അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Tuesday, May 19, 2009

പിഡിപിയും ബിജെപിയും പിന്നെ മോല്യാരും

ദുൽഫൂ

ആകാശത്ത്‌ നിന്നും വിമാനം പിടിച്ച്‌ അത്താണിക്ക്‌ വോട്ട്‌ ചെയ്യാൻ വന്ന മലക്കുകൾ, കോഴിക്കോട്‌ വിമാനത്താവളത്തിലെ പച്ചകൊടികണ്ട്‌ ഞെട്ടിയെന്ന് വാർത്ത. വിമാനം ഗിയർ മാറ്റി, കൊച്ചിയിലെത്തി. അവിടെ ദാ, കെടക്കണ്‌ കോൺഗ്രസിന്റെ പതാക. കേരളം മുഴുവൻ അവർ ഇറങ്ങാൻ ശ്രമിച്ചിട്ടും നടന്നില്ലെന്ന് രണ്ടത്താണി തന്നെ പറഞ്ഞല്ലോ അല്ലെ.

പിന്നെ, ഒരു കാര്യം ഓർത്താൽ നന്ന്. ലീഗ്‌ അത്മസംയമനം പാലിച്ചിട്ടുണ്ട്‌. പാലിക്കുന്നുമുണ്ട്‌. പക്ഷെ അതിര്‌വിട്ടാൽ...
തെറിക്കുത്തരം മുറിപത്തല്‌.
അത്‌ വീഴുന്നത്‌ നടുവിനാവും.

സംസ്കാരത്തിന്റെ കാര്യം പറയല്ലെ മോനെ. മോല്യാരുടെ കളികൾ യൂറ്റ്യൂബിലിട്ട്‌ കാണിക്കണോ?. മലർന്ന്‌കിടന്ന് തുപ്പരുതെന്ന് കരുതി മാത്രം ക്ഷമിക്കുന്നു. എന്നിട്ട്‌ നിങ്ങൾ ലീഗിനെ സംസ്കാരം പഠിപ്പിക്കുന്നോ?.

മുസ്ലിമാർ പള്ളിയും പള്ളിക്കുടവും നോക്കിയാൽ മതി. അതല്ല, രാഷ്ട്രിയം വേണമെങ്കിൽ ആണായിട്ട്‌ തെരുവിലിറങ്ങണം, അല്ലതെ പാത്രിരാത്രിയിൽ ചെറ്റപൊക്കുന്ന, രഹസ്യ നിർദ്ദേശംകൊടുക്കുന്ന പണി നിർത്ത്‌. ചങ്കുറപ്പോടെ വിളിച്ച്‌പറയുവാൻ കഴിയണം. ആർക്കാണ്‌ പിന്തുണയെന്ന്.

നിന്റെ മോല്യാരും നീയും വിതച്ചത്‌ കൊയ്യുന്നു. ഫലം അനുഭവിക്കുക മകനെ.

ഇനിയും വേണമെങ്കിൽ ചോദിക്കുക. തരാം. മർക്കസിന്റെ സ്വത്ത്‌ മരുമകന്‌ വേണ്ടി പലിശക്ക്‌ പണയം വെച്ച കഥയും, കോഴിക്കോട്‌ വിമാനത്താവളത്തിനടുത്തുള്ള രഹസ്യ ഭൂമിയും, ഗൾഫിലെ ബിസിനസുകളും തെളിവ്‌ സഹിതം ആണ്ണാക്കിലോട്ട്‌ തള്ളിതരാം. ചുവന്നകുന്ന് ഇപ്പോഴും അവിടെതന്നെയുണ്ട്‌.

