അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Monday, April 27, 2009

രണ്ടത്താണിയും മദ്യപാന സംഘവും.

രണ്ടത്താണിയും മദ്യപാന സംഘവും.



സത്യം സത്യമായിട്ട്‌ പറയാൻ രണ്ടത്താണിക്കും കഴിയും എന്നതിന്റെ ഉത്തമോദഹരണം.

Wednesday, April 15, 2009

മദനി കണ്ണിരോടെ വിടപറഞ്ഞു

മലപ്പുറം: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ രൂക്ഷമായ പ്രസംഗത്തിലൂടെ വോട്ടു പിടിക്കാൻ ശ്രമിച്ച പിഡിപി ചെയർമാൻ അബ്ദുനാസർ മഅദനി അവസാന നിമിഷം പ്രതിരോധത്തിലേക്ക്‌. ഇന്നലെ മലപ്പുറത്തു നടന്ന പത്രസമ്മേളനത്തിലാണ്‌ മാധ്യമങ്ങളെ വിമർശിച്ചതിനെ മാപ്പുപറഞ്ഞു നഷ്ടപ്പെട്ട കാൽ പത്രക്കാർക്കു മുന്നിൽ പ്രദർശിപ്പിച്ചു മഅദനി കണ്ണീരൊഴുക്കിയത്‌. തന്റെ ഭാര്യക്കെതിരേ അടിസ്ഥാനരഹിത ആരോപണങ്ങളാണ്‌ പ്ര ചരിപ്പിക്കുന്നതെന്നും ഇതിനേക്കാ ൾ നല്ലത്‌ അവരെ വെടിവച്ചു കൊല്ലുകയാണെന്നും പറഞ്ഞാണ്‌ മഅദനി വിലപിച്ചത്‌.

ഇതുകണ്ടു കൂടെയുണ്ടായിരുന്ന പൂന്തുറ സിറാജും കണ്ണീരൊഴുക്കി പത്രസമ്മേളനം ശോകമൂകമാക്കി. മഅദനിയുടെ പ്രചാരണജാഥയായ 'സത്യമേവ ജയതേ' മലപ്പുറം ജില്ലയിൽ പ്രവേശിക്കുമ്പോൾ മഅദനിക്കു വധഭീഷണിയെന്നു പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചാണ്‌ പൂന്തുറ സിറാജ്‌ ആദ്യവെടിപൊട്ടിച്ചത്‌.

വധഭീഷണി കെട്ടിച്ചമച്ചതാണെന്നു തമിഴ്‌നാട്‌ ഇന്റലിജൻസ്‌ വ്യക്തമാക്കിയതോടെ വധഭീഷണി നനഞ്ഞ പടക്കമായി.
--------------
പൂരപറമ്പിലെ വെടിക്കെട്ട്പോലെ, മലപ്പുറം മുഴുവൻ ഇപ്പോൾ പിടിച്ചടക്കും എന്ന് വിമ്പിളക്കിയവന്റെ, ദാരുണമായ അന്ത്യം.

മലപ്പുറത്തിന്റെ മക്കളെക്കുറിച്ച്‌, പഠിച്ചതൊക്കെയും തെറ്റ്‌, അല്ലെ മദനി.

ആർക്കും പിടികൊടുക്കാതെ, എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ പഠിപ്പിച്ച, ആരാധ്യരായ ഞങ്ങളുടെ ധീരനേതാകളുടെ വാക്കുകൾക്ക്‌ വിലകൽപ്പിക്കുന്നത്‌കൊണ്ട്‌, മദനി, നിനക്ക്‌ കപഠനാടകത്തിലെ, ഒറ്റകാലന്റെ വേഷം, ആടിതിമർക്കാൻ കഴിയുന്നു.

സിറാജെ, ഇനിയും കരയരുത്‌, കണ്ണുനീർ ആവശ്യം വരും.

