ഇങ്ങനെയൊരു ഭീഷണിയെ ക്കുറിച്ചോ അറിയില്ലെന്നാണ്‌ ഇപ്പോഴും എഡിജിപി ഓഫീസിൽനിന്നുള്ള പ്രതികരണം. ഇന്നലെ ഡിജിപിയും ഇതുസംബന്ധിച്ച്‌ ഒന്നും പ്രതികരിക്കാതിരുന്നതും കൂടുതൽ ദുരൂഹതയ്ക്ക്‌ ഇടനൽകുകയാണ്‌.

3 comments:

Vote4Koni said...

അബ്ദുൾ നാസർ മഅദനിയെ അപായപ്പെടുത്താൻ നീക്കമെന്ന വെളിപ്പെടുത്തൽ പി.ഡി. പിക്കും ഇടതുപക്ഷത്തിനും തിരിച്ചടിക്കുന്നു.

ഗള്‍ഫ് വോയ്‌സ് said...

ദിവസം മാറിവന്ന ഏപ്രില്‍ ഫൂള്‍. യൂ ഡി എഫ് കോടികള്‍ ചിലവാക്കി നെയ്തെടുത്ത പരസ്യമാണ് ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ എല്‍ ഡി എഫിനെ പരാജയപ്പെടുത്താന്‍ പതിനെട്ട് അടവും പയറ്റിയിട്ടും യാതൊരു രക്ഷയുമില്ലെന്ന് മനസ്സിലായ യൂ ഡി എഫ് കോടികള്‍ ചിലവാക്കി നെയ്തെടുത്ത പരസ്യമ്മാണ് ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ്‌ 13 മുതൽ 15 സീറ്റ്‌ വരെ നേടിയേക്കും. എൽ.ഡി.എഫിന്‌ അഞ്ചു മുതൽ ഏഴ്‌ സീറ്റുവരെയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. യു.ഡി.എഫിന്‌ 45 ശതമാനം വോട്ട്‌ ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന്‌ 36 ശതമാനവും മറ്റുള്ളവർക്ക്‌ 19 ശതമാനം വോട്ടും ലഭിക്കും.കേരളത്തിലെ സാമാന്യവിവരമുള്ളവര്‍ ആരെങ്കിലും ഇത് വിശ്വാസിക്കുമോ ഇത് ...?ഈ സര്‍‌വ്വേ നടത്തിയവരെങ്കുലും ഇത് വിശ്വാസിക്കാന്‍ തയ്യാറാക്കുമോ?
സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന്‌ 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്ത് തര്‍ക്കം..ഇത് ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങള്‍ പ്രചരിപ്പിക്കുന്നത് സര്‍വ്വേയാക്കിയാതാണെന്ന് മനസ്സിലാക്കാനുള്ള വിവരം ജനങള്‍ക്കുണ്ടെന്ന് എന്തുകൊണ്ട് ഈ പമ്പരവിഡ്ഡ്ികള്‍ മനസ്സിലാക്കുന്നില്ല ?
ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത്‌ കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ക്രൈസ്തവ സമൂഹമെന്നത് യുഡീ എഫിന്റെ പണം പറ്റി അവര്‍ക്കുവേണ്ടി പ്രചരണം നടത്തുന്ന ചില മതമേലക്ഷ്യമാറാണെന്നാണോ ധരിച്ചിരിക്കുന്നത്?
സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന്‌ 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇത് ജനങളെ പറ്റിക്കാനുള്ള നെറികെട്ട കള്ളപ്രചരണത്തിന്റെ ഭാഗമാണ്.
അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന്‌ 54 ശതമാനം പേരും ഗുണകരമാകുമെന്ന്‌ 19 ശതമാനവും അഭിപ്രായപ്പെട്ടു. എന്തൊരു നല്ല സര്‍‌വ്വേ....നുണകള്‍ പടച്ച് വിടുന്ന പരസ്യക്കാരെ മതതിവ്രവാദസംഘടനയായ എന്‍ ഡി എഫും യു ഡി എഫും കൂട്ടുചേര്‍ന്ന് വരുന്ന അസംബ്ലി തിരെഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തത് എത്രപേര്‍ അനുകൂലിച്ചു ?
മലപ്പുറത്ത് ആയിരക്കണത്തിന്ന് പാഠ പുസ്തകം കത്തിക്കാനും അധ്യാപകനെ തല്ലിക്കൊല്ലാനുംകൊടും ഭീകരരായ അണികളെ പറഞ്ഞുവിട്ട എ. അഹമ്മദിനെയും ഇ. ടി മുഹമ്മ്ദ് ബഷിറിനെയും എത്രപേര്‍ അനുകൂലിച്ചു. ഇന്ത്യയുടെ പരമാധികാരം അമേരിക്ക സാമ്രാജ്യത്തത്തിന്ന് പണയം വെച്ചതിനെ എത്രപേര്‍ അനുകൂലിച്ചു.ഇന്ത്യയുടെ വിദേശനയം അട്ടിമറിച്ചതിനെ ,പലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രേയലിനെ അനുകൂലിച്ച അഹമ്മദിനെ എത്രപേര്‍ അനുകൂലിച്ചു,
പതിനായിരം കോടി രൂപയുടേ ആയുധക്കച്ചവടത്തില്‍ നേരിട്ട് പങ്കുള്ള അഹമ്മദിനെ എത്ര പേര്‍ തള്ളിപ്പറഞ്ഞു.അറുന്നൂറ് മുതല്‍ തൊള്ളായിരം കോടി രൂപവരെ കിട്ടിയ കൈക്കൂലി ആര്‍ക്കൊക്കെ കൊടുത്തു. ഇന്നില്ലെങ്കില്‍ നാളെ ഇതിന്ന് ഉത്തരം പറയേണ്ടിവരും