വെറുതെ കുനുകുനാന്ന് പറയിപ്പിക്കല്ലെ. ഞങ്ങൾ ഇതോന്ന് ആഘോഷിച്ചോട്ടെ. പിഡിപിയും ബിജെപിയും പിന്നെ മുസ്ലിയാരും നടത്തിയിട്ടും ലീഗിന്റെ പ്രതാപത്തിന്‌ മങ്ങലേറ്റിട്ടില്ലെന്ന്. മുസ്ലിങ്ങളെന്നാൽ, ചുവന്ന സുന്നികൾ മാത്രമല്ലെന്ന്. മലപ്പുറം ജില്ലയിൽ മാത്രമല്ല, കേരളകരയാകെ ചുവന്ന സുന്നികൾ ഒന്നുമല്ലെന്ന്.

Monday, May 18, 2009

ചുവന്ന മുസ്ലിയാർക്ക്‌ നന്ദി.

ചുവന്ന മുസ്ലിയാർക്ക്‌ നന്ദി.

സ്വന്തം ഭാര്യയെ ടിവിക്ക്‌ മുന്നിലിരുത്തി കരയിപ്പിച്ച്‌, അതും 24 മണിക്കുർ മുഴുവനും, വോട്ട്‌ തെണ്ടുന്ന ചെറ്റംതരം കാണിച്ച നിന്റെ നേതാവും, അവന്‌ പിന്തുണയുമായി, പാതിരാത്രിയിൽ ചുവന്ന മുണ്ട്‌ തലയിലിട്ട താടിക്കാരനും, മലപ്പുറത്‌ ഒലത്താം എന്ന് കരുതി അല്ലെ.

സ്വലത്ത്‌ നാഗറിലെത്തുന്ന ലക്ഷങ്ങൾ രാഷ്ടിയപാവകളാല്ലാന്ന് ഇപ്പോ മനസിലായല്ലോ. അവിടെ വരുന്നവർ, ഇടതനും വലതനുമല്ല. അവരെ സ്വന്തം അനുയായികളായികണ്ട്‌ അന്തംവിട്ടവർ ഇപ്പോൾ കുന്തം വിഴുങ്ങിയമാതിരിയായി. സ്വലത്ത്‌ നാഗറിനെതിരെതിരിഞ്ഞാൽ, അത്‌ ലീഗിന്റെ നേതാവായാലും തോൽപ്പിക്കുവാൻ ലീഗിന്റെ ചുണക്കുട്ടികൾ തന്നെയുണ്ടെന്ന് ചരിത്രം സാക്ഷി.

അധികാരത്തിന്‌ വേണ്ടി, മുസ്ലിം സമുദായത്തിനെ നിരിശ്വരവാദികളുടെ പാളയത്തിൽ തള്ളാൻ ശ്രമിച്ചാൽ അതാരായാലും മുസ്ലിം മക്കൾ മാപ്പ്‌ തരില്ലെന്ന് ഓർക്കുക. ഓർത്താൽ താടിക്കാരന്‌ നന്ന്.

തലക്കുത്തി മറിഞ്ഞിട്ടും പൊന്നാനിയിൽ ജയിക്കാനാവില്ലെന്ന് തെളിയിച്ചല്ലോ. ഇനി നിനക്കും നിന്റെ നേതാകൾക്കും നല്ലത്‌ കത്തിയെടുത്ത്‌ ക്ഷൗരംവടിക്കാനിറങ്ങുന്നതാ.

സപ്പോർട്ട്‌ രഹസ്യമായി നൽകുന്നവർ ഓർക്കുക. ലീഗ്‌ എന്നത്‌ ഒരു രാഷ്ട്രിയപാർട്ടിയാണ്‌. സുന്നി എന്നത്‌ ഒരു മതവിഭാഗമാണ്‌. മതനേതാകൾ, മുസ്ലിങ്ങളെ രാഷ്ട്രിയം പഠിപ്പിക്കരുത്‌. അതിനു ശ്രമിച്ചാൽ, നിങ്ങൾ പലതും പഠിക്കും. ജഗ്രതൈ.