സൂഫിയ, നീയും സിറാജും സമ്പാദിച്ച കോടികളുടെ സ്വത്തിന്, മദനിക്ക് മുന്നിലല്ല, നാളെ, പരലോകത്ത് കണക്ക് ബോധിപ്പിക്കണമെന്ന ചിന്തയുണ്ടായിരിക്കട്ടെ. അതോ, ഇനിയും മദനിയെ ജയിലിലടച്ച്, പിരിവിനിറങ്ങണോ?

Sunday, April 12, 2009

യു.ഡി.എഫിന്‌ മികച്ച നേട്ടം

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്‌ മികച്ച നേട്ടമുണ്ടാക്കുമെന്ന്‌ ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ്‌ 13 മുതൽ 15 സീറ്റ്‌ വരെ നേടിയേക്കും. എൽ.ഡി.എഫിന്‌ അഞ്ചു മുതൽ ഏഴ്‌ സീറ്റുവരെയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. യു.ഡി.എഫിന്‌ 45 ശതമാനം വോട്ട്‌ ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന്‌ 36 ശതമാനവും മറ്റുള്ളവർക്ക്‌ 19 ശതമാനം വോട്ടും ലഭിക്കും.

സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന്‌ 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത്‌ കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന്‌ 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന്‌ 54 ശതമാനം പേരും ഗുണകരമാകുമെന്ന്‌ 19 ശതമാനവും അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ 16 ശതമാനം മാത്രമാണ്‌.

കേന്ദ്രത്തിൽ യു.പി.എയ്ക്ക്‌ ഭൂരിപക്ഷം കിട്ടുമെന്ന്‌ 63 ശതമാനം അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണിക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ 28 ശതമാനം പേരും എൻ.ഡി.എയ്ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ ഒൻപതു ശതമാനം പേരും അഭിപ്രായപ്പെട്ടു.

Saturday, April 11, 2009

വഞ്ചകനായ സിറാജെ

പ്രിയപ്പെട്ട സിറാജെ,

മുതലകണ്ണിരൊയുക്കി, മലപ്പുറത്തിന്റെ മക്കളെ ചതിക്കാമെന്ന് കരുതിയ വഞ്ചകനായ സിറാജെ, നെറികെട്ട രാഷ്ട്രിയ നാടകത്തിന്റെ കുട്ടികൊടുപ്പ്കാരനായി നീ മാറിയതിൽ അത്ഭുതമില്ല. കാരണം, ബന്ധത്തിന്റെ വിലയറിയാതെ, നിശചരിയണിയായ നാരദമന്മാരുടെ ഗണത്തിലാണല്ലോ നിന്റെ സ്ഥാനം. എന്നാൽ ഒർമ്മിക്കുക, കളിക്കുന്നത്‌, പുന്തുറ കടപ്പുറത്തെ കരകാരോടല്ല, കളി, മലപ്പുറത്തെ തന്റേടമുള്ള മക്കളോടാണ്‌.

മദനിയെകൊല്ലണമെന്ന് നിനക്ക്‌ ആഗ്രഹമുണ്ടാവാം. സ്ഥാനവും മാനവും, അതിലേറെ മറ്റ്‌ പലതും നീ ആ പാവത്തിന്റെ പേരിൽ അനുഭവിച്ചിട്ടുണ്ട്‌. പച്ചമാസത്തിന്‌ വിലപറയുന്ന നെറികെട്ടവനെ, ബന്ധത്തിന്റെ നിലയും വിലയും അറിയാത്ത നീക്ര്‌ഷ്ഠജീവിയായ നീ മലപ്പുറത്ത്‌ വന്ന് സദാചാരം പ്രസംഗിക്കുന്നോ?

മലപ്പുറത്ത്‌ മദനി വരുബോൾ, മനുഷ്യബോംബായി അഭിനയിക്കാൻ ആളുകളെ തയ്യറാക്കിയ സിറാജെ, അധികാരത്തിന്റെ ഇടനാഴികളിൽ കുട്ടികൊടുപ്പുകാരന്റെ വേഷംകെട്ടിയാടുന്ന ശിഗണ്ടി, ചങ്കൂറ്റമുണ്ടോ നിനക്ക്‌, 16-ന്‌ ശേഷം മലപ്പുറത്ത്‌ കാല്‌കുത്താൻ.