ഗള്‍ഫ് വോയ്‌സ് said...

ലീഗ് അക്രമം പരാജയഭീതിയില്‍: എ വിജയരാഘവന്‍..
കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ബിന്‍ലാദനും മുല്ല ഉമറുമാകാന്‍ ശ്രമിക്കുന്നു.


തിരൂര്‍: പരാജയഭീതിമൂലം എന്‍ഡിഎഫിനെ കൂട്ടുപിടിച്ച് ലീഗ് ജില്ലയില്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി പറഞ്ഞു. കൊട്ടിക്കലാശത്തിനായി സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്ന് ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ലീഗ് ശ്രമിച്ചത്. നേതൃത്വം നല്‍കുന്നത് തീവ്രവാദ പരിശീലനം നേടിയ മുസ്ളിംലീഗ് പ്രവര്‍ത്തകരും എന്‍ഡിഎഫുമാണ്. അക്രമത്തിന് ആഹ്വാനം ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനംപോലും ഉപയോഗപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ബിന്‍ലാദനും മുല്ല ഉമറുമാകാനാണ് ശ്രമിക്കുന്നത്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വം പുറത്തുനിന്നും ക്രിമിനലുകളെ കൊണ്ടുവന്ന് സംഘര്‍ഷം സൃഷ്ടിക്കു
കയാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. മുസ്ളിംലീഗും എന്‍ഡിഎഫും കൂടിച്ചേര്‍ന്ന് നടത്തുന്ന പ്രകോപനങ്ങളില്‍ കുടുങ്ങാതെ സമാധാനാന്തരീക്ഷത്തിന് ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകര്‍ രംഗത്തുവരണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി നന്ദകുമാര്‍, പി പി അബ്ദുള്ളക്കുട്ടി എംഎല്‍എ, ആര്‍ മുഹമ്മദ് ഷാ, പി കുഞ്ഞുമൂസ, പി സി അഹമ്മദ്കുട്ടി, എ ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