കുഞ്ഞാലിക്കുട്ടിയുടെ മയ്യത്‌ നമസ്കരിച്ചപ്പോൾ സംസകാരികർ എവിടെയായിരുന്നു. ഇന്ന് അതിനു പകരം, സഖവ്‌ മദനിയുടെയും, അത്താണിയുടെയും പിന്നെ ചിലരുടെയും മയ്യത്ത്‌ നമസ്കരിക്കുവാൻ ലീഗിന്റെ ചുണക്കുട്ടികൾക്ക്‌, ചുവന്ന മുസ്ലിയാരുടെ അനുവാദം വേണ്ട. പക്ഷെ, ആദരണീയനും, പ്രിയങ്കരനുമായ ഞങ്ങളുടെ നേതാവിന്റെ വിലക്ക്‌ മാത്രമാണ്‌ ഞങ്ങൾക്ക്‌ തടസം. അതാണ്‌ നേതാവിന്റെ ഗുണം. കണ്ട്‌ പഠിക്കുക.

ലീഗിന്‌ വോട്ട്‌ ചെയ്താൽ തലഖ്‌ചോല്ലുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തിയവരെ, നിങ്ങൾക്ക്‌ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ്‌ താടിക്കാരന്റെ കൈയിൽനിന്നും മുൻകൂറായി വാങ്ങുക. ചിലപ്പോ ലീക്കാവും.

മുസ്ലിയന്മാർക്ക്‌ നന്ദി, പെരുത്ത്‌ നന്ദി.

ഈ അടുത്ത കാലത്തോന്നും, ഇത്രയും ഐക്യത്തോടും വാശിയോടും മുസ്ലിം ലീഗ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. എല്ലാ പ്രശ്നങ്ങളും മറന്ന്, ലീഗിന്റെ മക്കളെ ഒന്നിപ്പിക്കുവാനും, അവരെ സജീവരാക്കുവാനും സഹായിച്ച മുസ്ലിയാരെ, നന്ദി.

ഏതെങ്കിലും അതാണിയുള്ളവൻ നിന്നിരുന്നെങ്കിൽ, ലീഗുകർ പഴയപോലെ ഉറങ്ങുമായിരുന്നു. അത്താണിയില്ലാത്തവൻ, രണ്ടെണമുണ്ടെന്നും, ഞമ്മന്റെ സ്വന്തമാണെന്നും പറഞ്ഞ മുസ്ലിയാരെ, മുസ്ലിം ലീഗ്‌ നേതൃത്വവും, അണികളും, അനുഭാവികളും സടകുടഞ്ഞെഴുന്നേറ്റത്‌ നിങ്ങൾ കാരണമാണ്‌.

ചത്ത കുതിരയല്ല മുസ്ലിം ലീഗ്‌ എന്ന് പണ്ട്‌ മഹാനായ സി എച്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ ഉറങ്ങികിടക്കുന്ന സിംഹം തന്നെയാണെന്ന് അടിവരയിടുന്നതാണ്‌, മുസ്ലി ലീഗ്‌ പ്രവർത്തകരുടെ ആവേശവും, ഇടി സാഹിബിന്റെ വിജയവും, അഹമ്മദ്‌ സാഹിബിന്റെ കോട്ട പിടിച്ചടക്കലും.

ചുവന്ന തലപ്പാവ്‌ ധരിച്ചവർ സൂക്ഷിക്കുക. മുസ്ലിം ലീഗ്‌ സിംഹം തന്നെയാണ്‌. കളിക്കരുത്‌.
----
മുസ്ലിം ലീഗിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച, ലക്ഷോപലക്ഷം പ്രവർത്തകരെ, നാട്ടിലെ തെരഞ്ഞെടുപ്പിന്റെ നാഡിസ്പന്ദനം നിയത്ന്രിച്ച, എല്ലാ കെ.എം.സി.സി പ്രവർത്തകരെ, ഈ കെട്ടുറപ്പും, ഐക്യത്തോടെയുള്ള പ്രവർത്തനവും, ചിട്ടയായ സംഘടനബോധവും എന്നും നിലനിർത്തുക. അകന്ന് നിൽക്കുന്ന പ്രവർത്തകരെ സംഘടനയിലേക്ക്‌ തിരിച്ച്‌വിളിക്കുക. എവിടെയായലും, എന്തോക്കെ സംഭവിച്ചാലും, ലീഗിന്റെ മക്കൾ, ലീഗിന്റെ മാത്രം മക്കളാണെന്ന് തെളിയിക്കുന്നതാണീ വിജയം. നേതാകൾ പ്രവർത്തകരുടെ വികാരം മനസിലാക്കും എന്ന് കരുതുന്നു. മുസ്ലിം ലീഗിനെ വിജയത്തിലേക്ക്‌ നയിച്ചവരിൽ പ്രധാനി നമ്മുടെ പ്രിയങ്കരനായ നേതാവ്‌, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ തന്നെയാണ്‌.