Friday, April 10, 2009

മദനിയെ കൊല്ലാൻ പിഡിപിയുടെ ശ്രമം

മദനിയെ കൊല്ലാൻ പിഡിപിയുടെ ശ്രമം

മലപ്പുറം: അബ്ദുൾ നാസർ മഅദനിയെ അപായപ്പെടുത്താൻ നീക്കമെന്ന വെളിപ്പെടുത്തൽ പി.ഡി. പിക്കും ഇടതുപക്ഷത്തിനും തിരിച്ചടിക്കുന്നു.

പി.ഡി.പിയുടെ തീവ്രവാദ ബ ന്ധം പൊന്നാനിയേയും ഇടതുപ ക്ഷത്തേയും ഒരുപോ ലെ വെട്ടിലാക്കാൻ തുടങ്ങിയപ്പോൾ അതിൽനിന്നു തടിയൂരി സഹതാപതരംഗമുയർത്തുകയായിരുന്നു മഅദനിക്കെതിരേയുള്ള ഭീഷണി വാർത്ത പ്രചരിപ്പിക്കുന്നതിലൂടെ ഇവർ ലക്ഷ്യമിട്ടതെന്നാണ്‌ ആ രോപണം. എന്നാൽ, സംസ്ഥാന ഇന്റലിജൻസിന്റേയും തമിഴ്‌നാട്‌ ഇന്റലിജൻസിന്റേയും വെളിപ്പെടുത്തൽ പുറത്തായതോടെ പി.ഡി.പിക്കും ഒപ്പം ഇടതുമുന്നണിക്കും ഇത്‌ കൂടുതൽ ആഘാതമുണ്ടാക്കുകയാണ്‌.

സംഭവം വിവാദമായതോടെ 'ഭീഷണിക്ക്‌' കൂടുതൽ പ്രചാരണം നൽകാതെ ഒതുക്കാനാണ്‌ സി.പി.എമ്മിന്റെ ഭാഗത്തുനിന്നു പി.ഡി.പിക്കും അതുപോലെ പോലീസിനും സന്ദേശം ലഭിച്ചിരിക്കുന്നതെന്നാണ്‌ പുതിയ വിവരം.

മഅദനിയെപ്പോലൊരു വിവാദ നേതാവിനെ അപായപ്പെടുത്താൻ ശ്രമമെന്ന്‌ അവരുടെ നേതാക്കൾതന്നെ പുറത്തുവിട്ടിട്ടും സംസ്ഥാന പോലീസ്‌ എന്തു ചെയ്തെന്ന ചോദ്യത്തിന്‌ ഇന്നലെ ഡി.ജി.പി പോലും പ്രതികരിക്കാതിരുന്നത്‌ കാര്യങ്ങൾ കൂടുതൽ വഷളാകാതെ ഒതുക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്നുതന്നെയാണ്‌ സൂചന.

ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളോ സന്ദേശത്തിന്റെ ഉറവിടം ചികയലോ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ വേണെ്ടന്നും ഭീഷണി സന്ദശം വന്നതെന്ന്‌ സംശയിക്കുന്ന കോഴിക്കോട്‌ എഡി ജിപി ഓഫീസിനോടുപോലും ഇതുസംബന്ധിച്ച്‌ ഒരു പ്രതികരണവും നടത്തരുതെന്നും ഉന്നതതല നിർദേശമുണെ്ടന്നാണ്‌ പോലീസ്‌ വൃത്തങ്ങളിൽ നിന്നുള്ള വിവരം.

ബുധനാഴ്ച രാവിലെ മലപ്പുറം പ്രസ്‌ ക്ലബിൽ പി.ഡി.പി വർക്കിംഗ്‌ ചെയർമാൻ പൂന്തുറ സിറാജാണ്‌ കരഞ്ഞുകൊണ്ട്‌ പത്രസമ്മേളനം നടത്തി മഅദനിയെ മലപ്പുറം ജില്ലയിൽ വച്ച്‌ അപായപ്പെടുത്താൻ നീക്കമുള്ളതായി അറിയിച്ചത്‌. വിശ്വസനീയ കേന്ദ്രത്തിൽനിന്നു ലഭിച്ച വിവരമെന്ന വെളിപ്പെടുത്തലോടെയായിരുന്നു പത്രസമ്മേളനം.