എല്‍ഡിഎഫ് മുന്നേറ്റത്തില്‍ വിറളിപൂണ്ട് ലീഗ്, എന്‍ഡിഎഫ് അക്രമം

മലപ്പുറം: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ ജില്ലയില്‍ ലീഗ്, എന്‍ഡിഎഫ് അക്രമം. തിരൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ ബോംബേറും കല്ലേറും. കല്ലേറില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റിഅംഗത്തിനും എട്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. വാഴക്കാട്ട് സിപിഐ എം പ്രവര്‍ത്തകന് വെട്ടേറ്റു. ചെമ്മാട്, ചേളാരി, അരീക്കോട്, വളാഞ്ചേരി എന്നിവിടങ്ങളിലും അക്രമുണ്ടായി. തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനിലാണ് ലീഗ്, എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം പോര്‍ക്കളമാക്കി മാറ്റിയത്. പകല്‍ 2.30 മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍ ലീഗ്-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്പടിക്കുകയായിരുന്നു. ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകളും കരിങ്കല്‍ചീളുകളും ശേഖരിച്ചാണ് ലീഗ്-എന്‍ഡിഎഫ് സംഘം സെന്‍ട്രല്‍ ജങ്ഷനിലെ റൌണ്ട് കൈയടക്കിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കാതെ മനഃപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതോടെ കൊട്ടിക്കലാശം സമാധാനത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ലീഗ്-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകോപനമൊന്നുമില്ലാതെ പൊലീസിനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേരെ കല്ലേറ് നടത്തി. കല്ലേറില്‍ അനൌസ്മെന്റ് ജീപ്പിനുമുകളില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന സിപിഐ എം ലോക്കല്‍ കമ്മിറ്റിഅംഗം പി പി ലക്ഷ്മണന്റെ തലയ്ക്കാണ് കൊണ്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണനെ തിരൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ലോക്കല്‍ സെക്രട്ടറി കെ സുധാകരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലേറിനെ തുടര്‍ന്ന് പൊലീസ് ലാത്തിവിശി യുഡിഎഫ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചെങ്കിലും നേതാക്കളുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തകര്‍ തമ്പടിച്ച് പൊലീസിനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുംനേരെ കല്ലേറും ബോംബേറും നടത്തി. ഇതില്‍ എഎസ്ഐ മോഹന്‍ദാസ്, പി നാരായണന്‍, സജീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സജീഷിനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കല്ലേറ് തുടര്‍ന്നതിനെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകരെ വിരട്ടിയോടിക്കുന്നതിനായി പൊലീസ് അഞ്ച് തവണ ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പൊട്ടിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ പൊലീസിനെതിരെയും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണം നടത്തുകയായിരുന്നു. അക്രമണത്തിന് നേതൃത്വം നല്‍കാന്‍ മുസ്ളിംലീഗ് മണ്ഡലം പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. ഡിവൈഎസ്പി സി കെ രാമചന്ദ്രനടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ലീഗ്-എന്‍ഡിഎഫ് സംഘം അക്രമം നടത്തി. വാഴക്കാട് ആക്കോടാണ് യുഡിഎഫ്, എന്‍ഡിഎഫ് അക്രമം നടന്നത്. റോഡ്ഷോ നടക്കുന്നതിനിടെ വാഹനം തടഞ്ഞുവച്ച് വാഹനത്തിലുണ്ടായിരുന്നവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ സിപിഐ എം വാഴക്കാട് ലോക്കല്‍ സെക്രട്ടറി എ നീലകണ്ഠന്‍, വാഴക്കാട് പാടതൊടി അഫ്സല്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലകണ്ഠന് കൈക്കും അഫ്സലിന് തലയ്ക്കുമാണ് പരിക്ക്. ഇവരെ മന്ത്രി എളമരം കരീം, വി വി ദക്ഷിണാമൂര്‍ത്തി, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമത്തല്‍ പത്തോളം പേര്‍ക്ക് പരിക്കുണ്ട്. എടവണ്ണപ്പാറയില്‍നിന്ന് തുടങ്ങിയ റോഡ്ഷോ ആക്കോട്വച്ച് അമ്പതോളം വരുന്ന ലീഗ്, എന്‍ഡിഎഫ് സംഘം അക്രമിക്കുകയായിരുന്നു. മുന്‍നിരയില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ കടന്നുപോയ ശേഷമായിരുന്നു അക്രമം. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയവര്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവരെ ക്രൂരമായി വെട്ടുകയായിരുന്നു. നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്രമിസംഘം നടപ്പാക്കിയത്. വാഴക്കാട് പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് മെമ്പര്‍ ചേക്കുഹാജിയുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. കൊലവിളി ഉയര്‍ത്തി എത്തിയ സംഘം തലങ്ങും വിലങ്ങും വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. പ്രവര്‍ത്തകരില്‍ പലരും ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടത്. അക്രമികളില്‍ ഒരാളെ പൊലീസ് പിടികൂടിയതില്‍ പ്രതിഷേധിച്ച് ലീഗ്, എന്‍ഡിഎഫ് സംഘം വാഴക്കാട് പൊലീസ് സ്റ്റേഷനിലും ഭീകരാവസ്ഥ സൃഷ്ടിച്ചു. പൊലീസ്സ്റ്റേഷനുമുമ്പില്‍ ഉപരോധം നടത്തിയ സംഘം പൊലീസിനെ ആക്രമിക്കാനും ശ്രമം നടത്തി. പൊലീസ് ഇവരെ വിരട്ടിയോടിച്ചു. കൊണ്ടോട്ടി സിഐ എ പി ചന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവന്‍, ജില്ലാകമ്മിറ്റി അംഗം വി പ്രഭാകരന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ചെമ്മാട്, ചേളാരി എന്നിവിടങ്ങളിലെ ആക്രമത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മാട്ട് ഉച്ചമുതല്‍ തന്നെ സംഘടിച്ചെത്തിയ മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്കിലും നടന്നും പോവുകയായിരുന്നവരെയാണ് ആക്രമിച്ചത്. ഉച്ചക്കുതന്നെ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച ലീഗുകാര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ഐഎന്‍എല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പങ്ങിണിക്കാടന്‍ കരിം (38), സി കെ നഗറിലെ പിഡിപി പ്രവര്‍ത്തകരായ വിളക്കണ്ടത്തില്‍ ജാഫര്‍ (19), കണ്ടംപറമ്പില്‍ സൌജിഖ് (23) തുടങ്ങിയവര്‍ക്കാണ് ചെമ്മാട്ട് പരിക്കേറ്റത്. രണ്ടത്താണിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സീലിങ് ഫാനും പരസ്യമായി നശിപ്പിച്ചു. താഴെ ചേളാരിയില്‍ എന്‍ഡിഎഫിന്റെ സഹായത്തോടെയാണ് ലീഗ് അഴിഞ്ഞാടിയത്. നേരത്തെ തന്നെ ഇ കെ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളി കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ലീഗ് നേതാക്കളായ എം എ ഖാദര്‍, ബക്കര്‍ ചെര്‍ന്നൂര്‍, മണക്കടവന്‍ അസീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ പ്രചാരണ വാഹനമോടിച്ച് കയറ്റാനും ശ്രമമുണ്ടായി. സിപിഐ എം പ്രവര്‍ത്തകരായ ചേളാരി പൂതേരിവളപ്പിലെ മുരുക്കോളി അഭിമന്യു (35), ചക്കാലക്കല്‍ രാമന്‍ (55), കീഴക്കരങ്ങാട്ട് രമേശ്ബാബു (27), ചെറായി ദാമോദരന്‍ (37), തെക്കേപുരക്കല്‍ സനുരാജ് (23), വലിയപ്പറമ്പ് തച്ചേടത്ത് മനോജ് (30), രഞ്ജിത്ത് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കി. അരീക്കോട്ട് എല്‍ഡിഎഫ് സമാപന പൊതുയോഗത്തിനുനേരെ യുഡിഎഫ് അക്രമം. ലീഗ് ജില്ലാ പഞ്ചായത്ത് അംഗം പിപി സഫറുള്ളയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ഏറനാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെയായിരുന്ന ആക്രമണം. എല്‍ഡിഎഫ് പ്രവര്‍ത്തകരായ സലിം വെള്ളാരി, അബ്ദുല്‍ഗഫൂര്‍ കടവത്ത്, അബ്ദുല്‍കരീം മുള്ളാഞ്ചേരി എന്നിവര്‍ക്ക് പരിക്കേറ്റു. പൊലീസുകാരനായ ഫിലിപ്പിനും പരിക്കേറ്റു. ചങ്ങരംകുളത്ത് എല്‍ഡിഎഫ് പ്രകടനത്തിനുനേരെ അക്രമം നടന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചു. സംഘര്‍ഷം പൊലീസ്ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. മഞ്ചേരിയില്‍ ടി കെ ഹംസയുടെ പ്രചാരണ വാഹനത്തെ യുഡിഎഫുകാര്‍ ആക്രമിച്ചു. മൂന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ചൊവ്വാഴ്ച പകല്‍ നാലിന് എടവണ്ണപ്പാറയിലാണ് സംഭവം. സിപിഐ എം ചീക്കോട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എന്‍ സുബ്രഹ്മണ്യന്‍, എന്‍ അയ്യപ്പന്‍കുട്ടി, ചീക്കോട് ബ്രാഞ്ച് അംഗം പി സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. തിരുന്നാവായ പട്ടര്‍നടക്കാവ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍നിന്നും സിപിഐ എം പ്രവര്‍ത്തകരെ ലീഗ് ക്രിമിനല്‍ സംഘം വലിച്ചിട്ട് ആക്രമിച്ചു. എടക്കളം പല്ലന്‍ പൊട്ടേങ്ങല്‍ സെയ്തലവി എന്ന ബാവുട്ടി, സഹോദരന്‍ റസാഖ് എന്നിവരെയാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പ്രചാരണ വാഹനത്തിലെ മൈക്ക് ഓപ്പറേറ്റര്‍മാരായിരുന്ന ഇവരെ ലീഗ് പ്രവര്‍ത്തകരായ വി പി നാസര്‍, താജുദ്ദീന്‍, മുത്തു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ഇരുവരെയും കോട്ടക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.