കൊടപ്പനക്കൽ തറവാടിന്റെ കാരണവരെ,
ഞങ്ങൾക്ക്‌ നേതാവായി, അങ്ങ്‌ മുൻപെ നടക്കുക.
അക്ഷരംപ്രതി അങ്ങയെ അനുസരിക്കാൻ ഇതാ
ലക്ഷോപലക്ഷം പിന്നാലെയുണ്ട്‌.

മുസ്ലിം ലീഗ്‌ സിന്ദാബാദ്‌.

Saturday, May 16, 2009

പരാജയത്തിന്റെ കാരണം- മദനി

ഭരണവിരുദ്ധ വികാരമാണ്‌ പരാജയത്തിന്റെ കാരണം- മദനി

സഖാവ്‌ മദനി, നിയും പെണ്ണും കരഞ്ഞും കലക്കിയും നന്നാക്കുവാൻ നോക്കിയത്‌ ഭരണമായിരുന്നോ?.

നിന്നെ കൊല്ലാൻ ആളെ നിയോഗിച്ചത്‌ ഭരണം നന്നാക്കാനായിരുന്നോ?.

ഭരണത്തിന്റെ ഗുണംകൊണ്ടാണോ, മലക്കുകൾ വോട്ട്ചെയ്തെന്ന് പറഞ്ഞത്‌?.

തലതിരിഞ്ഞ യാത്ര, ഭരണം നന്നാക്കുവാനായിരുന്നോ?.

മുസ്ലിലീഗ്‌ പാക്കിസ്ഥാന്റെ പാർട്ടിയാണെന്ന് പറഞ്ഞവനെ, അതും ഭരണത്തിനായിരുന്നോ?.

-----

കാത്തിരിക്കുക. നിന്റെ മയ്യത്‌ നമസ്കരിക്കാൻ മുസ്ലിലീഗിന്റെ ചുണക്കുട്ടികൾ പള്ളിയിലേക്ക്‌ നിങ്ങുകയാണ്‌.

മുസ്ലിം ലീഗ്‌ സ്ഥാനാർതികൾ വൻ വിജയത്തിലേക്ക്‌.

മുസ്ലിം ലീഗ്‌ സ്ഥാനാർതികൾ വൻ വിജയത്തിലേക്ക്‌.

ചരിത്രഭൂരിപക്ഷവുമായി, മുസ്ലിലീഗിന്റെ സാരഥികൾ വിജയത്തേരിൽ.

ലീഗിന്റെ കോട്ടപിടിച്ചടക്കാൻ, ഓലപടക്കവുമായി വന്നവർ ഒന്നോർക്കുക. മലപ്പുറത്തെ കോട്ട പിടിച്ചടക്കാൻ ചുവന്ന മുസ്ല്യാർമ്മാരോ, കാലിലാത്തവരോ, പെണ്ൺ കരഞ്ഞാലോ കഴിയില്ല മക്കളെ.

വിജയാഹ്ലാളം, പരിധിവിടരുതെന്ന്, നമ്മുടെ പ്രിയങ്കരനായ നേതാവ്‌ പണക്കാട്‌ ശിഹാബ്‌ തങ്ങൾ ഒർമ്മപ്പെടുത്തുന്നു.