എന്നാൽ, ഇത്തരമൊരുവിവരം പത്രസമ്മേളനം നടത്തിയാണോ അറിയിക്കേണ്ടതെന്ന ചോദ്യത്തിന്‌ കണ്ണീർതൂകുകയല്ലാതെ മറുപടിയൊന്നും പറയാതിരുന്ന സിറാജ്‌ ഇതുസംബന്ധിച്ച്‌ ഔദ്യോഗികമായി പോലീസിന്‌ നൽകിയ പരാതിയുടെ പകർപ്പുകൾപ്പോലും കാണിക്കാൻ തയാറായില്ല.

എന്നാൽ, സംഭവം പുറത്തായ സാഹചര്യത്തിൽ സംസ്ഥാന ഇന്റലിജൻസ്‌ തമിഴ്‌നാട്‌ ഇന്റലിജൻസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ മഅദനിയെ അപായപ്പെടുത്തൽ പി.ഡി.പി സ്വയം കെട്ടിച്ചമച്ചതാണെന്ന ആരോ പണത്തിലേക്കു കാര്യങ്ങൾ കൊണ്ടുപോയത്‌. കൂടുതൽ അന്വേഷണങ്ങളിലേക്കു പോയപ്പോൾ സ്വന്തംനിലയിൽ പി.ഡി.പി കെട്ടിച്ചമച്ചെടുത്ത നാടകങ്ങളുടെ ചുരുളഴിഞ്ഞതായാണ്‌ പോലീസ്‌ പറയുന്നത്‌.

സംസ്ഥാനത്ത്‌ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ പിന്തുണ പ്രഖ്യാപിച്ചതുമുതൽ പാർട്ടിയും ഒപ്പം സി.പി.എമ്മും ഒരുപോലെ വേട്ടയാടപ്പെടുന്ന അവസ്ഥ തെരഞ്ഞെടുപ്പിൽ പ്രതികൂലമാവുമെന്ന്‌ കണ്ടാണ്‌ ഇവർ ഇത്തരം നീക്കത്തിന്‌ പുറപ്പെട്ടതെന്നാണ്‌ വിവരം.

കോയമ്പത്തൂരിലാണ്‌ ഇത്തരമൊരു നാടകത്തിന്‌ വേദിയായതെന്നാണ്‌ തമിഴ്‌നാട്‌ ഇന്റലിജൻസ്‌ സംസ്ഥാന ഇന്റലിജൻസിന്‌ കൈമാറിയത്‌. പി.ഡി.പിയുടെ ദൂതനായി അവിടെ എത്തിയ മലയാളിയായ നാസറിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ കരുമ്പുക്കടക്കു സമീപം ആസാദ്‌ നഗറിലെ പ്രാർഥനാലയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രഹസ്യയോഗം നടക്കുന്നു. നാസറിനു പുറമെ സനീർ, ഖയൂം, ഫറൂഖ്‌ എന്നിവരുൾപ്പെടെ അഞ്ചു പേർ യോഗത്തിൽ പങ്കെടുത്തു.

സത്യമേവ ജയതേ എന്നു പേരിട്ട മദനിയുടെ പ്രചരണ യാത്ര മലപ്പുറത്തെത്തുമ്പോൾ പങ്കെടുക്കുന്നവർക്കിടയിലേക്കു മനുഷ്യബോംബുകളെ പോലെ പ്രവർത്തിക്കുക. ഇതിലൂടെ സഹതാപ തരംഗവും തെരഞ്ഞെടുപ്പ്‌ വിജയവുമായിരുന്നു ഇവർ ലക്ഷ്യമിട്ടത ത്രേ. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ്‌ രണ്ടരയ്ക്കു യോഗത്തിൽ പങ്കെടുത്ത ആളെന്ന പേരിലാണ്‌ കോഴിക്കോട്‌ എഡിജിപി ഓഫീസിലേക്കു ഫോൺ സന്ദേശം വരുന്നത്‌.