മുസ്ലിലീഗിനെതിരെ പടനയിച്ചവർക്ക്‌ ലീഗിന്റെ മക്കൾ ബാലറ്റിലൂടെ തന്നെ മറുപടി പറഞ്ഞു.

ഇ ടി മുഹമ്മദ്‌ ബഷീറിനും, ഈ അഹമ്മദ്‌ സാഹിബിനും വോട്ട്‌ ചെയ്ത്‌ വിജയിപ്പിച്ച എല്ലാ ജനാധിപത്യവിശ്വാസികൾക്കും, മുസ്ലിലീഗിന്റെ വിജയത്തിന്‌വേണ്ടി അഹോരാത്രം പരിശ്രമിച്ച എല്ലാ പ്രവർത്തകർക്കും ജിദ്ധയിൽനിന്നും എന്റെ പ്രതേക അഭിനന്ദനങ്ങൾ.

മുസ്ലിം ലീഗ്‌ സിന്ദാബാദ്‌.
ശിഹാബ്‌ തങ്ങൾ സിന്ദബാദ്‌.

പച്ച കൊടി വാനിലുയർത്താൻ, മലപ്പുറത്തിന്റെ മക്കൾ ജീവൻ കളഞ്ഞും തയ്യാറാണെന്ന്, മനസിലാക്കിയാൽ, ഇനിയുള്ളകാലം, ചുവന്ന മുസ്ലിയർക്ക്‌ നന്ന്.

മലക്കുകൾ വോട്ട്‌ ചെയ്തിട്ട്‌ പോലും വിജയിക്കാൻ കഴിയാത്ത രണ്ടത്താണിയും, മദനിയും വരിക ലീഗിലേക്ക്‌.

നന്ദികെട്ട മദനി, കാത്തിരിക്കുക, മുസ്ലിം ലീഗെന്നാൽ, മുന്നാളുകൾ മാത്രമല്ലെന്ന് മനസിലായല്ലോ സഖാവ്‌ മദനി.

പുന്തുറ സിറാജെ, ബാക്കിയുള്ള നാടകം ആടിതീർക്കുക, നീ ബാക്കിയാവുമെങ്കിൽ.

രണ്ടാത്താണിക്ക്‌ അത്താണിയുണ്ട്‌, ലീഗിൽ.

Monday, April 27, 2009

രണ്ടത്താണിയും മദ്യപാന സംഘവും.

രണ്ടത്താണിയും മദ്യപാന സംഘവും.



സത്യം സത്യമായിട്ട്‌ പറയാൻ രണ്ടത്താണിക്കും കഴിയും എന്നതിന്റെ ഉത്തമോദഹരണം.

Wednesday, April 15, 2009

മദനി കണ്ണിരോടെ വിടപറഞ്ഞു

മലപ്പുറം: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ രൂക്ഷമായ പ്രസംഗത്തിലൂടെ വോട്ടു പിടിക്കാൻ ശ്രമിച്ച പിഡിപി ചെയർമാൻ അബ്ദുനാസർ മഅദനി അവസാന നിമിഷം പ്രതിരോധത്തിലേക്ക്‌. ഇന്നലെ മലപ്പുറത്തു നടന്ന പത്രസമ്മേളനത്തിലാണ്‌ മാധ്യമങ്ങളെ വിമർശിച്ചതിനെ മാപ്പുപറഞ്ഞു നഷ്ടപ്പെട്ട കാൽ പത്രക്കാർക്കു മുന്നിൽ പ്രദർശിപ്പിച്ചു മഅദനി കണ്ണീരൊഴുക്കിയത്‌. തന്റെ ഭാര്യക്കെതിരേ അടിസ്ഥാനരഹിത ആരോപണങ്ങളാണ്‌ പ്ര ചരിപ്പിക്കുന്നതെന്നും ഇതിനേക്കാ ൾ നല്ലത്‌ അവരെ വെടിവച്ചു കൊല്ലുകയാണെന്നും പറഞ്ഞാണ്‌ മഅദനി വിലപിച്ചത്‌.

ഇതുകണ്ടു കൂടെയുണ്ടായിരുന്ന പൂന്തുറ സിറാജും കണ്ണീരൊഴുക്കി പത്രസമ്മേളനം ശോകമൂകമാക്കി. മഅദനിയുടെ പ്രചാരണജാഥയായ 'സത്യമേവ ജയതേ' മലപ്പുറം ജില്ലയിൽ പ്രവേശിക്കുമ്പോൾ മഅദനിക്കു വധഭീഷണിയെന്നു പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചാണ്‌ പൂന്തുറ സിറാജ്‌ ആദ്യവെടിപൊട്ടിച്ചത്‌.

വധഭീഷണി കെട്ടിച്ചമച്ചതാണെന്നു തമിഴ്‌നാട്‌ ഇന്റലിജൻസ്‌ വ്യക്തമാക്കിയതോടെ വധഭീഷണി നനഞ്ഞ പടക്കമായി.
--------------
പൂരപറമ്പിലെ വെടിക്കെട്ട്പോലെ, മലപ്പുറം മുഴുവൻ ഇപ്പോൾ പിടിച്ചടക്കും എന്ന് വിമ്പിളക്കിയവന്റെ, ദാരുണമായ അന്ത്യം.

മലപ്പുറത്തിന്റെ മക്കളെക്കുറിച്ച്‌, പഠിച്ചതൊക്കെയും തെറ്റ്‌, അല്ലെ മദനി.

ആർക്കും പിടികൊടുക്കാതെ, എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ പഠിപ്പിച്ച, ആരാധ്യരായ ഞങ്ങളുടെ ധീരനേതാകളുടെ വാക്കുകൾക്ക്‌ വിലകൽപ്പിക്കുന്നത്‌കൊണ്ട്‌, മദനി, നിനക്ക്‌ കപഠനാടകത്തിലെ, ഒറ്റകാലന്റെ വേഷം, ആടിതിമർക്കാൻ കഴിയുന്നു.

സിറാജെ, ഇനിയും കരയരുത്‌, കണ്ണുനീർ ആവശ്യം വരും.

സൂഫിയ, നീയും സിറാജും സമ്പാദിച്ച കോടികളുടെ സ്വത്തിന്, മദനിക്ക് മുന്നിലല്ല, നാളെ, പരലോകത്ത് കണക്ക് ബോധിപ്പിക്കണമെന്ന ചിന്തയുണ്ടായിരിക്കട്ടെ. അതോ, ഇനിയും മദനിയെ ജയിലിലടച്ച്, പിരിവിനിറങ്ങണോ?

Sunday, April 12, 2009

യു.ഡി.എഫിന്‌ മികച്ച നേട്ടം

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്‌ മികച്ച നേട്ടമുണ്ടാക്കുമെന്ന്‌ ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ്‌ 13 മുതൽ 15 സീറ്റ്‌ വരെ നേടിയേക്കും. എൽ.ഡി.എഫിന്‌ അഞ്ചു മുതൽ ഏഴ്‌ സീറ്റുവരെയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. യു.ഡി.എഫിന്‌ 45 ശതമാനം വോട്ട്‌ ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന്‌ 36 ശതമാനവും മറ്റുള്ളവർക്ക്‌ 19 ശതമാനം വോട്ടും ലഭിക്കും.

സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന്‌ 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത്‌ കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന്‌ 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന്‌ 54 ശതമാനം പേരും ഗുണകരമാകുമെന്ന്‌ 19 ശതമാനവും അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ 16 ശതമാനം മാത്രമാണ്‌.

കേന്ദ്രത്തിൽ യു.പി.എയ്ക്ക്‌ ഭൂരിപക്ഷം കിട്ടുമെന്ന്‌ 63 ശതമാനം അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണിക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ 28 ശതമാനം പേരും എൻ.ഡി.എയ്ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ ഒൻപതു ശതമാനം പേരും അഭിപ്രായപ്പെട്ടു.