യഥാർഥ ഓപ്പറേഷനാണെങ്കിൽ ഇത്തരത്തിൽ പോലീസിനെ ഫോണിൽ അറിയിക്കില്ലെന്നാണ്‌ ഇന്റലിജൻസിന്റെ നിഗമനം. കോഴിക്കോട്‌ എഡിജിപി ഓഫീസിൽ നിന്നും ഒരു കോൺസ്റ്റബിളാണ്‌ ഫോണെടുത്തെതെന്നാണ്‌ വിവരം. ഇത്തരം വിവരങ്ങളെല്ലാം സംസ്ഥാന ഇൻലിജൻസിന്റെ അന്വേഷണത്തിൽ നിന്നാണ്‌ പുറത്തുവരുന്നത്‌.

അതേസമയം, ഇതുവരെ ഇത്തരത്തിൽ ഒരു ഫോൺവന്നതായോ ഇങ്ങനെയൊരു ഭീഷണിയെ ക്കുറിച്ചോ അറിയില്ലെന്നാണ്‌ ഇപ്പോഴും എഡിജിപി ഓഫീസിൽനിന്നുള്ള പ്രതികരണം. ഇന്നലെ ഡിജിപിയും ഇതുസംബന്ധിച്ച്‌ ഒന്നും പ്രതികരിക്കാതിരുന്നതും കൂടുതൽ ദുരൂഹതയ്ക്ക്‌ ഇടനൽകുകയാണ്‌.

Sunday, April 5, 2009

പിഡിപി ബന്ധം തിരിച്ചടി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പിഡിപിയുമായി ഉണ്ടാക്കിയ ധാരണ പാർട്ടിക്കു തിരിച്ചടിയാകുമെന്ന്‌ സി.പി.എം ഘടകങ്ങൾ നടത്തിയ തെരഞ്ഞെടുപ്പ്‌ പ്രചാരണ അവലോകന റിപ്പോർട്ടിൽ വിലയിരുത്തൽ. മലബാർ മേഖലയിൽ നിഷ്പക്ഷരായ മുസ്ലിംകളെ ഇടതു മുന്നണിയിൽ നിന്നകറ്റാൻ പി.ഡി.പി ബന്ധം കാരണമായെന്നു പാർട്ടി ഘടകങ്ങളിൽ അഭിപ്രായമുയർന്നു. സി.പി.എം പ്രവർത്തകർ തന്നെ ഈ ബന്ധത്തെ മനസിൽ സ്വീകരിച്ചിട്ടില്ല. പല പ്രദേശങ്ങളിലും പി.ഡി.പി പ്രവർത്തകരുമായി ബന്ധപ്പെട്ട്‌ ഇടതു മുന്നണിക്കു വേണ്ടി പ്രചാരണം നടത്താൻ പാർട്ടി പ്രവർത്തകർ മടിക്കുന്നു. ലീഗിനെതിരേ നടത്തിയ കടുത്ത വിമർശനങ്ങൾ ലീഗ്‌ നേതൃത്വവുമായി ഭിന്നിച്ചു നിന്നിരുന്ന പ്രവർത്തകരെപ്പോലും തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ സജീവമാകാൻ പ്രേരിപ്പിച്ചു. പാർട്ടിക്കുളിലെ വിവാദങ്ങളും ലാവ്ലിൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും തെരഞ്ഞെടുപ്പ്‌ പ്രചാരണ വിഷയമാക്കാതിരിക്കാൻ വേണ്ടിയുള തന്ത്രമാണ്‌ പി.ഡി.പി ബന്ധം എന്ന ആക്ഷേപത്തിന്‌ പാർട്ടി അംഗങ്ങൾക്ക്‌ മറുപടി പറയാനാകുന്നില്ല.

പ്രതീക്ഷിക്കുന്നതുപോലെ പി.ഡി.പിക്ക്‌ നിർണായക സ്വാധീനം അവകാശപ്പെടാൻ ആവില്ലെന്നും പാർട്ടി ഘടകങ്ങളുടെ വിലയിരുത്തലിലുണ്ട്‌. ചില പോക്കറ്റുകളിൽ കുറെ പ്രവർത്തകർ ഉണെ്ടന്നല്ലാതെ പി.ഡി.പിയുടെ ശക്തികേന്ദ്രങ്ങൾ എന്നു പറയാൻ പറ്റുന്ന പ്രദേശങ്ങൾ വിരളമാണ്‌. മഅദനി ജയിലിലായിരുന്ന കാലത്തെല്ലാം സംഘടന നിർജീവമായിരുന്നു. മഅദനി പുറത്തു വന്നതിനു ശേഷമാണ്‌ കുറച്ച്‌ സജീവമായത്‌. പി.ഡി.പിയെ മറ്റു ഘടകകക്ഷികളെക്കാൾ കൂടുതൽ വിശ്വസിക്കുന്നത്‌ മുന്നണി സംവിധാനത്തിനുതന്നെ കോട്ടമായി തീരുമെന്നും വിലയിരുത്തലുണ്ട്‌. അടുത്ത കാലത്ത്‌ പി.ഡി.പി നേതൃത്വത്തിലെ ചിലർക്കെതിരെ ഉയർന്ന തീവ്രവാദി ബന്ധ ആരോപണങ്ങൾ പിഡിപിയുമായി ബന്ധപ്പെടുന്ന പാർട്ടിയേയും ദോഷകരമായി ബാധിക്കും. മറ്റു സമുദായങ്ങളുടെയും സമാധാന കാംക്ഷികളായ മുസ്ലിം ജനവിഭാഗത്തിന്റെയും വോട്ടുകൾ ഇടതു മുന്നണിയ്ക്കെതിരായി ധ്രുവീകരിക്കപ്പെടാനുള സാധ്യതയുണെ്ടന്നും വിലയിരുത്തൽ പറയുന്നു. തിരഞ്ഞെടുപ്പു പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്‌ കടന്ന അവസരത്തിലാണ്‌ സി.പി.എമ്മിന്റെ വിവിധ ഘടകങ്ങൾ വിലയിരുത്തൽ നടത്തി ജില്ലാ കമ്മിറ്റികൾക്ക്‌ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌.

അതേസമയം, പാർട്ടിയെ വേണ്ട വോട്ടു മതിയെന്ന സി.പി.എം നേതാക്കളുടെ നിലപാടിനെതിരെ പി.ഡിപിയിലും ഭിന്നത ഉടലെടുത്തു. പാർട്ടി നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമാണ്‌ സി.പി.എം നേതാക്കളുടെ പ്രസ്താവനയെന്നു പി.ഡി.പി നേതാക്കളിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. പലയിടത്തും ഇടതു മുന്നണിക്കു വേണ്ടി സജീവമായി രംഗത്തിറങ്ങാൻ പി.ഡി.പി പ്രവർത്തകർ തയാറായിട്ടില്ല. അണികളുടെ ഈ നിസംഗത അകറ്റുന്നതിനു വേണ്ടിയാണ്‌ മഅദനി ഇന്നലെ മുതൽ "സത്യമേവ ജയതേ യാത്ര" കേരളമൊട്ടാകെ നടത്തുന്നത്‌. പാർട്ടി അണികളെ ഊർജ്ജസ്വലരാക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. വോട്ട്‌ മാത്രം ലക്ഷ്യമിടുന്ന സി.പി.എമ്മിന്റെ നടപടിയ്ക്കെതിരേ താഴെ തട്ടിലുള പി.ഡി.പി പ്രവർത്തകരിൽ അമർഷം ശക്തമാണ്‌
----------------
സഖാവ് മദനിയുടെ പഴഞ്ചോല്ല്: എല്ലാരുടെ കൂടും മേലോട്ട്, എന്റെ കൂട് താഴോട്ട്.
എല്ലാവരും കസര്‍കോട്ട് നിന്നും തിരുവനന്തപുരത്തേക്ക്,
മദനി തിരിച്ചും.

എന്താവുമോ എന്തോ?